പുതിയ കൊറോണ വൈറസ് ലോകത്തെ അങ്ങോളം ഇങ്ങോളം ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ, രോഗവ്യാപനം കുറയ്ക്കാൻ ശാരീരിക അകലം കൂട്ടുക എന്നാണ് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നത്.പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് ആവശ്യപ്പെടുന്നത്, സംസർഗ്ഗം കുറക്കുവാനോ സുരക്ഷിതമായ ഒരു സ്ഥലത്തായിരിക്കുവനോ ആണ്. സാധിക്കുന്ന സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുവാൻ അയച്ചിരിക്കുകയാണ്. അത് കഴിയാത്തിടങ്ങളിൽ ധാരാളം പേർ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. മറ്റു ചിലരെ പോലെ ഞാനും സഭയുടെ യോഗങ്ങളിലും ചെറിയ കൂട്ടായ്മകളിലും ഡിജിറ്റൽ വേദികളിൽ കൂടിയാണ്  പങ്കെടുത്തുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായി ബന്ധപ്പെടുവാൻ സാധിക്കുന്നില്ലെങ്കിലും ലോകം മുഴുവൻ നാം പുതിയ രീതിയിലുള്ള കൂടിച്ചേരലുകൾ പരിചയിച്ചു.

നാം ബന്ധപ്പെട്ട്കൊണ്ടിരിക്കുന്നു എന്ന തോന്നൽ നിലനിർത്തുന്നത് ഇൻറർനെറ്റ് മാത്രമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായ നാം ഓരോരുത്തരും പരിശുദ്ധാത്മാവിൽ ബന്ധപ്പെട്ടിരിക്കുന്നു. പൗലോസ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കൊലോസ്സ്യർക്ക് എഴുതിയ ലേഖനത്തിൽ ഈ ഒരാശയം പ്രകടിപ്പിച്ചിരുന്നു. പൗലോസ് നേരിട്ട് അല്ല ആ സഭയെ സ്ഥാപിച്ചത് എങ്കിലും, അവരെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും നല്ല താല്പര്യമുണ്ടായിരുന്നു. പൗലോസ് ശരീരം കൊണ്ട് ദൂരസ്ഥനെങ്കിലും “ആത്മാവുകൊണ്ട് അവരോടു കൂടെ” ഉണ്ടെന്ന് ഓർമ്മിപ്പിച്ചു (കൊലോസ്സ്യർ 2:5).

നമുക്ക് എപ്പോഴും നാം സ്നേഹിക്കുന്നവരുടെ കൂടെ അടുത്ത് ആയിരിക്കുവാൻ  സാമ്പത്തികമായോ, ആരോഗ്യപരമായോ, വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സാധിക്കുല്ലെങ്കിലും പുതിയ സാങ്കേതിക വിദ്യകൾ  ആ വിടവ് നികത്തുന്നു. എങ്കിലും ഓൺലൈൻ കൂട്ടായ്മകൾക്ക്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളുടെ യഥാർത്ഥമായ ഒരുമിച്ച് കൂടലിനെ അപേക്ഷിച്ച് ഊഷ്മളത കുറവായിരിക്കും. (1 കൊരിന്ത്യർ12:27). ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് പൗലോസിനെ പോലെ ഓരോരുത്തരുടേയും വിശ്വാസത്തിന്റെ ഉറപ്പിൽ സന്തോഷിക്കാം, “ക്രിസ്തുവെന്ന ദൈവമർമ്മത്തെ”(കൊലോസ്സ്യർ 2:2) മുഴുവൻ മനസ്സിലാക്കുവാൻ പ്രാർത്ഥനയിലൂടെ പ്രോൽസാഹിപ്പിക്കാം.