ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇറ്റാലിയൻ കവി F.T മാരിനെറ്റി, ഫ്യൂച്ചറിസം എന്ന കലാപ്രസ്ഥാനം ആരംഭിച്ചു, അത് ഭൂതകാലത്തെ നിരസിക്കുകയും  സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതആശയങ്ങളെ പരിഹസിക്കുകയും പകരം യന്ത്രങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തു. 1909 -ൽ മാരിനെറ്റി തന്റെ ഫ്യൂച്ചറിസത്തിന്റെ മാനിഫെസ്റ്റോ എഴുതി, അതിൽ അദ്ദേഹം “സ്ത്രീകളോടുള്ള തന്റെ കഠിനസമീപനം” പ്രഖ്യാപിച്ചു, “മുഷ്ടി പ്രയോഗത്തെ”പ്രശംസിച്ചു, “യുദ്ധത്തെ മഹത്വവൽക്കരിക്കുവാൻ” ആഗ്രഹിച്ചു. പ്രകടനപത്രിക ഇങ്ങനെ അവസാനിക്കുന്നു: “ലോകത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഞങ്ങൾ വീണ്ടും നക്ഷത്രങ്ങളെ ധീരമായി വെല്ലുവിളിക്കുന്നു!” 

മാരിനെറ്റിയുടെ മാനിഫെസ്റ്റോയ്ക്ക് അഞ്ച് വർഷത്തിനുശേഷം, ആധുനിക യുദ്ധം ഉടലെടുത്തു. എന്നാൽ ഒന്നാം ലോകമഹായുദ്ധം, മനുഷ്യനു മഹത്വം കൊണ്ടുവന്നില്ല. 1944 -ൽ മരിനെറ്റി മരിച്ചു.  നക്ഷത്രങ്ങൾ അത്ശ്രദ്ധിച്ചു പോലുമില്ല !

ദാവീദ് രാജാവ്  നക്ഷത്രങ്ങളെക്കുറിച്ച് പക്ഷേ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കാവ്യാത്മകമായി ആലപിച്ചു. അദ്ദേഹം എഴുതി, “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? (സങ്കീ. 8: 3-4). ദാവീദിന്റെ ചോദ്യം അവിശ്വാസത്തിന്റേതല്ല, വിസ്മയകരമായ വിനയത്തിന്റേതാണ്. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തീർച്ചയായും നമ്മെ ഓർക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു – നല്ലത്, ചീത്ത, എളിമ, ധിക്കാരം –നമ്മുടെ അസംബന്ധം പോലും.

നാംനക്ഷത്രങ്ങളെ വെല്ലുവിളിക്കുന്നത് അർത്ഥശൂന്യമാണ്. മറിച്ച്, നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുവാൻ അവ നമ്മെ വെല്ലുവിളിക്കുന്നു!