”എന്റെ മകനു നിങ്ങളെ അറിയാമോ?” എന്ന ശക്തമായ ലേഖനത്തിൽ, സ്‌പോർട്‌സ് എഴുത്തുകാരനായ ജോനാഥൻ ജാർക്‌സ് തന്റെ ടെർമിനൽ ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ചും തന്റെ ഭാര്യയെയും ഇളയ മകനെയും മറ്റുള്ളവർ നന്നായി പരിപാലിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും എഴുതി. മരിക്കുന്നതിന് ആറുമാസം മുമ്പാണ് മുപ്പത്തിനാലുകാരൻ ഈ ലേഖനം എഴുതിയത്. യൗവ്വനത്തിൽ പിതാവ് മരിച്ച, യേശുവിൽ വിശ്വസിക്കുന്ന ജാർക്‌സ്, വിധവകളുടെയും അനാഥരുടെയും സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന തിരുവെഴുത്തുകൾ പങ്കുവെച്ചു (പുറപ്പാട് 22:22; യെശയ്യാവ് 1:17; യാക്കോബ് 1:27). തന്റെ സുഹൃത്തുക്കൾക്ക് അദ്ദേഹം എഴുതി, ”ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കാണുമ്പോൾ, ഞാൻ ചോദിക്കാൻ പോകുന്നത് ഒന്നേയുള്ളൂ- നിങ്ങൾ എന്റെ മകനോടും ഭാര്യയോടും നല്ലവരായിരുന്നോ? . . . എന്റെ മകനു നിങ്ങളെ അറിയാമോ?”

ദാവീദ് രാജാവ് ചോദിച്ചു, “ഞാൻ [തന്റെ പ്രിയ സുഹൃത്ത്] യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ” (2 ശമൂവേൽ 9:1). ഒരു അപകടം മൂലം “ഇരു കാലിനും മുടന്തുള്ള’’ (വാ. 3), യോനാഥന്റെ മകൻ, മെഫിബോശെത്തിനെ, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു (കാണുക 4:4). ദാവീദ് അവനോടു: “നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം”’ (9:7). ദാവീദ് മെഫിബോശെത്തിനോട് സ്‌നേഹപൂർവ്വമായ കരുതൽ കാണിച്ചു, കാലക്രമേണ അവൻ അവനെ ശരിക്കും അറിയാൻ സാധ്യതയുണ്ട് (19:24-30 കാണുക).

നമ്മെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കാനാണ് യേശു നമ്മെ വിളിച്ചിരിക്കുന്നത് (യോഹന്നാൻ 13:34). അവൻ നമ്മിൽ പ്രവർത്തിക്കുമ്പോൾ, നമുക്ക് അവരെ നന്നായി അറിയുകയും സ്‌നേഹിക്കുകയും ചെയ്യാം.