സൗമ്യം എങ്കിലും സുശക്തം
നെതർലാന്‍റിന്മേലുള്ള ശത്രുവിന്‍റെ അധിനിവേശം വർദ്ധിച്ചതോടെ ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി, ആൻ ഫ്രാങ്ക് ധീരമായ തയ്യാറെടുപ്പുകളോടെ അവളുടെ കുടുംബത്തോടൊപ്പം ഒരു രഹസ്യസ്ഥാനത്തേയ്ക്ക് നീങ്ങി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, അവരെ കണ്ടെത്തി തടങ്കൽപ്പാളയങ്ങളിലേയ്ക്ക് അയക്കുന്നതിനു മുമ്പ് രണ്ടു വർഷം അവിടെ ഒളിച്ചു പാർത്തു. എങ്കിലും തന്‍റെ പ്രശസ്തമായിത്തീർന്ന ഒരു ചെറുപ്പക്കാരിയുടെ ഡയറിയിൽ അവൾ പറഞ്ഞു: "ദീർഘകാലാടിസ്ഥാനത്തിൽ, എല്ലാവരുടെയും ഏറ്റവും മൂർച്ചയേറിയ ആയുധം ദയയും, സൗമ്യതയുമുള്ള ആത്മാവാണ്."
യഥാർത്ഥ ജീവിതവുമായി ബന്ധിപ്പിച്ചാൽ സൗമ്യത എന്നത് സങ്കീർണ്ണമായ ഒരു വിഷയമായിരിക്കും.
യെശയ്യാവ് 40 ൽ ദൈവം ഒരേ സമയം സൗമ്യനും ശക്തനുമാണ് എന്ന ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. 11-ആം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "ഒരു ഇടയനെപ്പോലെ അവൻ തന്‍റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നു: കുഞ്ഞാടുകളെ ഭുജത്തിൽ എടുക്കുന്നു." എന്നാൽ ആ വാക്യം ഇതിനുശേഷം വരുന്നതാണ്: "ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്‍റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു" (വാക്യം 10). സർവ്വശക്തിയുള്ളതാണെങ്കിലും, ദുർബലമായതിനെ സംരക്ഷിക്കുവാൻ വരുമ്പോൾ അത് സൗമ്യതയുള്ളതാകുന്നു.
യേശുവിനെക്കുറിച്ച് ഓർക്കുക, അവൻ ഒരു ചമ്മട്ടി ഉണ്ടാക്കുകയും അത് വീശി ദൈവാലയത്തിലെ പൊൻ-വാണിഭക്കാരുടെ മേശകൾ മറിച്ചിടുകയും അതേസമയം കുട്ടികളെ സൗമ്യതയോടെ കരുതുകയും ചെയ്തു. പരീശന്മാരെ അപലപിക്കുവാൻ ശക്തമായ വാക്കുകൾ അവൻ ഉപയോഗിച്ചു (മത്തായി 23), പക്ഷേ, തന്‍റെ കരുണാർദ്രമായ സൗമ്യത ആവശ്യമായിരുന്ന സ്ത്രീയോട് അവൻ ക്ഷമിക്കുകയും ചെയ്തു (യോഹന്നാൻ 8:1-11).
ദുർബലർക്കുവേണ്ടി, അധികാരത്തോടെ എഴുന്നേറ്റ്, നീതിയെ പിന്തുടരുവാൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുമ്പോഴും- "നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ" (ഫിലിപ്പിയർ 4:5). നാം ദൈവത്തെ സേവിക്കുന്നതിനാൽ, നമ്മുടെ അതിമഹത്തായ ശക്തി, പലപ്പോഴും, ആവശ്യങ്ങളിലിരിക്കുന്നവർക്ക് സൗമ്യതയുടെ ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു.
പ്രോത്സാഹനത്തിന്‍റെ പരിതഃസ്ഥിതി
ഞങ്ങളുടെ ഭവനത്തിനടുത്തുള്ള ഫിറ്റ്നെസ് സെന്‍റെർ സന്ദർശിക്കുന്ന ഓരോ തവണയും ഞാൻ ഉന്മേഷവാനായിത്തീർന്നു. ആ തിരക്കുള്ള സ്ഥലത്ത്, തങ്ങളുടെ ശാരീരികാരോഗ്യവും ശക്തിയും മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആളുകളാൽ ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. പരസ്പരം വിധിക്കരുതെന്ന് അവിടെ പതിച്ചിരിക്കുന്ന സൂചകങ്ങൾ ഓർമ്മിപ്പിക്കുന്നു എങ്കിലും, മറ്റുള്ളവരുടെ ഗുണകരമായ ആരോഗ്യ പരിപാലന പ്രയത്നങ്ങൾക്കു സഹായം പ്രകടമാക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമായിരുന്നു.
ജീവിതത്തിന്‍റെ ആത്മീയ മണ്ഡലങ്ങളിൽ കാര്യങ്ങൾ എങ്ങനെ കാണപ്പെടണം എന്നതിന്‍റെ എത്ര മഹത്തായ ചിത്രമാണത്! ആത്മീകമായി ഒരു നല്ല ആകാരം ഉണ്ടാക്കിയെടുക്കുവാൻ ഉദ്യമിക്കുന്ന അഥവാ ആത്മീകമായി വളരുവാൻ ആഗ്രഹിക്കുന്ന നമ്മിൽ ചിലർക്ക് ചിലസമയങ്ങളിൽ – യേശുവിനോടൊപ്പം ഉള്ള നമ്മുടെ നടപ്പിൽ പക്വത കൈവരിക്കുന്നതിനാൽ - മറ്റൊരാളെപ്പോലെ, നാം ആത്മീകമായി അനുയോജ്യരല്ലാത്തതുകൊണ്ട് ഇതുമായി ബന്ധമുള്ളവരല്ല എന്ന തോന്നൽ ഉണ്ടാകുന്നു.
"നിങ്ങൾ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീക വർദ്ധന വരുത്തിയും പോരുവിൻ" (1 തെസ്സ. 5:11) എന്ന ഈ ഹ്രസ്വവും വ്യക്തവുമായ നിർദ്ദേശം പൗലോസ് നമുക്കു നല്കി. റോമിലെ വിശ്വാസികൾക്ക് അവൻ ഇപ്രകാരം എഴുതി: "നമ്മിൽ ഓരോരുത്തൻ കൂട്ടൂകാരനെ നന്മയ്ക്കായിട്ടു ആത്മീക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം" (റോമർ 15:2). നമ്മുടെ പിതാവ് നമ്മോടു വളരെ സ്നേഹമുള്ള കൃപാലുവായതിനാൽ, പ്രോത്സാഹന വാക്കുകളാലും പ്രവൃത്തികളാലും, നമുക്ക് മറ്റുള്ളവരോട് ദൈവീക കാരുണ്യത്തെ പ്രദർശിപ്പിക്കാം.
നാം "അന്യോന്യം അംഗീകരിക്കു"ന്നതുപോലെ (വാക്യം 7) നമുക്ക് നമ്മുടെ ആത്മീയ വളർച്ചയെ ദൈവത്തിൽ -പരിശുദ്ധാത്മ പ്രവൃത്തിയിൽ- ഭരമേൽപ്പിക്കാം. ദിവസേന നാം അവനെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരൻമാരും സഹോദരിമാരും തങ്ങളുടെ വിശ്വാസത്തിൽ വളരുവാൻ ആഗ്രഹിക്കുന്നതിനാൽ, ഒരു പ്രോത്സാഹന അന്തരീക്ഷം സംജാതമാക്കുവാൻ നമുക്കു ശ്രമിക്കാം.
ആകുലതകൾക്ക് പകരമായി
നിയമപ്രകാരം ജീവിയ്ക്കുന്ന സത്യസന്ധനായ മനുഷ്യന് ഒരു ശബ്ദ തപാൽ ലഭിച്ചു, അതിൽ, “ഇത് അധികാരി _______ പോലീസ് വകുപ്പിൽനിന്നുമാകുന്നു. ദയവായി ഈ നമ്പരിൽ വിളിക്കുക.” ഉടനെ, അയാൾ ആകുലപ്പെടുവാൻ തുടങ്ങി – ഏതെങ്കിലും തരത്തിൽ താൻ എന്തെങ്കിലും തെറ്റു ചെയ്തുകാണുമെന്ന് ഭയപ്പെട്ടു. താൻ തിരിച്ചു വിളിക്കുവാൻ ഭയപ്പെട്ട്, സാദ്ധ്യമായ സംഭവങ്ങളുടെ സങ്കലപ്പ പരമ്പരയിൽ ചിലവഴിച്ച് നിദ്രാവിഹീന രാവുകളാക്കുകപോലും ചെയ്തു —താൻ ഏതോ കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു എന്ന് ആകുലപ്പെട്ടു. ആ അധികാരി ഒരിയ്ക്കലും തിരിച്ചു വിളിച്ചില്ല, എന്നാൽ ആകുലതയിൽ നിന്ന് കരകയറാൻ ആഴ്ചകളെടുത്തു.
യേശു ആകുലതയെക്കുറിച്ച് ചിന്താ കർഷകമായ ഒരു ചോദ്യം ചോദിച്ചു: വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തോട് ഒരു മണിക്കൂറെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? (മത്തായി 6:27)
ഒരുപക്ഷെ ഇത് നമ്മുടെ ആകുലപ്പെടുത്തുന്ന പ്രവണതയെക്കുറിച്ച് പുനർചിന്തനത്തിന് സഹായിച്ചേക്കാം, എന്നാൽ ആകുലചിത്തരാകുന്ന സാഹചര്യങ്ങളിൽ അത് നമ്മെ സഹായിക്കുകയില്ല എന്ന് ഓർമ്മിപ്പിയ്ക്കുന്നു. പ്രശ്നങ്ങൾ നമ്മുടെ ചക്രവാളത്തിൽ ആകുമ്പോൾ, താഴെപ്പറയുന്ന രണ്ടു-കാൽവയ്പ് സമീപനം നമുക്കു ശ്രമിയ്ക്കാവുന്നതാകുന്നു: നടപടി സ്വീകരിയ്ക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. നമുക്ക് പ്രശ്നത്തെ തിരസ്കരിക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, നമുക്ക് ആ വഴി പരിശ്രമിക്കാം. നമുക്ക് മുന്നോട്ടു പോകാൻ നമ്മെ നയിക്കേണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ നമുക്കു ചെയ്യുവാൻ ഒന്നുമില്ലാത്ത സാഹചര്യം വരാം, ദൈവം അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എത്തിപെടുകയില്ലയെന്നു നമുക്ക് ആശ്വവസിയ്ക്കാം. താൻ എപ്പോഴും നമുക്കുവേണ്ടി പ്രവൃത്തിയ്ക്കും. നമുക്കു എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ തന്നിലേയ്ക്ക് വിശ്വാസത്തോടും ഉറപ്പോടുംകൂടി ഭരമേല്പിക്കാം.
ആകുലപ്പെടാനുള്ള സമയമാണെന്ന് തോന്നുമ്പോൾ, നമുക്ക് ദാവീദ് രാജാവ് തന്റേതായ പ്രതിബന്ധങ്ങളിലും ആകുലതകളിലുള്ള പങ്കു അഭിമുഖീകരിച്ചുകൊണ്ട് ഉപസംഹരിക്കുന്നതു പോലെ: “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും” (സങ്കീർത്തനം 55:22) എന്നുള്ള തന്റെ പ്രചോദിപ്പിയ്ക്കുന്ന വാക്കുകളിലേയ്ക്ക് തിരിയാം. ഇത് ആകുലതയ്ക്കുള്ള എത്ര വലിയ പോംവഴിയാകുന്നു!
ഭവനം
വീടു വില്പന ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു സ്നേഹിത അടുത്തയിടെ കാന്‍സര്‍ ബാധിച്ചു മരിച്ചു. പാറ്റ്സിയെക്കുറിച്ച് ഞാനും ഭാര്യയും സ്മരിച്ചപ്പോള്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പാറ്റ്സി ഒരാളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും അദ്ദേഹം ഞങ്ങളുടെയും നല്ല സ്നേഹിതനായിത്തീരുകയും ചെയ്ത കാര്യം സ്യൂ സ്മരിച്ചു.
ഇവിടെ ഞങ്ങളുടെ സമൂഹത്തില്‍ ജീവിക്കുന്നതിന് ആളുകള്‍ക്ക് വീട് കണ്ടെത്താന്‍ പാറ്റ്സി സഹായിച്ചിരുന്നു എന്നു മാത്രമല്ല, നിത്യതയിലും ഒരു വീട് ഉറപ്പാക്കാന്‍ അവള്‍ ആളുകളെ സഹായിച്ചിരുന്നു എന്നറിയുന്നത് എത്രയോ പ്രോത്സാഹന ജനകമാണ്.
യേശു നമുക്കു വേണ്ടി ക്രൂശിലേക്കു പോകുവാന്‍ തയ്യാറെടുത്തപ്പോള്‍, നമ്മുടെ നിത്യഭവനത്തെക്കുറിച്ച് അവന്‍ വലിയ താല്പര്യം കാട്ടി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു." തുടര്‍ന്ന് തന്നില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ മതിയായ വാസസ്ഥലങ്ങള്‍ ഉണ്ട് എന്നും അവന്‍ പറഞ്ഞു (യോഹന്നാന്‍ 14:2).
ഈ ജീവിതത്തില്‍ ഒരു നല്ല വീടുള്ളത് നമുക്കിഷ്ടമാണ്-നമ്മുടെ കുടുംബത്തിന് ഭക്ഷിക്കാനും ഉറങ്ങാനും പരസ്പരം കൂട്ടായ്മ ആചരിക്കാനും ഉള്ള പ്രത്യേക സ്ഥലം. എന്നാല്‍ നാം അടുത്ത ജീവിതത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ നമ്മുടെ നിത്യവാസസ്ഥലത്തിന്‍റെ കാര്യത്തില്‍ ദൈവത്തിനു കരുതലുണ്ട് എന്നു കണ്ടെത്തുന്നത് എത്ര അതിശയകരമാണ് എന്നു ചിന്തിക്കുക. ഇപ്പോള്‍ നമ്മുടെ ജീവിതത്തിലുള്ള സാന്നിധ്യവും താന്‍ നമുക്കുവേണ്ടി ഒരുക്കുന്ന ഭവനത്തില്‍ പില്ക്കാലത്തെ സാന്നിധ്യവും (യോഹന്നാന്‍ 14:3) ഉള്‍പ്പെടെ ജീവിതം "പൂര്‍ണ്ണമായി" നമുക്കു നല്‍കുന്നതില്‍ ദൈവത്തിനു നന്ദി (10:10).
യേശുവില്‍ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നതെന്തെന്നു ചിന്തിക്കുന്നത് പാറ്റ്സി ചെയ്തതു
പോലെ ചെയ്യുവാനും മറ്റുള്ളവരെ യേശുവിങ്കലേക്കു നയിക്കുവാനും നമുക്കു വെല്ലുവിളിയാകും.
ദൈവം ആർ എന്നതിന് നന്ദി
ആശംസാ കാർഡുകളിൽ അച്ചടിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്ധരണികളില് ഒരു പക്ഷേ ഏറ്റവും ഹൃദയസ്പര്ശകമായത് ഈ ലളിതമായ വാചകങ്ങളാകാം: “നീ ആയിരിക്കുന്നതിന് നന്ദി.” ഈ കാര്ഡ് ലഭിച്ചെങ്കില് നിങ്ങള്ക്കറിയാം, അയാള് നിങ്ങളെ പരിഗണിക്കുന്നത് നിങ്ങള് അയാള്ക്കുവേണ്ടി എന്തെങ്കിലും മഹത്തായത് ചെയ്തിട്ടില്ല, മറിച്ച് നിങ്ങളുടെ സത്തയെ അയാള് അഭിനന്ദിക്കുന്നതുകൊണ്ടാണ് എന്നാണ്.
ഇത്തരം വികാരം ദൈവത്തോട് “നന്ദി” എന്നു പറയാനുള്ള മികച്ച ഒരു മാര്ഗ്ഗം നമുക്ക് കാട്ടിത്തരുന്നില്ലേ എന്ന് ഞാന് അത്ഭുതപ്പെടുന്നു. തീര്ച്ചയായും, ദൈവം പ്രത്യക്ഷമായി നമ്മുടെ ജീവിതത്തില് ഇടപെടുകയും നാം “നന്ദി ദൈവമേ, എനിക്ക് ആ ജോലി ലഭിക്കാന് ഇടയാക്കിയതിന്” എന്നതുപോലെ എന്തെങ്കിലുമൊക്കെ പറയാനുള്ള സമയങ്ങള് ഉണ്ടാകാറുണ്ട്. പക്ഷേ മിക്കപ്പോഴും നമുക്ക് ഇത്രയുമെങ്കിലും പറയാന് കഴിയും: “നന്ദി ദൈവമേ, നീ ആയിരിക്കുന്നതിന്.”
അതാണ് 1 ദിനവൃത്താന്തം 16:34 പോലെയുള്ള വാക്യങ്ങള്ക്ക് പിന്നിലുള്ളത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിന്; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.” നന്ദി ദൈവമേ, അങ്ങ് നല്ലവനും സ്നേഹവാനും ആയിരിക്കുന്നതിന്. സങ്കീര്ത്തനം 7:17 : “ഞാന് യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും.” “നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില് ചെല്ലുക; യഹോവ മഹാദൈവമല്ലോ” (സങ്കീര്ത്തനം 95:2-3). നന്ദി ദൈവമേ, നീ പ്രപഞ്ചത്തിന്റെ മഹാ ദൈവം ആയിരിക്കുന്നതിന്.
ദൈവം ആരാണ്: അത് തന്നെ നാം ചെയ്യുന്നത് നിര്ത്തിവച്ചിട്ട് അവനെ സ്തുതിക്കാനും നന്ദി കരേറ്റാനും മതിയായ കാരണമാണ്. നന്ദി ദൈവമേ, നീ ദൈവം ആയിരിക്കുന്നതിന്!