Category  |  odb

ദൈവദത്ത സംരക്ഷണം

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ  എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. അവ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.

എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ്‌ മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്-എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.

തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.

യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു.

—ഡേവ് ബ്രാനോൺ

ദൈവത്തിന്റെ സർവ്വായുധവർഗ്ഗം “ധരിക്കുക” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അവന്റെ സർവ്വായുധവർഗ്ഗം ഏറ്റവും ആവശ്യമുള്ള ഏതു സാഹചര്യങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?

പ്രിയ പിതാവേ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെ എനിക്ക് എങ്ങനെ നിലകൊള്ളാമെന്നു തിരുവെഴുത്തുകളിൽകൂടി എന്നെ ഓർമ്മപ്പെടുത്തിയതിനു നന്ദി.

“ചെറിയ” അത്ഭുതങ്ങൾ

യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമ്മാണത്തെക്കുറിച്ചു യഹൂദയുടെ ദേശാധിപതിയായ സെരുബ്ബാബേലിനു സെഖര്യാ പ്രവാചകൻ മുഖേന സമാനമായ ഒരു സന്ദേശം ദൈവത്തിൽ നിന്നു ലഭിച്ചു. ബാബേല്യ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മന്ദഗതിയിലുള്ള പുരോഗതിയുടെ ഒരു കാലം ആരംഭിച്ചു. അതു യിസ്രായേൽമക്കളെ നിരുത്സാഹപ്പെടുത്തി.“അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (സെഖര്യാവ് 4:10) എന്നു ദൈവം പ്രഖ്യാപിച്ചു. നമ്മിലൂടെയും ചിലപ്പോൾ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു, ചിലപ്പോൾ നമ്മളെ വകവെക്കാതെയും. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:10).

നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ നിസ്സാരതയിൽ നമ്മുടെ മനസ്സു മടുക്കുമ്പോൾ,  അവന്റെ ചില അത്ഭുതങ്ങൾ “ചെറിയത്” ആയിരിക്കാമെന്നു നമുക്കു ഓർക്കാം. തന്റെ മഹത്തായ ലക്ഷ്യങ്ങൾക്കായി അവൻ ചെറിയ കാര്യങ്ങളെ ഉപയോഗിക്കുന്നു. 

ആരോഗ്യമുള്ള ഹൃദയം

മനുഷ്യ ഹൃദയം ഒരു അത്ഭുതാവഹമായ അവയവമാണ്. ഒരു മുഷ്ടിയുടെ വലിപ്പമുള്ള ഈ പമ്പിംഗ് കേന്ദ്രത്തിന്റെ ഭാരം 230 മുതൽ 340 ഗ്രാം വരെയാണ്. ദിവസവും ഇത് ഏകദേശം 1,00,000 തവണ മിടിക്കുകയും നമ്മുടെ ശരീരത്തിലെ 96,000 കിലോമീറ്റർ രക്തക്കുഴലുകളിലൂടെ 7,500 ലിറ്റർ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു! അത്തരമൊരു തന്ത്രപരമായ ചുമതലയും കനത്ത ജോലിഭാരവും ഉള്ളതിനാൽ, മുഴുവൻ ശരീരത്തിന്റെയും ക്ഷേമത്തിന് ഹൃദയാരോഗ്യം കേന്ദ്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും ആരോഗ്യത്തിന്റെ ഗുണനിലവാരവും പരസ്പര പൂരകമായതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ വൈദ്യശാസ്ത്രം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

വൈദ്യശാസ്ത്രം നമ്മുടെ ശാരീരിക ഹൃദയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ, ദൈവം മറ്റൊരു തരത്തിലുള്ള “ഹൃദയത്തെ” കുറിച്ചു കൂടുതൽ അധികാരത്തോടെ സംസാരിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ മാനസികവും വൈകാരികവും ആത്മീയവും ധാർമ്മികവുമായ “കേന്ദ്രത്തെ” അവൻ അഭിസംബോധന ചെയ്യുന്നു. ഹൃദയമെന്നതു ജീവന്റെ കേന്ദ്ര പ്രക്രിയ ഏകകമായതിനാൽ, അത് സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശവാക്യങ്ങൾ 4:23). നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ സംസാരത്തിൽ നമ്മെ സഹായിക്കും (വാ. 24), നമ്മുടെ കണ്ണുകൾ കൊണ്ട് വിവേചിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കും (വാ. 25), നമ്മുടെ ചുവടുകൾക്കായി ഏറ്റവും മികച്ച വഴികൾ തിരഞ്ഞെടുക്കും (വാ. 27). ജീവിതത്തിന്റെ ഘട്ടമോ പ്രായമോ പരിഗണിക്കാതെ, നമ്മുടെ ഹൃദയങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടുന്നു, നമ്മുടെ ബന്ധങ്ങൾ പരിപാലിക്കപ്പെടുന്നു, ദൈവം ആദരിക്കപ്പെടുന്നു.

തിരഞ്ഞു രക്ഷിക്കുക

കൊടുങ്കാറ്റിനുള്ള സാധ്യത അറിയിച്ചുകൊണ്ടുള്ള കാലാവസ്ഥ പ്രവചനം മാറുമെന്ന പ്രതീക്ഷയിൽ ചില സുഹൃത്തുക്കൾ ഇംഗ്ലീഷ് ചാനലിലൂടെ വള്ളത്തിൽ യാത്ര പോയി. എന്നാൽ കാറ്റ് ഉയർന്നു, തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടു അവരുടെ വള്ളത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തി. അതിനാൽ അവർ RNLIലേക്ക്  (റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) സഹായത്തിനായി റേഡിയോ സന്ദേശമയച്ചു. പ്രക്ഷുബ്ധമായ ചില നിമിഷങ്ങൾക്ക് ശേഷം, തങ്ങളുടെ രക്ഷാപ്രവർത്തകരെ അവർ ദൂരെയായി കാണുകയും തങ്ങൾ ഉടൻതന്നെ സുരക്ഷിതരാകുമെന്ന് ആശ്വാസത്തോടെ മനസ്സിലാക്കുകയും ചെയ്തു. “വ്യക്തികൾ കടലിന്റെ നിയമങ്ങൾ അവഗണിച്ചാലും ഇല്ലെങ്കിലും, RNLI ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വരുന്നു” എന്ന് എന്റെ സുഹൃത്തു പിന്നീടു നന്ദിനിറഞ്ഞ ചിന്തയോടെ പറയാൻ ഇടയായി.

അവൻ ഈ കഥ വിവരിക്കുമ്പോൾ, ദൈവത്തിന്റെ തിരച്ചിൽ-രക്ഷാദൗത്യം എങ്ങനെ യേശു നയിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. നമ്മളിൽ ഒരാളായി ജീവിക്കുന്ന മനുഷ്യനാകാനാണ് അവൻ ഭൂമിയിലേക്ക് വന്നത്. നമ്മുടെ പാപവും അനുസരണക്കേടും നമ്മെ ദൈവത്തിൽ നിന്നു വേർപെടുത്തിയപ്പോൾ, തന്റെ മരണ-പുനരുത്ഥാനത്തിലൂടെ അവൻ നമുക്ക് ഒരു രക്ഷാപദ്ധതി പ്രദാനം ചെയ്തു. ഗലാത്യ സഭയ്ക്ക് എഴുതിയപ്പോൾ ഈ സത്യം പൗലൊസ് ഊന്നിപ്പറയുകയുണ്ടായി: “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു...” (ഗലാത്യർ 1:3,4). അനുദിനം ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി, യേശുവിന്റെ മരണത്തിലൂടെ അവർക്കു ലഭിച്ച പുതുജീവന്റെ ദാനത്തെക്കുറിച്ച് പൗലൊസ് ഗലാത്യരെ ഓർമ്മിപ്പിച്ചു. 

നാം നഷ്ടപ്പെട്ടുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കാനായി നമ്മുടെ രക്ഷകനായ യേശു മനസ്സോടെ മരണത്തിന് ഏല്പിച്ചുകൊടുത്തു. അവൻ അപ്രകാരം ചെയ്തതിനാൽ, നമുക്കു ദൈവരാജ്യത്തിൽ ജീവിതമുണ്ട്. ആ നന്ദിയോടെ നമ്മുടെ സമൂഹത്തിലുള്ളവരുമായി ജീവൻ രക്ഷിക്കുന്ന ആ വാർത്തകൾ നമുക്കു പങ്കിടാൻ കഴിയും.

ധിക്കാരിയും നിർഭയനും

ഇംഗ്ലണ്ടിലെ ഒരു വേലിയേറ്റ ദ്വീപാണ് ഹോളി ഐലൻഡ് എന്നും അറിയപ്പെടുന്ന ലിൻഡിസ്ഫാർൺ. ഇടുങ്ങിയ റോഡാണ് ആ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നത്. ദിവസത്തിൽ രണ്ടുതവണ കടൽ കോസ്‌വേയെ മൂടുന്നു. വേലിയേറ്റസമയത്ത് ആ റോഡിലൂടെ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചു സന്ദർശകർക്കു മുന്നറിയിപ്പു നൽകുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിനോദസഞ്ചാരികൾ പതിവായി മുന്നറിയിപ്പുകൾ അവഗണിക്കുകയും പലപ്പോഴും വെള്ളത്തിനടിയിലായ കാറുകൾക്ക് മുകളിൽ ഇരിക്കുകയോ രക്ഷപ്പെടുത്താനായി ഉയർത്തി സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഇടങ്ങളിലേക്ക് നീന്തുകയോ ചെയ്യുന്നു. സൂര്യന്റെ ഉദയം പോലെ ഉറപ്പോടെ പ്രവചിക്കാവുന്നതാണ് ഈ വേലിയേറ്റം. മുന്നറിയിപ്പുകളും എല്ലായിടത്തും ഉണ്ട്; നിങ്ങൾ അവ കാണാതെ പോകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിരുന്നാലും, ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “അശ്രദ്ധരായവർ വേലിയേറ്റത്തെ മറികടക്കാൻ ശ്രമിക്കുന്നിടമാണ്” ലിൻഡിസ്ഫാർൺ.

“ധിക്കാരംപൂണ്ടു നിർഭയനായി” (14:16) ഇരിക്കുന്നത് വിഡ്ഢിത്തമാണെന്നു സദൃശവാക്യങ്ങൾ നമ്മോടു പറയുന്നു. ധിക്കാരംപൂണ്ട ഒരു വ്യക്തിക്ക് ജ്ഞാനത്തെയോ ജ്ഞാനപൂർമായ ഉപദേശത്തെയോ കാര്യമാക്കുന്നില്ല. മറ്റുള്ളവരോടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ അവർ കാണിക്കില്ല (വാ. 7-8). എന്നിരുന്നാലും, കേൾക്കാനും ചിന്തിക്കാനും സമയം നൽകിക്കൊണ്ട് ജ്ഞാനം നമ്മെ മന്ദഗതിയിലാക്കുന്നു. തത്ഫലമായി, എടുത്തുചാട്ടത്തോടെയുള്ള വികാരങ്ങളിലോ പാതിവെന്ത ആശയങ്ങളിലോ പെട്ടുപോകാതെ നമ്മെ അകറ്റിനിർത്തുന്നു (വാക്യം 6). നല്ല ചോദ്യങ്ങൾ ചോദിക്കാനും നമ്മുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പരിഗണിക്കാനും ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. ധിക്കാരംപൂണ്ട വ്യക്തികൾ ബന്ധങ്ങളെയോ അനന്തരഫലങ്ങളെയോ - അല്ലെങ്കിൽ പലപ്പോഴും സത്യത്തെയോ - പരിഗണിക്കാതെ മുന്നോട്ട് പോകുമ്പോൾ, “സൂക്ഷ്മബുദ്ധിയോ [വ്യക്തികൾ] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” (വാ. 15).

 ചിലപ്പോഴെക്കെ നാം നിർണ്ണായകമായോ വേഗത്തിലോ പ്രവർത്തിക്കേണ്ടിവരുമെങ്കിലും അപ്പോഴും നമുക്ക് അശ്രദ്ധയെ ചെറുക്കാൻ കഴിയും. നാം ദൈവത്തിന്റെ ജ്ഞാനം സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ, വേണ്ടപ്പോഴൊക്കെ നമുക്ക് ആവശ്യമായ മാർഗനിർദേശം അവൻ നൽകും.