Category  |  odb

രക്ഷാദൗത്യം

ഓസ്‌ട്രേലിയയിലെ ഒരു ഫാം ആനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനിലെ സന്നദ്ധപ്രവർത്തകർ വൃത്തികെട്ടതും കട്ടപിടിച്ചതുമായ 34 കിലോഗ്രാമിൽ അധികം കമ്പിളി രോമമുള്ള അലഞ്ഞുതിരിയുന്ന ഒരു ആടിനെ കണ്ടെത്തി. അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവണം ആ ആട് അവിടെ കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടിട്ട് എന്ന് രക്ഷാപ്രവർത്തകർ സംശയിച്ചു. അവന്റെ ഭാരമേറിയ രോമങ്ങൾ നീക്കം ചെയ്യുന്ന ഒട്ടും സുഖകരമല്ലാത്ത പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സന്നദ്ധപ്രവർത്തകർ അവനെ ആശ്വസിപ്പിച്ചു. തന്റെ ഭാരത്തിൽ നിന്ന് മോചിതനായ ശേഷം, ബരാക്ക് ഭക്ഷണം കഴിച്ചു. അവന്റെ കാലുകൾ ശക്തി പ്രാപിച്ചു. തന്റെ രക്ഷകരോടും സങ്കേതത്തിലെ മറ്റ് മൃഗങ്ങളോടും ഒപ്പം സമയം ചെലവഴിച്ചതിനാൽ അവൻ കൂടുതൽ ആത്മവിശ്വാസവും സംതൃപ്തനുമായി.

 

സങ്കീർത്തനക്കാരനായ ദാവീദ് ആഴമായ ദുഃഖഭാരത്തിന്റെ വേദന അറിയുകയും, തിരസ്കരിക്കപ്പെട്ടവനായും, നഷ്ടപെട്ടവനായും തീരുകയും ഒരു രക്ഷദൗത്യത്തിനായി ആഗ്രഹിക്കുകയും ചെയ്തു. സങ്കീർത്തനം 38-ൽ ദാവീദ് ദൈവത്തോട് നിലവിളിച്ചു. അവൻ ഏകാന്തതയും വിശ്വാസവഞ്ചനയും നിസ്സഹായതയും അനുഭവിച്ചിട്ടുണ്ട് (വാ. 11-14). എന്നിട്ടും അവൻ ആത്മവിശ്വാസത്തോടെ പ്രാർത്ഥിച്ചു: “യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും” (വാക്യം 15). ദാവീദ് തന്റെ വിഷമാവസ്ഥയെ നിഷേധിക്കുകയോ ആന്തരിക അസ്വസ്ഥതകളും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കുകയോ ചെയ്തില്ല (വാ. 16-20). പകരം, ദൈവം സമീപസ്ഥനായിരിക്കുമെന്നും തക്ക സമയത്തു ശരിയായ വഴിയും വാതിലും തുറന്നു കൊടുക്കുമെന്നും അവൻ വിശ്വസിച്ചു (വാ. 21-22).

 

ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഭാരങ്ങളാൽ നാം വിഷമിക്കുമ്പോൾ, ദൈവം നമ്മെ സൃഷ്ടിച്ച ദിവസം മുതൽ അവൻ ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിൽ പ്രതിജ്ഞാബദ്ധനായിരിക്കും. “എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ” (വാക്യം 22) എന്ന് നാം അവനോട് നിലവിളിക്കുമ്പോൾ നമുക്ക് അവന്റെ സാന്നിധ്യത്തിൽ ആശ്രയിക്കാം.

ഒരു ചെറിയ തുടക്കം

1883-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബ്രൂക്ക്ലിൻ പാലം "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" ആയി കണക്കാക്കപ്പെട്ടു. എന്നാൽ പാലത്തിന്റെ ഒരു ടവറിൽ നിന്ന് മറ്റൊന്നിലേക്ക് കെട്ടിയ ഒരു നേർത്ത കമ്പി, ഘടനയുടെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഒരു കൂറ്റൻ കേബിളും മറ്റ് മൂന്നെണ്ണവും ചേർത്ത് നെയ്തെടുക്കുന്നതുവരെ ആദ്യത്തെ നേർത്ത കമ്പിയിൽ  അധിക വയറുകൾ ചേർത്തു. അവ പൂർത്തിയായപ്പോൾ - ലോഹം പൂശിയ അയ്യായിരത്തിലധികം കമ്പികൾ ഉള്ള - ഓരോ കേബിളും ഏറ്റവും നീളം കൂടിയ തൂക്കുപാലത്തെ ഓരോ ദിവസവും താങ്ങിനിർത്താൻ സഹായിച്ചു. ഏറ്റവും ചെറുതായി തുടങ്ങിയത് ബ്രൂക്ക്ലിൻ പാലത്തിന്റെ വലിയൊരു ഭാഗമായി മാറി.

യേശുവിന്റെ ജീവിതം വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചത് - ഒരു ചെറിയ  പട്ടണത്തിൽ ഒരു കുഞ്ഞ് ജനിക്കയും പുൽത്തൊ​ട്ടിയിൽ കിടത്തുകയും ചെയ്തു.(ലൂക്കോസ് 2:7). പ്രവാചകനായ മീഖാ തന്റെ എളിയ ജനനത്തെക്കുറിച്ച് പ്രവചിച്ചു, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”. (മീഖാ 5:2; മത്തായി 2-ഉം കാണുക: 6). ഒരു ചെറിയ തുടക്കം, എന്നാൽ ഈ ഭരണാധികാരിയും ഇടയനും അവന്റെ പ്രശസ്തിയും ദൗത്യവും "ഭൂമിയുടെ അറ്റങ്ങൾ വരെ എത്തും" (മീഖാ 5:4) എന്നത് കാണും.

യേശു ഒരു ചെറിയ പട്ടണത്തിൽ ഒരു സാധാരണക്കാരനായി ജനിച്ചു, ഭൂമിയിലെ അവന്റെ ജീവിതം അവസാനിച്ചത് "അവൻ തന്നെത്തന്നെ താഴ്ത്തി" ഒരു "കുരിശിൽ" മരിച്ചാണ്(ഫിലിപ്പിയർ 2:8 NLT). എന്നാൽ അവന്റെ അപാരമായ ത്യാഗത്താൽ അവൻ നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തി-വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകുന്നു. ഈ സീസണിൽ, വിശ്വാസത്താൽ താങ്കൾക്ക് യേശുവിൽ ദൈവത്തിന്റെ മഹത്തായ സമ്മാനം ലഭിക്കട്ടെ. താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അവൻ താങ്കൾക്കായി ചെയ്‌തിരിക്കുന്ന എല്ലാത്തിനും താഴ്‌മയോടെ അവനെ വീണ്ടും സ്തുതിക്കാം.

സന്തോഷം തിരഞ്ഞെടുക്കുക

പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇടനാഴിയിലൂടെ നടക്കുമ്പോൾ കീത്ത് വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിറയ്ക്കുന്ന കൈകൾ പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. അവന്റെ ജീവിതനിലവാരം ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ട് എത്രനാൾ ആയെന്നറിയാമോ? അവന്റെ ഭാര്യയെയും മക്കളെയും ഇത് എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നറിയാമോ?  പെട്ടെന്ന് ആ ചിരിയിൽ കീത്തിന്റെ ദുഃഖം മങ്ങിപ്പോയി. ഒരു പിതാവ് തന്റെ മകനെ വീൽച്ചെയറിൽ തള്ളിക്കൊണ്ട് ഉരുളക്കിഴങ്ങിനിടയിലൂടെ നടന്നു പോകുന്നു. അവർ തമ്മിൽ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് നടന്നു നീങ്ങുന്നു. ആ കുട്ടിയുടെ രോഗാവസ്ഥ കീത്തിന്റേതിനേക്കാൾ മോശമായിരുന്നു. ആയിരുന്നാലും ആ പിതാവും മകനും ആവുന്നിടത്തോളം സന്തോഷം കണ്ടെത്തുകയായിരുന്നു.

 

ജയിലിൽ നിന്ന് എഴുതുമ്പോഴോ വീട്ടുതടങ്കലിൽ വച്ചോ തന്റെ വിചാരണയുടെ ഫലത്തിനായി കാത്തിരിക്കുമ്പോൾ, സന്തോഷവാനായിരിക്കാൻ അപ്പോസ്തലനായ പൗലോസിന് ഒരു വകയും ഇല്ലായിരുന്നു. (ഫിലിപ്പിയർ 1:12-13). അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ട ദുഷ്ടനായ നീറോ ആയിരുന്നു ചക്രവർത്തി, അതിനാൽ പൗലോസിന് ഉത്കണ്ഠപ്പെടാൻ കാരണമുണ്ടായിരുന്നു. തന്റെ അഭാവം മുതലെടുത്ത് സ്വയം മഹത്വം നേടുന്ന പ്രസംഗകരും ഉണ്ടെന്ന് അവനറിയാമായിരുന്നു. അപ്പോസ്തലനെ തടവിലാക്കിയപ്പോൾ അവനുവേണ്ടി "പ്രശ്നം ഇളക്കിവിടാം" എന്ന് അവർ കരുതി (വാക്യം 17).

 

എന്നിട്ടും പൗലോസ് സന്തോഷിക്കാൻ തീരുമാനിച്ചു (വാ. 18-21), ഫിലിപ്പിയരോട് തന്റെ മാതൃക പിന്തുടരാൻ അവൻ പറഞ്ഞു: " കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു! (4:4). നമ്മുടെ സാഹചര്യം ഇരുണ്ടതായി തോന്നിയേക്കാം, എങ്കിലും യേശു ഇപ്പോൾ നമ്മോടൊപ്പമുണ്ട്, നമ്മുടെ മഹത്തായ ഭാവി അവൻ ഉറപ്പുനൽകുന്നു. തന്റെ കല്ലറ വിട്ടു പുറത്തുവന്ന ക്രിസ്തു, തന്നോടൊപ്പം ജീവിക്കാൻ തന്റെ അനുയായികളെ ഉയർപ്പിക്കുവാൻ മടങ്ങിവരും. ഈ പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് സന്തോഷിക്കാം!

ദൈവത്തിന്റെ കരം

1939-ൽ, ബ്രിട്ടനെതിരെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ സമയത്ത്, ജോർജ്ജ് ആറാമൻ രാജാവു തന്റെ ക്രിസ്തുമസ് ദിന റേഡിയോ പ്രക്ഷേപണത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും പൗരന്മാരെ ദൈവത്തിൽ ആശ്രയിക്കാനായി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. തന്റെ മാതാവു വിലയേറിയതായി കരുതിയിരുന്ന ഒരു പദ്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “അന്ധകാരത്തിലേക്കു ഇറങ്ങിപ്പോകുക, ദൈവത്തിന്റെ കരങ്ങളിൽ നിങ്ങളുടെ കരങ്ങൾ വെയ്ക്ക. / അതു നിങ്ങൾക്കു വെളിച്ചത്തേക്കാൾ മികച്ചതും അറിയാകുന്ന വഴിയേക്കാൾ സുരക്ഷിതവുമാണ്.” പുതുവർഷത്തിൽ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഉത്കണ്ഠാകുലമായ ദിവസങ്ങളിൽ ദൈവം അവർക്കു “വഴികാട്ടുമെന്നും മുറുകെപ്പിടിക്കുമെന്നും” അദ്ദേഹം വിശ്വസിച്ചു.  

യെശയ്യാവിന്റെ പുസ്തകത്തിലുൾപ്പെടെ വേദപുസ്തകത്തിൽ പലയിടത്തും ദൈവത്തിന്റെ കൈയുടെ ബിംബം പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ജനത്തിന്റെ, “ആദ്യനും… അന്ത്യനും” (യെശയ്യാവ് 48:12) ആയ സ്രഷ്ടാവാണെന്നും തന്റെ ജനത്തിന്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കും എന്നും വിശ്വസിക്കാൻ ഈ പ്രവാചകനിലൂടെ ദൈവം തന്റെ ജനത്തോടു വിളിച്ചുപറഞ്ഞു. അവൻ പറയുന്നതുപോലെ, “എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു” (യെശയ്യാവ്  48:13). അവർ അവനിൽ വിശ്വാസമർപ്പിക്കുകയും, ശക്തി കുറഞ്ഞവരെ നോക്കാതിരിക്കയും വേണം. എല്ലാത്തിനുമുപരി, അവൻ “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ” (വാക്യം 17) ദൈവമാകുന്നു.

പുതുവർഷത്തിലേക്കു നോക്കുന്ന ഈ വേളയിൽ, നമ്മെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും, ജോർജ്ജ് രാജാവിന്റെയും യെശയ്യാ പ്രവാചകന്റെയും പ്രോത്സാഹനം പിൻപറ്റിക്കൊണ്ട്, ദൈവത്തിൽ പ്രത്യാശയും വിശ്വാസവും അർപ്പിക്കാൻ നമുക്കു കഴിയും. അപ്പോൾ നമ്മെ സംബന്ധിച്ചും നമ്മുടെ “സമാധാനം നദിപോലെയും” നമ്മുടെ “നീതി സമുദ്രത്തിലെ തിരപോലെയും’’ (വാ. 18) ആകും.

എന്തുകൊണ്ടു ഞാൻ, ദൈവമേ?

ഒരു വർഷത്തിലേറെയായി മോട്ടോർ ന്യൂറോൺ രോഗവുമായി മല്ലിടുകയായിരുന്നു ജിം. അവന്റെ പേശികളിലെ നാഡീകോശങ്ങൾ തകരുകയും പേശികൾ ക്ഷയിക്കുകയും ചെയ്യുന്നു. തന്റെ അവയവങ്ങളെ ചലിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടു, കൈകാലുകളെ നിയന്ത്രിക്കാനുള്ള ശേഷി അവന് ഇല്ലാതായിരിക്കുന്നു. അവന് ഇനി ഷർട്ടിന്റെ ബട്ടൺ ഇടാനോ ഷൂ ലെയ്സു കെട്ടാനോ കഴിയില്ല. ഒരു ജോടി ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കുക എന്നത് അസാധ്യമായിരിക്കുന്നു. തന്റെ സാഹചര്യത്തോടു മല്ലിട്ടു ജിം ചോദിക്കുന്നു, ഇങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് എന്നോട് ഇതു ചെയ്യുന്നു?

തങ്ങളുടെ ചോദ്യങ്ങൾ ദൈവത്തിങ്കലേക്കു കൊണ്ടുവന്ന, യേശുവിൽ വിശ്വസിക്കുന്ന മറ്റു പലരുടേയും സംഘത്തിൽ അവനും ഉൾപ്പെടുന്നു. 13-ാം സങ്കീർത്തനത്തിൽ, ദാവീദ് ഇപ്രകാരം നിലവിളിക്കുന്നു, “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?” (വാ. 1-2).

നമുക്കും നമ്മുടെ ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും ദൈവത്തിങ്കലേക്കു കൊണ്ടുചെല്ലാം. “എത്രത്തോളം?” എന്നും “എന്തുകൊണ്ട്?” എന്നും നാം നിലവിളിക്കുമ്പോൾ അവൻ മനസ്സിലാക്കുന്നു. യേശുവിലൂടെയും പാപത്തിനും മരണത്തിനും മേലുള്ള അവന്റെ വിജയത്തിലൂടെയും തന്റെ ആത്യന്തികമായ ഉത്തരം ദൈവം നമുക്കു നൽകിട്ടുണ്ട്.

നാം ക്രൂശിലേക്കും ശൂന്യമായ കല്ലറയിലേക്കും നോക്കുമ്പോൾ, ദൈവത്തിന്റെ “കരുണയിൽ” (വാക്യം 5) ആശ്രയിക്കാനും അവന്റെ രക്ഷയിൽ സന്തോഷിക്കാനുമുള്ള ആത്മവിശ്വാസം നമുക്കു ലഭിക്കും. ഇരുണ്ട രാത്രികളിൽ പോലും, “യഹോവ… നന്മ ചെയ്തിരിക്കകൊണ്ടു… അവന്നു പാട്ടു” (വാ. 6) പാടാൻ നമുക്കു കഴിയും. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ തന്റെ മക്കളായി സ്വീകരിക്കുകയും നമ്മുടെ ജീവിതത്തിൽ അവന്റെ നിത്യമായ സദുദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നു.