Category  |  odb

ശുശ്രൂഷക്കായി ഒരുമിച്ച് പണിയപ്പെടുന്നു

ഒരു ഗ്രാമത്തിൽ, ഒരു ധാന്യപ്പുര നിർമ്മിക്കുക എന്നത് ഒരു സാമൂഹിക കാര്യമാണ്. ഒരു കർഷക കുടുംബം ഒറ്റക്ക് ചെയ്താൽ മാസങ്ങൾ വേണ്ടി വരുന്ന നിർമ്മാണം ഗ്രാമത്തിലെ എല്ലാവരും ചേർന്ന് ഒരുമിച്ച് വളരെ പെട്ടെന്ന് തീർക്കും. നിർമ്മാണ വസ്തുക്കൾ നേരത്തെ ശേഖരിച്ചു വെക്കും; ഉപകരണങ്ങളൊക്കെ തയ്യാറാക്കി വെക്കും. നിശ്ചിത ദിവസം ഗ്രാമം മുഴുവൻ ഒരുമിച്ച് കൂടും, ജോലി ഭാഗം വെക്കും, എന്നിട്ട് ഒരുമിച്ച് നിർമ്മാണ പ്രവർത്തനം നടത്തും—ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ അത് പണിത് തീർക്കും.

ഇത് സഭയെക്കുറിച്ചും അതിൽ നമ്മുടെ ദൗത്യത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ വിഭാവനയുടെ ഒരു നല്ല ചിത്രമാണ്. ബൈബിൾ പറയുന്നു: “എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1 കൊരിന്ത്യർ 12:27). ദൈവം, വ്യത്യസ്തരായ നമ്മെ ഓരോരുത്തരേയും ഒരു ശരീരത്തിന്റെ അംഗങ്ങൾ എന്ന നിലയിൽ “അതത് വ്യാപാരത്തിന് ഒത്തവണ്ണം “സജ്ജരാക്കി ജോലി വിഭജിച്ച് നല്കി,” “ശരീരം മുഴുവനും യുക്തമായി ചേർക്കുന്നു” (എഫേസ്യർ 4:16). ഒരു സമൂഹം എന്ന നിലയിൽ “തമ്മിൽ ഭാരങ്ങളെ ചുമക്കാൻ” (ഗലാത്യർ 6:2) നമ്മെ പ്രോത്‌സാഹിപ്പിക്കുന്നു.

എന്നാൽ പലപ്പോഴും നാം തനിയെ നടക്കുന്നു. പരാശ്രയമില്ലാതെ എല്ലാം ചെയ്യാൻ താല്പര്യപ്പെട്ട്, നമ്മുടെ ആവശ്യങ്ങളെ നേടിയെടുക്കാൻ തനിയെ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മററുള്ളവരുടെ ആവശ്യഭാരങ്ങളെ താങ്ങുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. എന്നാൽ നാം മററുള്ളവരുമായി സഹവർത്തിത്വമുളളവരായിരിക്കണം എന്ന് ദൈവം താല്പര്യപ്പെടുന്നു. നാം മററുളളവരുടെ സഹായം തേടുകയും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ മനോഹരമാകുമെന്ന് ദൈവത്തിനറിയാം.

നാം അന്യോന്യം ആശ്രയിക്കുന്നത് വഴി മാത്രമാണ് ദൈവം നമുക്കായി കരുതിയത് എല്ലാം അനുഭവിക്കാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അതിശയകരമായ ദൈവിക പദ്ധതികൾ നടപ്പിലാക്കാനും കഴിയുകയുളളു-ഒരു ദിവസം കൊണ്ട് ആ ധാന്യപ്പുര പണിതതു പോലെ.

സാക്ഷി അടയാളങ്ങൾ

“ഇത് കണ്ടോ?” ക്ലോക്ക് നന്നാക്കുന്നയാൾ ഞങ്ങളുടെ വീട്ടിലുള്ള ആ പുരാതന ക്ലോക്കിന്റെയുളളിൽ കണ്ട ഒരു അടയാളം ചൂണ്ടിക്കൊണ്ട് ചോദിച്ചു. “നൂറ്റാണ്ട് മുമ്പ് ആരോ ഈ ക്ലോക്ക് റിപ്പയർ ചെയ്തപ്പോൾ ഇട്ട ഒരു അടയാളമാണിത്. ഇതിന് വിറ്റ്നെസ് മാർക്ക് എന്ന് പറയും. അത് കണ്ടാൽ ഇതെങ്ങനെ ഫിറ്റ് ചെയ്യാം എന്ന് എനിക്ക് മനസ്സിലാകും.”
ഇന്നുള്ളതുപോലെ ഹാൻഡ് ബുക്കുകളോ റിപ്പയർ മാനുവലോ ഒന്നുമില്ലാതിരുന്ന പണ്ടു കാലത്ത്, യന്ത്രങ്ങളുടെ ചലിക്കുന്ന ഭാഗങ്ങളൊക്കെ എങ്ങനെ കൃത്യമായി ഫിറ്റ് ചെയ്യാം എന്നതിന് പ്രത്യേക അടയാളങ്ങൾ (witness mark) ഇട്ട് വെക്കുന്നതായിരുന്നു രീതി. ഇത് പിന്നീട് ഇതിന്മേൽ ജോലി ചെയ്യുന്നവർക്ക് സമയം ലാഭിക്കാൻ ഇടയാക്കുന്നു എന്നത് മത്രമല്ല, അവരോട് കാണിക്കുന്ന ഒരു ദയയും കൂടിയാണ്.
ഇതുപോലെ, ഈ തകർന്ന ലോകത്തിൽ മററുളളവരെ സേവിച്ചുകൊണ്ട് ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നാമും നമ്മുടെ “സാക്ഷ്യത്തിന്റെ അടയാളങ്ങൾ“ അവശേഷിപ്പിക്കണമെന്ന് ബൈബിൾ പറയുന്നു. പൗലോസ് റോമിലെ സഭക്ക് എഴുതി: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ; നന്മക്കായി ആത്മിക വർധനക്കു വേണ്ടി പ്രസാദിപ്പിക്കണം” (റോമർ 15:2). നമുക്ക് “സ്ഥിരതയും ആശ്വാസവും നൽകുന്ന” (15:6) ദൈവം കാണിച്ചു തരുന്ന മാതൃകയാണിത്. സ്വർഗത്തിന്റെയും ഭൂമിയുടെയും ഒരു നല്ല പൗരൻ ഇങ്ങനെയാകണം.
നമ്മുടെ “വിറ്റ്നെസ് മാർക്ക്“ വളരെ ചെറിയ കാര്യമായി തോന്നാം, എന്നാലത് മറ്റാരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയേക്കാം. ഒരു നല്ല വാക്ക്, ഒരു സാമ്പത്തിക സഹായം, കേൾക്കാനുള്ള മനസ്സ്—ഇതൊക്കെ വലിയ സ്വാധീനം ചെലുത്തുന്ന കരുണയായിത്തീരാം. മറ്റുളളവരുടെ ജീവിതത്തിൽ ദൈവികമായ അടയാളങ്ങൾ ഇടാൻ ദൈവം സഹായിക്കട്ടെ.

​​ദൈവത്തിന്റെ നയതന്ത്രകാര്യാലയം

എൺപത്തിരണ്ട് വയസ്സുള്ള വിധവയായ ലുഡ്മില്ല, ചെക്ക് റിപ്പബ്ലിക്കിലെ തന്റെ വീടിനെ "സ്വർഗ്ഗരാജ്യത്തിന്റെ നയതന്ത്രകാര്യാലയം" എന്ന് പ്രഖ്യാപിച്ചു, "എന്റെ ഭവനം ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു വിപുലീകരണമാണ്.'' സ്നേഹമുള്ള ആതിഥ്യമര്യാദയോടെ, വേദനിക്കുകയും ആവശ്യത്തിലിരിക്കുകയും ചെയ്യുന്ന അപരിചിതരേയും സുഹൃത്തുക്കളേയും അവർ സ്വാഗതം ചെയ്യുന്നു, ചിലപ്പോൾ ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എപ്പോഴും അനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ മനോഭാവത്തോടെ താൻ അതു ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ആശ്രയിച്ചു കൊണ്ട്,തന്റെ സന്ദർശകരെ പരിപാലിക്കാനുള്ള സഹായത്തിനായി, ദൈവം തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന വിധങ്ങളിൽ അവർ സന്തോഷിക്കുന്നു.

യേശുവിനെ ഒരു ശബ്ബത്തിൽ, വീട്ടിൽ ക്ഷണിച്ച പ്രമുഖ മതനേതാവിന് വിപരീതമായി, ലുഡ്മില്ല തന്റെ ഭവനവും ഹൃദയവും തുറന്ന് യേശുവിനെ സേവിക്കുന്നു. യേശു ഈ ന്യായശാസ്ത്രിയോട് "ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ'' തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യണമെന്ന് പറഞ്ഞു - തനിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്നവരെയല്ല (ലൂക്കൊസ് 14:13). പരീശൻ തന്റെ ഗർവ്വത്താൽ യേശുവിന് ആതിഥ്യം വഹിച്ചു എന്ന് യേശുവിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുമ്പോൾ (വാ.12), ലുഡ്മില്ല, തനിക്ക് "ദൈവസ്നേഹത്തിന്റെയും അവന്റെ ജ്ഞാനത്തിന്റെയും ഉപകരണമാകാൻ" സാധിക്കുന്നതിന് ആളുകളെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു.

ലുഡ്മില്ല പറയുന്നതുപോലെ, മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കുന്നത് നമുക്ക് "സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധികൾ'' ആകാനുള്ള ഒരു മാർഗ്ഗമാണ്. അപരിചിതർക്ക് ഒരു കിടക്ക നൽകാൻ നമുക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, വ്യത്യസ്തവും സർഗാത്മകവുമായ രീതിയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമുക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾമുൻപിൽ വയ്ക്കാം. ഇന്ന് നമ്മുടെ ലോകത്ത്‌ ദൈവരാജ്യം എങ്ങനെ വ്യാപിപ്പിക്കാം എന്നു ചീന്തിക്കുക.

​​ദൈവം കറകളെ മായിക്കുന്നു

കറികളോഏതെങ്കിലും പാനീയമോ നാം വീഴ്ത്തിയതിനു ശേഷം സ്വയം വൃത്തിയാകാൻ നമ്മുടെ വസ്ത്രങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു? ബിബിസി യുടെ അഭിപ്രായത്തിൽ, അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാക്കുമ്പോൾ,സ്വയം കറയും ദുർഗന്ധവും വൃത്തിയാക്കുന്ന ഒരു പ്രത്യേക ലായനി ചൈനയിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ ഉണ്ടാകുന്നതിന്റെ ഫലം നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ?

സ്വയം വൃത്തിയാക്കുന്ന ഒരു ലായനി കറയുള്ള വസ്ത്രങ്ങൾക്കു മേൽ പ്രവർത്തിച്ചേക്കാം, പക്ഷേ കറയുള്ള ആത്മാവിനെ ശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. പുരാതന യഹൂദയിൽ ദൈവം തന്റെ ജനത്തോട് കോപിച്ചു, കാരണം അവർ തന്നെ "നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞ്'' അശുദ്ധിക്കും തിന്മയ്ക്കും തങ്ങളെതന്നെ ഏല്പിച്ചുകൊടുത്ത്വ്യാജ ദൈവങ്ങളെ ആരാധിച്ചു (യെശ.1:2-4). എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ, അവർ ബലികൾ അർപ്പിച്ചും ധൂപം കാട്ടിയും പ്രാർത്ഥനകൾ നടത്തിയും ഒരുമ്മിച്ച് ഒത്തുകൂടിയും സ്വയം ശുദ്ധരാകാൻ ശ്രമിച്ചു. എന്നിട്ടും അവരുടെ കാപട്യവും പാപവും നിറഞ്ഞ ഹൃദയവും അവരിൽനിലനിന്നു(വാ.12-13). അതിനുള്ളപ്രതിവിധി, സ്വയം മാനസാന്തരമുള്ള ഹൃദയത്തോടെ തങ്ങളുടെ ആത്മാവിലെ കറകൾ പരിശുദ്ധനും സ്നേഹവാനുമായ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. അവിടുത്തെ കൃപ അവരെ ശുദ്ധീകരിക്കുകയും ആത്മീയമായി "ഹിമം പോലെ വെളുപ്പിക്കുകയും" ചെയ്യുമായിരുന്നു (വാ.18).

നാം പാപം ചെയ്യുമ്പോൾ, സ്വയം ശുദ്ധീകരിക്കുന്നലായനിഇല്ല. താഴ്മയും മാനസാന്തരവും ഉള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്,നാം അവനിലേക്ക് മടങ്ങണം. അപ്പോൾ അവൻ, ആത്മാവിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരേയൊരുവൻ, നമുക്ക് പൂർണ്ണമായ പാപമോചനവും പുതുക്കിയ കൂട്ടായ്മയും നൽകും.

​​അറിവിന്റെഅതിരുകൾ മറികടന്ന്

കോവിഡ് - 19 മഹാമാരി മൂലം, മറ്റ് പലരേയും പോലെ, തന്നെയും ഉടനെ ജോലിയിൽ നിന്ന് താത്കാലികമായി പിരിച്ചുവിടുമെന്ന് എന്റെ ഭർത്താവ് കണ്ടെത്തിയ പ്രയാസകരമായ ഒരു ദിവസമായിരുന്നു അന്ന്. ദൈവം ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ വിശ്വസിച്ചു, എന്നിട്ടും, അതെങ്ങനെ സംഭവിക്കും എന്ന അനിശ്ചിതത്വം പക്ഷേഭയപ്പെടുത്തുന്നതാണ്. താറുമാറായ വികാരങ്ങളെ ഞാൻ 'പ്രോസസ്സ്' ചെയ്തപ്പോൾ, പതിനാറാം നൂറ്റാണ്ടിലെ പരിഷ്കർത്താവായ ജോൺ ഓഫ് ദ ക്രോസിന്റെ പ്രിയപ്പെട്ട കവിത വീണ്ടും വായിക്കാനിടയായി. "ഐ വെന്റ് ഇൻ, ഐ ന്യൂ നോട്ട് വേർ" (“I Went In, I Knew Not Where”)എന്ന തലക്കെട്ടുള്ള കവിതയിൽ കീഴടങ്ങലിന്റേതായ ഒരു യാത്രയിൽ കണ്ടെത്തുന്ന അദ്ഭുതം ചിത്രീകരിക്കുന്നു - "അറിയുന്നതിന്റെ അതിരുകൾ മറികടന്ന് നാം പോകുമ്പോൾ ദൈവീകമായതിനെ അതിന്റെ എല്ലാ രൂപത്തിലും തിരിച്ചറിയാൻ നാം പഠിക്കുന്നു.'' ഈ സമയത്ത് ഞാനും എന്റെ ഭർത്താവും ചെയ്യാൻ ശ്രമിച്ചത് അതാണ്: നിയന്ത്രിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് ചുറ്റും ദൈവത്തെ കണ്ടെത്താവുന്ന അപ്രതീക്ഷിതവും നിഗൂഢവും മനോഹരവുമായ വഴികളിലേക്ക് ശ്രദ്ധ തിരിക്കുവാൻ!

കാണുന്നതിൽ നിന്നും കാണാത്തതിലേക്കും, പുറമേയുള്ളതിൽ നിന്നും അകമേയുള്ള യഥാർത്ഥ്യങ്ങളിലേക്കും, താൽക്കാലിക കഷ്ടതയിൽ നിന്ന്,"അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിലേക്കും'' (2 കൊരി. 4:17) ഉള്ള യാത്രയ്ക്ക്, വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ക്ഷണിക്കുന്നു.

അവരുടെ കഷ്ടതയോട് അനുകമ്പയില്ലാത്തതിനാലല്ല പൗലൊസ് ഇങ്ങനെ പറഞ്ഞത്. തങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങളെ വിട്ടുകളയുന്നതിലൂടെ മാത്രമേ അവർക്ക് അത്യന്തം ആവശ്യമുള്ള ആശ്വാസം, സന്തോഷം, പ്രത്യാശ എന്നിവ അനുഭവിക്കുവാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു (വാ.10, 15-16). എങ്കിലേ,എല്ലാം പുതുതാക്കുന്ന ക്രിസ്ത്രുവിന്റെ ജീവിതത്തിലെ വിസ്മയം അവർക്കറിയാൻ സാധിക്കൂ.