
യേശുവിന്റെ രക്തം
നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ചുവപ്പ് നിറം എപ്പോഴും സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ഒരു റ്റീ-ഷർട്ടിലോ ലിപ്സ്റ്റിക്കിലോ ആപ്പിളിന്റെ ആകർഷകമായ നിറം എങ്ങനെ ചേർക്കാം? ആദ്യകാലങ്ങളിൽ, ചുവന്ന നിറം കളിമണ്ണിൽ നിന്നോ ചുവന്ന പാറകളിൽ നിന്നോ നിർമ്മിച്ചിരുന്നു. 1400-കളിൽ, ആസ്ടെക്ക് വർഗ്ഗക്കാർ ചുവന്ന ചായം ഉണ്ടാക്കാൻ കോച്ചിനീൽ എന്ന പ്രാണികളെ ഉപയോഗിച്ച് ഒരു രീതി കണ്ടുപിടിച്ചു. ഇന്ന്, അതേ ചെറിയ പ്രാണികൾ ലോകത്തിന് ചുവപ്പ് നിറം നൽകുന്നു.
ബൈബിളിൽ, ചുവപ്പ് രാജകീയതയെ സൂചിപ്പിക്കുന്നു, അത് പാപത്തെയും ലജ്ജയെയും സൂചിപ്പിക്കുന്നു. കൂടാതെ, അത് രക്തത്തിന്റെ നിറമാണ്. പട്ടാളക്കാർ യേശുവിനെ “അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചപ്പോൾ” (മത്തായി 27:28) ഈ മൂന്ന് പ്രതീകങ്ങളും ചുവപ്പിന്റെ ഹൃദയഭേദകമായ ഒരു പ്രതിച്ഛായയിൽ ലയിച്ചു. യേശുവിനെ രാജാവ് എന്ന് വിളിച്ചു പരിഹസിക്കുകയും ലജ്ജ കൊണ്ട് മൂടുകയും ചൊരിയാനിരുന്ന രക്തത്തിന്റെ നിറം ധരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ചുവന്ന മേലങ്കി ധരിച്ച യേശു, നമ്മെ കളങ്കപ്പെടുത്തുന്ന ചുവപ്പിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു.”നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും” (യെശ. 1:18).
ചുവന്ന ചായത്തിന് ഉപയോഗിക്കുന്ന കോച്ചിനീൽ പ്രാണികളെക്കുറിച്ച് മറ്റൊരു കാര്യം—അവ യഥാർത്ഥത്തിൽ പുറത്ത് പാൽ നിറമാണ്. അവ തകർക്കപ്പെടുമ്പോൾ മാത്രമേ അവയുടെ ചുവന്ന രക്തം പുറത്തുവിടുകയുള്ളൂ. ആ ചെറിയ വസ്തുത നമുക്ക് യെശയ്യാവിന്റെ മറ്റ് വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. “നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ തകർക്കപ്പെട്ടു” (യെശയ്യാവ് 53:5).
പാപം അറിയാത്ത യേശു, പാപത്താൽ ചുവന്ന നമ്മെ രക്ഷിക്കാൻ ഇവിടെയുണ്ട്. അവൻ മരണത്താൽ തകർക്കപ്പെട്ടപ്പോൾ അവൻ വളരെയധികം ചുവപ്പിന്റെ അനുഭവത്തിലൂടെ കടന്നുപോയി. അത് നിങ്ങൾ ഹിമം പോലെ വെളുക്കേണ്ടതിനായിരുന്നു.

നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക
അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടി ച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിത മായിരിക്കുമെന്നു അബ്രഹാം ലിങ്കൺ മനസ്സിലാക്കി. അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ?” ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു: “ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി.”
ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്യാൻ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങളെയാണ് ആശ്രയിച്ചത്. തങ്ങളെ പീഡിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടു ന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.
“ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങ ളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ” എന്ന് പറഞ്ഞ യേശുവിന്റെ ഗിരിപ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തന്റെ മക്കൾക്ക് ശക്തി നൽകുന്നു. നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, “...ദൈവത്തിന്നു സകലവും സാദ്ധ്യം” (19:26).

ദൈവത്തിന്റെ വിശ്വസ്തത ഞാൻ കണ്ടു.
ബ്രിട്ടന്റെ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ എഴുപത് വർഷങ്ങ ളിലുടനീളം, എലിസബത്ത് II രാജ്ഞി തന്റെ ഒരു ജീവചരിത്രം മാത്രമേ വ്യക്തി പരമായ ആമുഖമെഴുതി അംഗീകരിച്ചിട്ടുള്ളൂ — ദി സെർവന്റ് ക്വീൻ ആൻഡ് ദി കിംഗ് ഷീ സെർവ്സ്. അവരുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകം, രാജ്യത്തെ സേവിക്കുമ്പോൾ അവരുടെ വിശ്വാസം അവരെ എങ്ങനെ നയിച്ചുവെന്ന് വിവരിക്കുന്നു. ആമുഖത്തിൽ, എലിസബത്ത് രാജ്ഞി തനിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു. “ഞാൻ തീർച്ചയായും അവന്റെ വിശ്വസ്തത കണ്ടു” എന്ന് അവർ ഉപസംഹരിച്ചു.
എലിസബത്ത് രാജ്ഞിയുടെ ലളിതമായ പ്രസ്താവന അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരവും വിശ്വസ്തവുമായ പരിചരണം അനുഭവിച്ച, ചരിത്രത്തിലുടനീളമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യങ്ങളെ പ്രതിധ്വനിക്കുന്നു. തന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ അടിസ്ഥാനമാണ് ഈ പ്രമേയം. 2 ശമൂവേൽ 22-ൽ വർണ്ണിച്ചിരിക്കുന്ന ഈ ഗാനം, ദാവീദിനെ സംരക്ഷിക്കുന്നതിലും അവനെ പരിപാലിക്കുന്നതിലും അവന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നപ്പോൾ അവനെ രക്ഷിക്കുന്നതിലും പ്രകടമായ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്നു. (വാ. 3–4, 44). “നിന്റെ നാമത്തെ ഞാൻ കീർത്തിക്കും” (വാ. 50) ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് എഴുതി.
ജീവിതസായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത കൂടുതൽ മനോഹരമായി തോന്നും. എന്നാൽ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും നമുക്ക് അവന്റെ കരുതൽ അനുഭവിക്കാൻ കഴിയും. നമ്മെ നയിക്കുന്നത് നമ്മുടെ സ്വന്തം കഴിവുകളല്ലെന്നും, സ്നേഹവാനായ പിതാവിന്റെ കരുതലാണെന്നും തിരിച്ചറിയുമ്പോൾ, നന്ദിയും സ്തുതിയും കൊണ്ട് ഹൃദയം നിറയുന്നു.


രൂപാന്തരപ്പെടുത്തുന്ന ദൈവവചനം
മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിനു ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും? “ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.
20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു (വാ. 10).
ക്രിസ്തുവിന്റെ ക്രൂശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4:16, 19). സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ!
