നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവ് ബ്രാനോണ്‍

സമയത്തെ ക്രമീകരിക്കുക

ഞങ്ങളുടെ വീടിന്റെ ഉൾവശത്തിന് പുതിയതും ഊഷ്മളവുമായ ഒരു കാഴ്ച നൽകാനുള്ള സമയമായിരുന്നു. പെയിന്റിംഗിനായി ഞാൻ ഒരു മുറി തയ്യാറാക്കാൻ തുടങ്ങിയപ്പോൾ, കോവിഡ്-19 മഹാമാരിയെത്തുടർന്ന് പെയിന്റ് കടകൾ അടച്ചിടാൻ പോകുന്നതായുള്ള ഞങ്ങളുടെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം വന്നു. അറിയിപ്പ് കേട്ടയുടനെ ഞാൻ കടയിലെത്തി ആവശ്യ സാധനങ്ങൾ വാങ്ങി. ആവശ്യമായ സാധനങ്ങൾ ഇല്ലാതെ നിങ്ങൾക്ക് പുനർനിർമ്മിക്കാൻ കഴികയില്ല. 

എഫെസ്യർ 4 എഴുതിയപ്പോൾ, പൗലൊസിന്റെ മനസ്സിൽ ഒരു പുനർനിർമ്മാണ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അവൻ സംസാരിച്ചുകൊണ്ടിരുന്ന മാറ്റങ്ങൾ ഉപരിപ്ലവമായ മാറ്റങ്ങൾക്ക് മുകളിലുള്ള ഒന്നായിരുന്നു. യേശുവിനെ രക്ഷകനായി വിശ്വസിക്കുന്നത് നമ്മെ ഒരു പുതിയ സൃഷ്ടിയാക്കുന്നുണ്ടെങ്കിലും, ആത്മാവിന്റെ തുടർന്നു നടക്കേണ്ടതായ ചില പ്രവൃത്തികൾ ഇനിയുമുണ്ട്. ''സത്യത്തിന്റെ ഫലമായ നീതിയും വിശുദ്ധിയും'' നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ സമയവും അധ്വാനവും ആവശ്യമാണ് (എഫെസ്യർ 4:24). 

നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും യേശുവിനെ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ആന്തരിക മാറ്റങ്ങൾ ആത്മാവിന്റെ സാന്നിധ്യം നമ്മിൽ വരുത്തുന്നു. ഭോഷ്‌കിനു പകരം ''സത്യം'' സംസാരിക്കുന്നതിന് അവൻ നമ്മെ സഹായിക്കുന്നു (വാ. 25). കോപിച്ചാൽ പാപം ചെയ്യാതിരിക്കാൻ അവൻ നമ്മെ നയിക്കുന്നു (വാ. 26). മറ്റുള്ളവർക്ക് ''ആത്മികവർദ്ധനയ്ക്കായി നല്ല വാക്കുകൾ'' സംസാരിക്കാൻ അവൻ നമ്മെ സഹായിക്കുന്നു (വാ. 29). ദയ, മനസ്സലിവ്, ദീർഘക്ഷമ തുടങ്ങിയ കാര്യങ്ങളിൽ പ്രകടമാകുന്ന ആന്തരിക മാറ്റത്തിന്റെ ഭാഗമാണ് ഈ ആത്മ-നിയന്ത്രിത പ്രവർത്തനങ്ങൾ (വാ. 32). യേശുവിനെ അനുകരിക്കാനും നമ്മുടെ സ്വർഗ്ഗീയപിതാവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കാനും ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു (വാ. 24; 5:1).

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ഞാൻ മറ്റൊരു രാജ്യത്ത് അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോൾ, ഒരു പോക്കറ്റടിക്കാരൻ എന്റെ സാധനങ്ങൾ അപഹരിക്കാൻ ശ്രമിച്ചതിൽ അതിശയിക്കാനില്ലായിരുന്നു. ഇടവഴികളിൽ കാണുന്ന മോഷ്ടാക്കളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഞാൻ വായിച്ചിരുന്നു, അതിനാൽ എന്റെ പഴ്‌സ് സംരക്ഷിക്കാൻ എന്തുചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും, അതു സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭാഗ്യവശാൽ, എന്റെ പഴ്‌സ് തട്ടിയെടുത്ത യുവാവിന്റെ വിരലുകൾക്കു വഴുക്കലുണ്ടായിരുന്നതിനാൽ, പഴ്‌സ് തറയിലേക്ക് വീഴുകയും ഞാനതു പെട്ടെന്നെടുക്കുകയും ചെയ്തു. പക്ഷേ, മുന്നറിയിപ്പുകൾ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആ സംഭവം എന്നെ ഓർമ്മപ്പെടുത്തി.

മുന്നറിയിപ്പുകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കാൻ നാം ഇഷ്ടപ്പെടുന്നില്ല, കാരണം അവ ജീവിതം ആസ്വദിക്കുന്നതിനു തടസ്സമാണെന്നു നാം കരുതുന്നു. പക്ഷേ അവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ദൈവത്തിന്റെ വരാനിരിക്കുന്ന രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ യേശു നമുക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി (മത്തായി 10:7). അവൻ പറഞ്ഞു, ''മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും'' (വാ. 32-33).

നമുക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ട്. ദൈവം തന്റെ സ്‌നേഹത്തിൽ, ഒരു രക്ഷകനെയും നിത്യതയോളം നാം അവിടുത്തെ സന്നിധിയിൽ ഇരിക്കുന്നതിനുള്ള ഒരു പദ്ധതിയും നൽകി. എന്നാൽ നാം ദൈവത്തിൽ നിന്ന് പിന്തിരിയുകയും അവന്റെ രക്ഷാ സന്ദേശവും ഇന്നും എന്നേക്കുമായി അവൻ വാഗ്ദാനം ചെയ്യുന്ന യഥാർത്ഥ ജീവിതവും നിരസിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അവനോടൊപ്പം ജീവിക്കാനുള്ള അവസരം നമുക്ക് നഷ്ടപ്പെടും.  

നമ്മെ സ്‌നേഹിക്കുകയും സൃഷ്ടിക്കുകയും ചെയ്തവനിൽ നിന്ന് എന്നെന്നേക്കുമായി നാം അകന്നുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുന്നതു തിരഞ്ഞെടുത്ത യേശുവിൽ നമുക്ക് ആശ്രയിക്കാം.  

തടയപ്പെട്ട പ്രാര്‍ത്ഥനകള്‍

പതിനാലു വര്‍ഷമായി, നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പര്‍ച്യൂണിറ്റി, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുമായി വിശ്വസ്തതയോടെ ആശയവിനിമയം നടത്തി. 2004 ല്‍ ചൊവ്വയിലിറങ്ങിയതിനുശേഷം, ചൊവ്വയുടെ ഉപരിതലത്തിലൂടെ ഇരുപത്തിയെട്ടു മൈല്‍ സഞ്ചരിച്ച് ആയിരക്കണക്കിനു ചിത്രങ്ങളെടുക്കുകയും നിരവധി വസ്തുക്കള്‍ വിശകലനം ചെയ്യുകയും ചെയ്തു. എന്നാല്‍ 2018 ല്‍, ഒരു വലിയ പൊടിക്കാറ്റുണ്ടായി, അതിന്റെ സോളാര്‍ പാനലുകളില്‍ പൊടി പൊതിഞ്ഞ് പ്രവര്‍ത്തനരഹിതമായതോടുകൂടി ഓപ്പര്‍ച്യൂണിറ്റിയും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയവിനിമയം നിലച്ചു.

നമ്മുടെ ലോകത്തിനു പുറത്തുള്ള ആരെങ്കിലുമായി നമുക്കുള്ള ആശയവിനിമയം തടയാന്‍ ''പൊടിയെ'' അനുവദിക്കാന്‍ നമുക്കു കഴിയുമോ? പ്രാര്‍ത്ഥനയുടെ കാര്യം - ദൈവവുമായുള്ള ആശയവിനിമയം - വരുമ്പോള്‍ വഴിയില്‍ തടസ്സമായി വരാവുന്ന ചില കാര്യങ്ങളുണ്ട്.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയാന്‍ പാപത്തിനു കഴിയുമെന്നു തിരുവെഴുത്തു പറയുന്നു. ''ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു'' (സങ്കീര്‍ത്തനം 66:18). യേശു ഉപദേശിക്കുന്നു, ''നിങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍'' (മര്‍ക്കൊസ് 11:25). ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തെ സംശയവും ബന്ധത്തിലെ പ്രശ്‌നങ്ങളും തടസ്സപ്പെടുത്താം (യാക്കോബ് 1:5-7; 1 പത്രൊസ് 3:7).

ഓപ്പര്‍ച്യൂണിറ്റിയുടെ ആശയവിനിമയ തടസ്സം ശാശ്വതമാണെന്നു തോന്നുന്നു. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അങ്ങനെ തടസ്സപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ, ദൈവവുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ദൈവം നമ്മെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, ദൈവകൃപയാല്‍ പ്രപഞ്ചം അറിഞ്ഞിട്ടുള്ള എക്കാലത്തെയും ഏറ്റവും വലിയ ആശയവിനിമയം  - നാമും നമ്മുടെ വിശുദ്ധ ദൈവവും തമ്മിലുള്ള നേരിട്ടുള്ള പ്രാര്‍ത്ഥന - നാം അനുഭവിക്കുന്നു.

'യേശു കസേര''

എന്റെ സുഹൃത്ത് മാജ് ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍വെച്ചു ടാമിയെ കണ്ടുമുട്ടിയപ്പോള്‍, അവര്‍ക്കു തമ്മില്‍ പൊരുത്തമുള്ള ഒന്നുമില്ലെന്ന കാര്യം അവള്‍ ശ്രദ്ധിച്ചു. എങ്കിലും മാജ്് അവളുമായി സൗഹൃദത്തിലാകുകയും തന്റെ പുതിയ സുഹൃത്തില്‍നിന്ന് വിലപ്പെട്ട ഒരു പാഠം പഠിക്കുകയും ചെയ്തു.

ടാമി മുമ്പൊരിക്കലും ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ സംബന്ധിച്ചിട്ടില്ല, അതിനാല്‍ ക്ലാസ്സിലെ മറ്റു സ്ത്രീകള്‍ സംസാരിച്ച ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്കു പ്രയാസമായിരുന്നു. അതായത്, ദൈവം അവരോടു സംസാരിച്ചു എന്ന കാര്യം - അവള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്.

അവള്‍ ദൈവത്തില്‍ നിന്നു കേള്‍ക്കാന്‍ അത്യധികം ആഗ്രഹിച്ചതിനാല്‍ അവള്‍ ഒരു കാര്യം ചെയ്തു. പിന്നീടൊരിക്കല്‍ അവള്‍ മാജിനോടു പറഞ്ഞു. 'ഞാന്‍ ഒരു പഴയ മരക്കസേര നീക്കിയിട്ടു, എന്നിട്ടു ഞാന്‍ ബൈബിള്‍ പഠിക്കുമ്പോഴെല്ലാം അതില്‍ ഇരിക്കാന്‍ യേശുവിനോട് ആവശ്യപ്പെടുന്നു.' ഒരു വാക്യം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം അവള്‍ ചോക്കുകൊണ്ട് അതു കസേരയില്‍ എഴുതുന്നു, ടാമി വിശദീകരിച്ചു. ഇത് അവളുടെ പ്രത്യേക 'യേശു കസേര' ആയിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല ബൈബിളില്‍നിന്ന് അവള്‍ക്കു നേരിട്ടു ലഭിക്കുന്ന ദൈവിക സന്ദേശങ്ങള്‍ അവളതില്‍ എഴുതുകയും ചെയ്യുന്നു.

മാജ് പറയുന്നു, 'യേശു കസേര ടാമിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവള്‍ ആത്മീയമായി വളരുകയാണ്, കാരണം തിരുവെഴുത്ത് അവള്‍ക്കു വ്യക്തിപരമായിത്തീരുന്നു.''

യെഹൂദ വിശ്വാസികളോടു സംസാരിക്കുമ്പോള്‍ യേശു പറഞ്ഞു, 'എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും'' (യോഹന്നാന്‍ 8:31-32). നമുക്ക് അവിടുത്തെ വചനങ്ങള്‍ മുറുകെപ്പിടിക്കാം - അത് ഒരു കസേരയില്‍ എഴുതിക്കൊണ്ടായാലും, മനഃപാഠമാക്കിക്കൊണ്ടായാലും അല്ലെങ്കില്‍ അവ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടായാലും. ക്രിസ്തുവിന്റെ സന്ദേശങ്ങളുടെ സത്യവും ജ്ഞാനവും ക്രിസ്തുവില്‍ വളരുവാന്‍ നമ്മെ സഹായിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും.

നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം

2019 ന്റെ ആരംഭത്തില്‍, എണ്‍പത്തിനാലാം വയസ്സില്‍ ചാര്‍ലി വാന്‍ഡര്‍മീര്‍ അന്തരിച്ചു. നാഷണല്‍ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന കുട്ടികളുടെ ബൈബിള്‍ മണിക്കൂറിന്റെ അവതാരകനായിരുന്ന അദ്ദേഹം, 'അങ്കിള്‍ ചാര്‍ലി' എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതനായിരുന്നു. നിത്യതയിലേക്കു പ്രവേശിക്കുന്നതിന്റെ തലേരാത്രി അങ്കിള്‍ ചാര്‍ലി ഒരു നല്ല സുഹൃത്തിനോടു പറഞ്ഞു, 'നിങ്ങള്‍ എന്തറിയുന്നു എന്നതല്ല, നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം. തീര്‍ച്ചയായും, ഞാന്‍ യേശുക്രിസ്തുവിനെക്കുറിച്ചാണു സംസാരിക്കുന്നത്.'

താന്‍ ജീവിതാവസാനത്തിലെത്തിയപ്പോഴും, അങ്കിള്‍ ചാര്‍ലിക്ക് യേശുവിനെക്കുറിച്ചും ആളുകള്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

യേശുവിനെ അറിയുകയെന്നത് തന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് ചിന്തിച്ചു: “എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതി തന്നേ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും ... അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു'' (ഫിലിപ്പിയര്‍ 3:8-9). നമുക്ക് യേശുവിനെ എങ്ങനെ അറിയാന്‍ കഴിയും? “യേശുവിനെ കര്‍ത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും'' (റോമര്‍ 10:9).

നമുക്കു യേശുവിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ കഴിഞ്ഞേക്കാം, സഭയെക്കുറിച്ചും എല്ലാക്കാര്യങ്ങളും നമുക്കറിയാമായിരിക്കാം, ബൈബിളും നമുക്കു പരിചിതമായിരിക്കാം. എന്നാല്‍ യേശുവിനെ രക്ഷകനായി അറിയാനുള്ള ഏക മാര്‍ഗ്ഗം അവിടുന്നു നല്‍കുന്ന രക്ഷയുടെ സൗജന്യദാനം സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് നാം അറിയേണ്ട ആള്‍.

വളരെ സഹായകരം

ഒരാള്‍ ഒരു ക്രിസ്തീയ റേഡിയോ സ്‌റ്റേഷനിലേക്കു വിളിച്ചിട്ട്, തന്റെ ഭാര്യ ഒരു ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍നിന്നു വീട്ടിലേക്കു വരികയാണെന്ന് അറിയിച്ചു. തുടന്ന് അദ്ദേഹം പറഞ്ഞ കാര്യം എന്റെ ഹൃദയത്തെ ആഴമായി സ്പര്‍ശിച്ചു: “ഞങ്ങളുടെ സഭാകുടുംബത്തിലെ എല്ലാവരും ഈ സമയത്തു ഞങ്ങളെ പരിചരിക്കുന്നതിനു വളരെയധികം സഹായകരമായിരുന്നു.'’

ഈ ലളിതമായ പ്രസ്താവന കേട്ടപ്പോള്‍, ക്രിസ്തീയ ആതിഥ്യമര്യാദയുടെയും പരിചരണത്തിന്റെയും മൂല്യവും ആവശ്യകതയും ഞാന്‍ ഓര്‍ത്തു. സുവിശേഷത്തിന്റെ ജീവിതരൂപാന്തരീകരണശക്തി പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗമാണു സഹവിശ്വാസികളുടെ പരസ്പര സ്‌നേഹവും പിന്തുണയുമെന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.

ഇന്നത്തെ തുര്‍ക്കിയില്‍ ഉള്‍പ്പെട്ടിരുന്നതും ഒന്നാം നൂറ്റാണ്ടില്‍ നിലവിലിരുന്നതുമായ സഭകളില്‍ വായിക്കുന്നതിനായി അപ്പൊസ്തലന്‍ എഴുതിയ ഒരു എഴുത്തായിരുന്നു പത്രൊസിന്റെ ഒന്നാം ലേഖനം. ആ എഴുത്തില്‍, തന്റെ സ്‌നേഹിതനായ പൗലൊസ് റോമര്‍ 12:13 ല്‍ എഴുതിയ ഒരു കാര്യം ചെയ്യാന്‍ പത്രൊസ് തന്റെ വായനക്കാരെ നിര്‍ബന്ധിച്ചു: '”അതിഥിസല്ക്കാരം ആചരിക്കുക.’' പത്രൊസ് പറഞ്ഞു, 'സകലത്തിനും മുമ്പേ തമ്മില്‍ ഉറ്റസ്‌നേഹം ഉള്ളവരായിരിപ്പിന്‍ .... തമ്മില്‍ അതിഥിസല്ക്കാരം ആചരിക്കുവിന്‍.' 'ദൈവം നല്‍കിയ വരങ്ങളെ '”അന്യോന്യം ശുശ്രൂഷിക്കുന്നതിന്'’ ഉപയോഗിക്കാന്‍ പത്രൊസ് അവരെ ഓര്‍മ്മിപ്പിച്ചു (1 പത്രൊസ് 4:8-10). സഹവിശ്വാസികളോട് നാം എങ്ങനെ പെരുമാറണമെന്ന് എല്ലാ ക്രിസ്തുവിശ്വാസികളോടുമുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് ഇവയെല്ലാം.

ആ വിളിച്ചയാളുടെ ഭാര്യയെപ്പോലെ, ആരെങ്കിലും തങ്ങളുടെയടുത്തെത്തി ക്രിസ്തുതുല്യമായ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ ആവശ്യമുള്ള വ്യക്തികളെ നമുക്കെല്ലാവര്‍ക്കും അറിയാം. ദൈവത്തിന്റെ ശക്തിയില്‍, 'വളരെ സഹായകരം' എന്നു മറ്റുള്ളവര്‍ പറയത്തക്കവിധത്തിലുള്ള ആളുകളില്‍ നാമും ഉള്‍പ്പെടട്ടെ.

ദൈവത്തോട് യാചിക്കുക

ഒരു കുടുംബത്തിന്റെ ഒരു പ്രഭാതത്തിലെ പ്രാര്‍ത്ഥന സമയം അത്ഭുതകരമായ ഒരു പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. 'ആമേന്‍'' എന്ന് ഡാഡി പറഞ്ഞയുടനെ, അഞ്ചുവയസ്സുകാരന്‍ കാവി പ്രഖ്യാപിച്ചു, 'ഞാന്‍ ജോണിനുവേണ്ടി പ്രാര്‍ത്ഥിച്ചു, കാരണം പ്രാര്‍ത്ഥനയ്ക്കിടെ അവന്‍ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു.''

മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍, നിങ്ങളുടെ പത്തുവയസ്സുള്ള സഹോദരന്റെ പ്രാര്‍ത്ഥനാരീതിയെക്കുറിച്ചു പ്രാര്‍ത്ഥിക്കുന്നതല്ല തിരുവെഴുത്തു ലക്ഷ്യം വയ്ക്കുന്നത് എന്നെനിക്ക് ഉറപ്പുണ്ട്. എങ്കിലും കുറഞ്ഞപക്ഷം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നെങ്കിലും കാവി മനസ്സിലാക്കി.

മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം വേദാധ്യാപകനായ ഓസ്വാള്‍ഡ് ചേംബേഴ്‌സ് ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'മദ്ധ്യസ്ഥത നിങ്ങളെ ദൈവത്തിന്റെ സ്ഥാനത്തു നിര്‍ത്തുന്നു; അതില്‍ ദൈവത്തിന്റെ മനസ്സും കാഴ്ചപ്പാടും ഉണ്ട്.'' ദൈവത്തെക്കുറിച്ചും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെക്കുറിച്ചും നമുക്കുള്ള അറിവിന്റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണത്.

മധ്യസ്ഥപ്രാര്‍ത്ഥനയുടെ ഒരു മികച്ച ഉദാഹരണം ദാനീയേല്‍ 9 ല്‍ കാണാം. യെഹൂദന്മാര്‍ ബാബിലോണില്‍ എഴുപതു വര്‍ഷം പ്രവാസജീവിതം നയിക്കുമെന്ന ദൈവത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന വാഗ്ദത്തം പ്രവാചകന്‍ മനസ്സിലാക്കി (യിരെമ്യാവ് 25:11-12). ആ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതായി മനസ്സിലാക്കിയ ദാനീയേല്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറായി. ദാനീയേല്‍ ദൈവകല്പനകളെ പരാമര്‍ശിച്ചു (ദാനീയേല്‍ 9:4-6), തന്നെത്താന്‍ താഴ്ത്തി (വാ. 8), ദൈവത്തിന്റെ സ്വഭാവത്തെ ആദരിച്ചു (വാ. 9), പാപം ഏറ്റുപറഞ്ഞു (വാ. 15), തന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവകരുണയെ ആശ്രയിച്ചു (വാ. 18). ദാനീയേലിനു ദൈവത്തില്‍ നിന്ന് ഉടനടി ഉത്തരം ലഭിച്ചു (വാ.21).

എല്ലാ പ്രാര്‍ത്ഥനകളും അത്തരമൊരു നാടകീയമായ പ്രതികരണത്തോടെ അവസാനിക്കുന്നില്ല, മറിച്ച് മറ്റുള്ളവരെ പ്രതിനിധീകരിച്ച് ദൈവത്തെ വിശ്വസിച്ചും അവനില്‍ ആശ്രയിച്ചുംകൊണ്ട് ദൈവത്തിങ്കലേക്കു ചെല്ലുവാന്‍ നമുക്ക് ധൈര്യപ്പെടാം.

മുറുകെ പിടിക്കുക

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശ്രേഷ്ഠരായ അമേരിക്കന്‍ വീരവനിതകളില്‍ ഒരാളായിരുന്നു ഹാരിയറ്റ് ടബ്മാന്‍. ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട്, അമേരിക്കന്‍ ഐക്യനാടുകളിലെ സ്വതന്ത്രമായ വടക്കന്‍ പ്രദേശത്തേക്ക് കടന്ന് അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം മുന്നൂറിലധികം സഹ അടിമകളെ അവള്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കുന്നതില്‍ മാത്രം സംതൃപ്തയാകാതെ സുഹൃത്തുക്കളെയും കുടുംബത്തേയും അപരിചിതരെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ അവള്‍ പത്തൊന്‍പത് തവണ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. ചിലപ്പോള്‍ കാനഡയിലേക്ക് ആളുകളെ നയിച്ചുകൊണ്ട് അവള്‍ കാല്‍നടയായി സഞ്ചരിച്ചു.

അത്തരം ധീരമായ പ്രവര്‍ത്തനത്തിന് ടബ്മാനെ പ്രേരിപ്പിച്ചത് എന്താണ്? ആഴമായ വിശ്വാസമുള്ള ഒരു സ്ത്രീയായ അവള്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'ഞാന്‍ എല്ലായ്‌പ്പോഴും ദൈവത്തോട് പറഞ്ഞു, ഞാന്‍ അങ്ങയെ മുറുകെ പിടിക്കാന്‍ പോകുന്നു, നീ എന്നെ അക്കരെയെത്തിക്കണം.' ആളുകളെ അടിമത്തത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നതില്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളെ അവള്‍ ആശ്രയിച്ചത് അവളുടെ വിജയത്തിന്റെ മുഖമുദ്രയായിരുന്നു.

ദൈവത്തെ 'മുറുകെപ്പിടിക്കുക' എന്നതിന്റെ അര്‍ത്ഥമെന്താണ്? നാം അവന്റെ കൈ പിടിക്കുമ്പോള്‍ വാസ്തവത്തില്‍ അവനാണ് നമ്മെ പിടിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യെശയ്യാവിന്റെ പ്രവചനത്തിലെ ഒരു വാക്യം നമ്മെ സഹായിക്കും. യെശയ്യാവ് ദൈവത്തെ ഉദ്ധരിക്കുന്നു, 'നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു' (41:13).

ഹാരിയറ്റ് ദൈവത്തെ മുറുകെ പിടിച്ചു, അവന്‍ അവളെ വിജയിപ്പിച്ചു. നിങ്ങള്‍ എന്ത് വെല്ലുവിളികളാണ് നേരിടുന്നത്? അവന്‍ നിങ്ങളുടെ കരത്തെയും ജീവിതത്തെയും 'പിടിക്കുമ്പോള്‍'' ദൈവത്തെ മുറുകെ പിടിക്കുക. 'ഭയപ്പെടേണ്ട' അവന്‍ നിങ്ങളെ സഹായിക്കും.

എല്ലാ പാതകളും?

''ഹൈവേയില്‍ കടക്കരുത്!'' ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍ എന്റെ മകളില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. ഹൈവേ ഒരു വെര്‍ച്വല്‍ പാര്‍ക്കിംഗ് സ്ഥലമായി മാറിയിരുന്നു. ഞാന്‍ മറ്റു റൂട്ടുകള്‍ നോക്കാന്‍ തുടങ്ങി, പക്ഷേ മറ്റ് റോഡുകളിലെ ഗതാഗത തടസ്സം കണ്ടപ്പോള്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു. വീട്ടിലേക്കുള്ള യാത്ര ഉച്ചകഴിഞ്ഞാകാം എന്നു തീരുമാനിച്ച്, എന്റെ കൊച്ചുമകള്‍ കൂടി പങ്കെടുക്കുന്ന ഒരു അത്ലറ്റിക് മത്സരം കാണുന്നതിനായി ഞാന്‍ എതിര്‍ദിശയിലേക്ക് കാറോടിച്ചു.

ഒരു റോഡും എന്നെ വീട്ടിലേക്ക് നയിക്കില്ലെന്ന് കണ്ടെത്തിയത്, എല്ലാ പാതകളും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് നയിക്കുന്നുവെന്ന് പറയുന്ന ആളുകളെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ദയയുടെയും നല്ല പെരുമാറ്റത്തിന്റെയും പാത നിങ്ങളെ അവിടെ എത്തിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ മതപരമായ കാര്യങ്ങള്‍ ചെയ്യുന്ന വഴി തിരഞ്ഞെടുക്കുന്നു.

എന്നിരുന്നാലും, ആ റോഡുകളെ ആശ്രയിക്കുന്നത് ഒരു അടഞ്ഞ അന്ത്യത്തിലേക്കു നയിക്കുന്നു. ദൈവത്തിന്റെ നിത്യസാന്നിധ്യത്തിലേക്ക് പോകാന്‍ ഒരു വഴി മാത്രമേയുള്ളൂ. ''ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല' (യോഹന്നാന്‍ 14:6). പിതാവിന്റെ ഭവനത്തില്‍ - അവിടുത്തെ സാന്നിധ്യത്തിലേക്കും ഇന്നും നിത്യതയിലും അവന്‍ നല്‍കുന്ന യഥാര്‍ത്ഥ ജീവിതത്തിലേക്കും - പ്രവേശിക്കാനുള്ള വഴി തുറക്കുന്നതിനായി അവിടുന്ന് മരിക്കുമെന്ന് അവന്‍ വെളിപ്പെടുത്തുകയായിരുന്നു.

ദൈവസാന്നിധ്യത്തിലേക്ക് നയിക്കാത്ത അടഞ്ഞ ഹൈവേകള്‍ ഒഴിവാക്കുക. പകരം, യേശുവിനെ രക്ഷകനായി വിശ്വസിക്കുക, കാരണം ''പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്'' (3:36). അവനില്‍ ഇതിനകം തന്നെ വിശ്വസിച്ചവര്‍, അവന്‍ നല്‍കിയ വഴിയില്‍ വിശ്രമിക്കുക.

 

കുഞ്ഞിന് എന്ത് പേരിടണം

താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുമ്പോള്‍ മറിയയ്്ക്ക് യോസേഫുമായി നടത്തേണ്ട ആവശ്യം വരാതിരുന്ന ഒരു സംഭാഷണം ഇതാ: ''യോസേഫ്, നമ്മുടെ കുഞ്ഞിന് എന്ത് പേരിടണം?'' ഒരു ജനനത്തിനായി കാത്തിരിക്കുന്ന മിക്ക ആളുകളില്‍ നിന്നും വ്യത്യസ്തമായി, ഈ കുഞ്ഞിനെ എന്ത് വിളിക്കും എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ചോദ്യമുണ്ടായിരുന്നില്ല.

മറിയയെയും തുടര്‍ന്ന് യോസേഫിനെയും സന്ദര്‍ശിച്ച ദൂതന്മാര്‍ കുഞ്ഞിന്റെ പേര് യേശു എന്നായിരിക്കുമെന്ന് രണ്ടു പേരോടും പറഞ്ഞു (മത്തായി 1:20-21; ലൂക്കൊസ് 1:30-31). യോസേഫിനു പ്രത്യക്ഷനായ ദൂതന്‍, ഈ പേര് സൂചിപ്പിക്കുന്നത് 'അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടാകുന്നു' എന്നു വിശദീകരിച്ചു.

അവനെ ''ഇമ്മാനൂവേല്‍'' (യെശയ്യാവ് 7:14) എന്നും വിളിക്കും, അതിനര്‍ത്ഥം ''ദൈവം നമ്മോടുകൂടെ'' എന്നാണ്, കാരണം അവന്‍ മനുഷ്യരൂപത്തിലുള്ള ദൈവമായിരിക്കും - ശീലകള്‍ ചുറ്റിയ ദൈവം. യെശയ്യാ പ്രവാചകന്‍ ''അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു'' (9: 6) എന്നീ അധിക സ്ഥാനപ്പേരുകള്‍ വെളിപ്പെടുത്തി, കാരണം അവന്‍ അതെല്ലാം ആയിരിക്കും.

ഒരു പുതിയ ശിശുവിന് പേരിടുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്. എന്നാല്‍ ''മശിഹാ (ക്രിസ്തു) എന്നു പേരുള്ള യേശു'' (മത്തായി 1:16) എന്നതുപോലെ ശക്തവും ആവേശകരവും ലോകത്തെ മാറ്റിമറിക്കുന്നതുമായ മറ്റൊരു പേര് മറ്റൊരു കുഞ്ഞിനും ഇട്ടിട്ടില്ല. ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍'' കഴിഞ്ഞതില്‍ നമുക്ക് എത്ര സന്തോഷം തോന്നുന്നു (1 കൊരിന്ത്യര്‍ 1:2)! രക്ഷിക്കുന്ന മറ്റൊരു പേരും ഇല്ല (പ്രവൃ. 4:12).

നമുക്ക് ഈ ക്രിസ്തുമസ് സീസണില്‍ യേശുവിനെ സ്തുതിക്കുകയും അവന്‍ നമുക്ക് എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം!