നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

എന്റെ തലയ്ക്ക് പുറകിലെ കണ്ണുകള്‍

എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള്‍ അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള്‍ എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, 'എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്' എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു - കണ്ണുകള്‍…

കഷണങ്ങള്‍ പങ്കിടുക

അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ - കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ - ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.

സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്‌നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന്‍ 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ - ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും - അവന്‍ വഴി കണ്ടെത്തും.

സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.

നിങ്ങള്‍ക്കായി ഇവിടെ

ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. 'ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്' എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.

ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ 'കൈ തുറക്കാന്‍' നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്‌പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും 'വ്യസന ഹൃദയത്തോടെ' അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).

നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്‍കുമ്പോള്‍, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.

കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.

ജീവിതത്തിനുള്ള മികച്ച തന്ത്രം

ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്‌കറ്റ്‌ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ''ഡബിള്‍സ്.'' പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്‌കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്‌കറ്റിലെത്തിക്കുകയും ചെയ്തു.

സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്‍, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ''നല്ല പ്രതിഫലം'' കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന്‍ ''ആക്രമിക്കപ്പെട്ടേക്കാം'' പക്ഷേ രണ്ടുപേരായാല്‍ ''അവനോട് എതിര്‍ത്ത് നില്‍ക്കാം'' (വാ.12). സമീപത്തുള്ള സ്‌നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്പ്പിക്കാന്‍ സാധിക്കും (വാ. 10).

ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.

ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്‌കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.

സമാധാനം നിറഞ്ഞ ഹൃദയങ്ങള്‍

പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജെറി ക്രാമറിനെ സ്‌പോട്ട്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ (ഏറ്റവും ഉയര്‍ന്ന അംഗീകാരം) പ്രതിഷ്ഠിച്ചില്ല. മറ്റനേക അംഗീകാരങ്ങളും നേട്ടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതില്‍ അദ്ദേഹത്തെ അവഗണിച്ചു. ഈ അംഗീകാരത്തിനായി പത്തു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. നിരവധി പ്രാവശ്യം തന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടും ക്രാമര്‍ അക്ഷോഭ്യനായിരുന്നു. അദ്ദേഹം പറഞ്ഞു, 'നാഷണല്‍ ഫുട്‌ബോള്‍ ലീഗ്' എനിക്ക് 100 സമ്മാനങ്ങള്‍ എന്റെ ജീവിതകാലത്തു നല്‍കിയതായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്ക് കിട്ടാത്ത ഒന്നിനെച്ചൊല്ലി അസ്വസ്ഥനാകയോ കോപിക്കയോ ചെയ്യുന്നത് ഭോഷത്തമാണ്.'

മറ്റു കളിക്കാരെ ആദരിക്കുന്നതിനായി തനിക്കര്‍ഹമായ ആദരവ് നിരവധി തവണ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൈപ്പുള്ളവരായി തീരുന്ന സ്ഥാനത്ത്, ക്രാമര്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ മനോഭാവം, 'അസ്ഥികളെ ദ്രവിപ്പിക്കുന്ന' (സദൃ. 14:30) അസൂയയുടെ തിന്നുകളയുന്ന സ്വഭാവത്തിനെതിരെ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നു പഠിപ്പിക്കുന്നു. നമുക്കില്ലാത്തവയെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ - നമുക്കുള്ള അനേക കാര്യങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ - ദൈവിക സമാധാനം നമുക്ക് നഷ്ടപ്പെടുന്നു.

പതിനൊന്നാമത്തെ നാമനിര്‍ദ്ദേശത്തിനുശേഷം ഒടുവില്‍ 2018 ഫെബ്രുവരിയില്‍ ജെറി ക്രാമര്‍ 'എന്‍ എഫ് എല്‍' ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അദ്ദേഹത്തിനു സാധിച്ചതുപോലെ ഒരുപക്ഷേ നമ്മുടെ ഭൗമിക ആഗ്രഹങ്ങളെല്ലാം സാധിച്ചെന്നു വരികയില്ല. എങ്കിലും, ദൈവം സമൃദ്ധിയായി നമ്മുടെമേല്‍ ചൊരിഞ്ഞ അനേക നന്മകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ 'സമാധാന ഹൃദയം' ഉള്ളവരായിരിക്കാന്‍ നമുക്ക് കഴിയും. നാം ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അവന്‍ നമ്മുടെ ജീവിതങ്ങളില്‍ നല്‍കുന്ന ജീവ-ദായക സമാധാനം എപ്പോഴും ആസ്വദിക്കാന്‍ നമുക്ക് കഴിയും.

ആയാസകരമായ ഇടങ്ങളിലെ ആനന്ദം

അവൾക്ക് എന്‍റെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്നപ്പോഴൊക്കെ, എന്‍റെ സുഹൃത്തിന്‍റെ ശബ്ദസന്ദേശ റെക്കോർഡിംഗ്, അവൾക്ക് ഒരു സന്ദേശം അയക്കാൻ എന്നെ ക്ഷണിച്ചു. ആ റെക്കോർഡിംഗ് സസന്തോഷം അവസാനിപ്പിച്ചത്, “ഇത് ഒരു മഹത്തായ ദിവസം ആയിരിക്കട്ടെ“ എന്നു പറഞ്ഞാണ്. ഞാൻ അവളുടെ വാക്കുകളെ വീണ്ടും ചിന്തിച്ചപ്പോൾ, എനിക്ക് വന്ന ബോധ്യം ഇതായിരുന്നു, ഓരോ ദിവസവും മഹത്താക്കുകയെന്നത് നമ്മുടെ അധികാരത്തിൽ അല്ല – ചില സാഹചര്യങ്ങൾ വാസ്തവമായും വിനാശകരമാണ്. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചുനോക്കിയാൽ, കാര്യങ്ങൾ നല്ലതായോ മോശമായോ സംഭവിച്ചാലും, എന്‍റെ ദിവസത്തിൽ ചിലത്  ആശ്വാസകരവും മനോഹരവും ആയി വെളിപ്പെട്ടുവരുന്നു. 

ഹബക്കുക്ക് എളുപ്പമുള്ള സാഹചര്യങ്ങളല്ല അനുഭവിച്ചത്. ഒരു പ്രവാചകൻ എന്ന നിലയ്ക്ക്, ദൈവം തന്നെ കാണിച്ചത്, ദൈവജനത്തിന്‍റെ ആശ്രയമായിരുന്ന വിളവുകളോ കന്നുകാലികളോ, വരുന്ന ദിവസങ്ങളിൽ ഫലദായകമായിരിക്കുകയില്ല (3:17). വരുവാനിരിക്കുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുവാൻ ശുഭാപ്തി വിശ്വാസത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമായ് വരും. ഒരു ജനവിഭാഗം എന്ന നിലയിൽ ഇസ്രായേൽ വളരെ തീവ്രമായ ദാരിദ്ര്യത്തിൽ ആയിത്തീരും. ഹബക്കുക്കിന് ഹൃദയമിടിപ്പ് വർദ്ധിക്കുക, അധരം വിറയ്ക്കുക, പാദങ്ങൾ ഇടറുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായി (വാക്യം 16).

ഇതിനെല്ലാം പകരമായ്, ഹബക്കുക് പറയുന്നത്, "യഹോവയിൽ സന്തോഷിക്കുകയും" "ആനന്ദിക്കുകയും" ചെയ്യുക എന്നാണ് (വാക്യം 18). ദുഷ്കരമായ ഇടങ്ങളിൽ നടക്കുവാൻ ശക്തി പകരുന്നവനായ ദൈവത്തിലെ തന്‍റെ പ്രത്യാശ, അവൻ പ്രഖ്യാപിച്ചു (വാക്യം 19).

ചിലപ്പോഴൊക്കെ നാം ആഴത്തിലുള്ള വേദനയുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. നമുക്ക് നഷ്ടമായതോ, അല്ലെങ്കിൽ ആവശ്യമായിരുന്നതും എന്നാൽ ലഭിക്കാത്തതുമായ കാര്യമായിരുന്നാലും, സ്നേഹവാനായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, നാം ഹബക്കൂക്കിനെപ്പോലെ ആഹ്ലാദിക്കുക. നമുക്കിനി മറ്റൊന്നും ഇല്ലായെന്നു തോന്നിയിരുന്നാലും, അവൻ ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രായർ 13:5). "ദുഃഖിക്കുന്നവർക്കുവേണ്ടി കരുതുന്നവനാണ്," നമ്മുടെ ആനന്ദത്തിന്‍റെ കാരണം (യെശയ്യാവ് 61:3).

 

നിക്ഷേപത്തിലെ ആദായം

1995 ൽ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഏറ്റവും ഉയർന്ന വരുമാനം നേടി – ഡോളറിൽ, ശരാശരി 37.6 ശതമാനം  വരുമാനം നേടി. പിന്നീട്, 2008 ൽ നിക്ഷേപകർക്ക് ഏതാണ്ട് അതേ അളവിൽ നഷ്ടം ഉണ്ടായി: 37.0 ശതമാനം കുറവ്. ചില വർഷങ്ങൾക്കിടയിൽ ലഭിച്ച വ്യത്യസ്തമായ ആദായം, ഓഹരി വിപണികളിൽ പണം നിക്ഷേപിച്ചവരെ-ചിലപ്പോൾ ഭയത്തോടെ-അവരുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും എന്ന് അതിശയിപ്പിക്കുന്നതിനു കാരണമായി.

തങ്ങളുടെ ജീവിതം യേശുവിൽ നിക്ഷേപിച്ചാൽ, അവിശ്വസനീയമാംവിധം ആദായം  ലഭിക്കുമെന്ന്, യേശു തന്‍റെ അനുയായികൾക്ക് ഉറപ്പു നൽകി. അവർ "അവനെ പിന്തുടരുന്ന തിനായി സകലതും ഉപേക്ഷിച്ചു" - തങ്ങളുടെ ജീവിതങ്ങൾ തന്നെ നിക്ഷേപമാക്കുവാൻ, അവർ അവരുടെ ഭവനങ്ങളും തൊഴിലും പദവിയും കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു (വാക്യം 28). എന്നാൽ, തന്‍റെ മേൽ ഉണ്ടായിരുന്ന ലൗകിക വസ്തുക്കളുടെ പ്രഭാവം മൂലം പ്രയാസം അനുഭവിച്ച ഒരു ധനവാനെ കണ്ടുകഴിഞ്ഞപ്പോൾ, തങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാതെ വരുമോയെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിന് യേശുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എന്നിരുന്നാലും, തനിക്കുവേണ്ടി ത്യാഗം സഹിക്കുവാൻ മനസ്സൊരുക്കമുള്ള ആർക്കും "ഈ കാലത്തിൽ സകലതും നൂറുമടങ്ങു ലഭിക്കും... വരുവാനുള്ള കാലത്തിൽ അവൻ നിത്യജീവനെയും അവകാശമാക്കും." (വാക്യം 30). ഏതൊരു ഓഹരി വിപണിയ്ക്കും  താരതമ്യം ചെയ്യുവാൻ കഴിയുന്നതിലും എത്രയോ മെച്ചപ്പെട്ട പ്രതിഫലമാണ് ഇത്.

ദൈവം നൽകുന്നത് സമാനതകളില്ലാത്ത ഒരു ഉറപ്പായതിനാൽ, നമ്മുടെ ആത്മീക നിക്ഷേപത്തിന്‍റെ "പലിശ നിരക്കിനെ" സംബന്ധിച്ച്, നാം  ഉത്കണ്ഠപ്പെടേണ്ടതില്ല. പണം കൊണ്ട്, നമ്മുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം കൊയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ, നമ്മുടെ ആദായം ഡോളറിലോ, രൂപയിലോ അല്ല, പ്രത്യുത, അവനെ ഇപ്പോഴും എപ്പോഴും അറിയുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷത്തിലൂടെയും – ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെയും ആണ് അളക്കപ്പെടുന്നത്.

നിശബ്ദ അതിശയം

എന്‍റെ ജീവിതം പലപ്പോഴും ഉന്മത്തവും ഊര്‍ജ്ജസ്വലവും ആയി അനുഭവപ്പെടുന്നു. ഞാൻ ഒരു ഉത്തരവാദിത്തത്തിൽ നിന്നും അടുത്തതിലേയ്ക്കും, തിരികെ ഫോൺ വിളിച്ചു, എന്‍റെ മടക്കയാത്രയിൽ ചെയ്യേണ്ടതായ കാര്യങ്ങളുടെ അനന്തമായ പട്ടികയിലെ കാര്യങ്ങൾ പരിശോധിച്ചും പോരുന്നു. ഒരു ഞായറാഴ്ച,  തീർത്തും ക്ഷീണിതയായ ഞാൻ   വീടിന്‍റെ പിന്നിലെ തൂക്കുമഞ്ചത്തിലേയ്ക്കു കുഴഞ്ഞു വീണു. എന്‍റെ ഫോണും മക്കളും, ഭർത്താവുമെല്ലാം വീടിന്‍റെ ഉള്ളിൽ ആയിരുന്നു. ചിലനിമിഷങ്ങൾ ഇരിക്കുവാൻ ഞാൻ ആദ്യം തീരുമാനിച്ചു, പക്ഷേ ശ്രദ്ധയകറ്റാനാകാത്ത ശാന്തതയിൽ കൂടുതൽ നേരം അവിടെ ചുറ്റികറങ്ങുവാൻ എന്നെ ക്ഷണിച്ച, ചില കാര്യങ്ങൾ ഞാൻ നിരീക്ഷിക്കുവാനാരംഭിച്ചു. തൂക്കുമഞ്ചത്തിന്‍റെ കര്‍ക്കശധ്വനി സാവധാനം ആടുന്നതും, കര്‍പ്പൂരവള്ളിയിലെ തേനീച്ചയുടെ മൂളൽ ശബ്ദം, ഒരു പറവയുടെ ചിറകടി ശബ്ദം എന്നിവ ഞാൻ കേട്ടു. ആകാശം നല്ല പ്രകാശിതമായ നീല നിറത്തിലും കാറ്റടിച്ചു നീങ്ങുന്ന മേഘങ്ങളും കണ്ടു.

ദൈവം ഉണ്ടാക്കിയ എല്ലാറ്റിനെയും കണ്ടതിന്‍റെ പ്രതികരണം എന്നോണം ഞാൻ കണ്ണുനീർ വാർത്തു. എന്‍റെ കാഴ്ചയെത്തുന്നതും കേൾക്കുവാൻ കഴിയുന്നതുമായ ദൂരത്തിലും ഉണ്ടായിരുന്ന അതിശയകരമായ പലതും കാണുവാൻ, ഞാൻ കുറേനേരം മന്ദഗതിയിലായിരുന്നപ്പോൾ, ദൈവത്തിന്‍റെ സൃഷ്ടിപരമായ ശക്തിയോടുള്ള നന്ദിസൂചകമായി ആരാധനയ്ക്ക് ഞാൻ പ്രേരിതനായി. സങ്കീർത്തനം 104- ന്‍റെ എഴുത്തുകാരനും സമാനമായ വിധത്തിൽ ദൈവത്തിന്‍റെ കരവിരുതിനാൽ താഴ്മയുള്ളവനായ് രേഖപ്പെടുത്തി, "ഭൂമിക്കു തന്‍റെ കൈകളുടെ ഫലത്താൽ തൃപ്തി വരുന്നു" (വാക്യം 13 ).

ഒരു ധൃതഗതിയിലുള്ള ജീവിതമദ്ധ്യേ, ഒരു ശാന്തമായ നിമിഷത്തിന് നമ്മെ ദൈവീകസൃഷ്ടിപരമായ കഴിവിനെക്കുറിച്ച് ഓർമ്മിപ്പിക്കുവാൻ സാധിക്കും! തന്‍റെ ശക്തിയുടെയും ആർദ്രതയുടെയും തെളിവിനാൽ അവൻ നമ്മെ ചുറ്റിയിരിക്കുന്നു. അവൻ ഉന്നത പർവ്വതങ്ങളെയും പക്ഷികൾക്കായ് വൃക്ഷചില്ലകളും ഉണ്ടാക്കി. "ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു" (വാക്യം 24).

പുനഃസ്ഥാപിച്ചു

മോർമൊൺ ചീവീടുകളുടെ 2003-ലെ ഉപദ്രവം,  25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ധാന്യവിളകൾ നഷ്ടപ്പെടുവാൻ കാരണമായിത്തീർന്നു. ആളുകൾക്ക് ചീവീടിനെ ചവിട്ടാതെ ഒരു ചുവടു പോലും മുമ്പോട്ടു പോകുന്നത് അസാദ്ധ്യമാകും വിധം എണ്ണത്തിൽ വളരെ പെരുകിയാണ് ചീവീടുകൾ കടന്നു വന്നത്. ഉട്ടാ മുൻഗാമികളുടെ ധാന്യവിളകളെ 1848 ൽ ആക്രമിച്ച, വെട്ടുക്കിളിക്കു സമാനമായ ഈ ചീവീടുകൾക്ക് രണ്ടോ മൂന്നോ ഇഞ്ച് നീളം മാത്രമാണ് ഉള്ളതെങ്കിലും, തങ്ങളുടെ ജീവകാലത്തിനുള്ളിൽ അമ്പരപ്പിക്കും വിധം 38 പൌണ്ട് സസ്യപദാർത്ഥങ്ങൾ തിന്നു തീർക്കുവാൻ സാധിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗത്തിലും ഒരു സംസ്ഥാനത്തിന്‍റെയോ അല്ലെങ്കിൽ രാജ്യത്തിന്‍റെയോ സമ്പദ് വ്യവസ്ഥയിലും ഈ ബാധയിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും.

 യഹൂദാ ജനതയുടെ ഒന്നടങ്കമുള്ള അനുസരണക്കേടിന്‍റെ ഫലമായി ദേശവ്യാപകമായി ഉണ്ടായ, സമാനമായ ഒരു ഷഡ്പദാക്രമണത്തെക്കുറിച്ച് പഴയനിയമപ്രവാചകനായ യോവേൽ വിവരിക്കുന്നുണ്ട്. മുൻ തലമുറകൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള, വെട്ടുക്കിളികളുടെ ആക്രമണം (ചില വേദപണ്ഡിതരുടെ മനസിൽ, ഇത് ആലങ്കാരികമായി ഒരു വിദേശ സൈന്യത്തെ സൂചിപ്പിക്കുന്നു) അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു (യോവേൽ 1:2). വെട്ടുക്കിളികൾ തങ്ങളുടെ മാർഗ്ഗമദ്ധ്യേയുള്ളതെല്ലാം പാഴാക്കി, ജനങ്ങളെ ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമായിരുന്നു. എന്നിരുന്നാലും, ജനം തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരമായുള്ളത്” യഹോവ അവർക്കു നൽകും, എന്ന് യോവേൽ പറയുന്നു (2:25).

 യഹൂദായുടെ പാഠത്തിൽനിന്ന് നമുക്കും പഠിക്കുവാൻ കഴിയും: ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന, ഫലപുഷ്ടിയുള്ളതും സുഗന്ധമുള്ളതുമായ ജീവിതത്തെ, ഷഡ്പദസമാനമായ നമ്മുടെ പിഴവുകൾ കാർന്നു തിന്നുന്നു. നാം ദൈവത്തിലേയ്ക്കു തിരിയുകയും, നമ്മുടെ മുൻഇഷ്ടങ്ങളെ മാറ്റിവെയ്ക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ നിന്ദയെ അകറ്റി, ക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം പുനഃസ്ഥാപിക്കുമെന്ന്, വാഗ്ദത്തം ചെയ്തിരിക്കുന്നു.

കണ്ണുകൾ മുറുകഅടഞ്ഞിരിയക്കുന്നു

തനിയ്ക്കറിയാമായിരുന്നു അത് ചെയ്യാൻ പാടില്ലാത്തതാണെന്ന്. അവൻ അത് തെറ്റാണെന്നു അറിഞ്ഞിരുന്നുവെന്ന് എനിയ്ക്ക് വ്യക്തമായി കാണാമായിരുന്നു. തന്റെ മുഖത്ത് മുഴുവൻ അത് ആലേഖനം ചെയ്തിരുന്നു! ഞാൻ തന്റെ തെറ്റായുള്ള ചെയ്തികൾ സംബന്ധിച്ച് സംസാരിയ്ക്കുവാൻ ഇരുന്നപ്പോൾ, എന്റെ അനന്തിരവൻ പെട്ടെന്ന് തന്റെ കണ്ണുകൾ തിരുമ്മി അടച്ചു. അവിടെ അവൻ ഇരുന്നു ചിന്തിച്ചു – മൂന്നുവയസ്സുകാരന്റെ യുക്തി-അവനു എന്നെ കാണ്മാൻ സാധിക്കുന്നില്ലെങ്കിൽ, എനിയ്ക്ക് അവനെയും കാണ്മാൻ സാധിക്കുകയില്ല. എനിയ്ക്ക് താൻ അദൃശ്യനായിരുന്നുവെങ്കിൽ, തനിയ്ക്ക് സംഭാഷണവും (നേരിടേണ്ടുന്ന പരിണിതഫലങ്ങളും) ഒഴിവാക്കാമായിരുന്നുവെന്ന് അവൻ പ്രതീക്ഷിച്ചു.

 

ആ അവസരത്തിൽ തന്നെ കാണ്മാൻ സാധ്യമായതുകൊണ്ട് ഞാൻ അതീവ സന്തുഷ്ടനാകുന്നു. എനിയ്ക്ക് തന്റെ പ്രവൃത്തികളുടെ പിഴകൾക്ക് മാപ്പുകൊടുക്കുവാൻ സാധിയ്ക്കാതെയിരുന്നപ്പോൾ, ഞങ്ങൾക്ക് അതിനെപ്പറ്റി സംസാരിയ്ക്കേണ്ടത് ആവശ്യമായിരുന്നു, എന്നാൽ എനിയ്ക്ക് ഇതിനിടയിൽ മറ്റെന്തെങ്കിലും ഞങ്ങളുടെയിടയിൽ വരുന്നതും ഇഷ്ടമായിരുന്നില്ല. എനിയ്ക്ക് താൻ എന്റെ മുഖത്തേയ്ക്ക് നല്ലതുപോലെ നോക്കണമെന്നും ഞാൻ എത്രമാത്രം തന്നെ സ്നേഹിക്കുന്നുവെന്നും തന്റെ പിഴകളെ മാപ്പാക്കുവാനായി ആകാംക്ഷയോടെയിരിക്കുന്നുവെന്നും താൻ കാണണമെന്നാഗ്രഹിക്കുന്നു! ആ സമയത്ത്, ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ദൈവത്തിന് ഉണ്ടായ അനുഭവം എന്റെ മനോമുകുരത്തിൽ മങ്ങിക്കത്തി. തങ്ങളുടെ പാതകം മനസ്സിലാക്കിയിട്ട്, ഞാൻ എന്റെ അനന്തിരവനെ കണ്ടത് പോലെ അവരെ വ്യക്തമായി “കാണുന്ന” ദൈവത്തിൽനിന്ന് അവർ ഒളിക്കുവാൻ ശ്രമിച്ചു (ഉല്പപത്തി 3:10).

 

നാം ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുമ്പോൾ, നാം പലപ്പോഴും പരിണിതഫലങ്ങളെ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നു. നാം അതിൽനിന്നും ഓടിമാറും, അതിനെ മറെയ്ക്കും, അല്ലെങ്കിൽ സത്യത്തിന് നേരെ നമ്മുടെ കണ്ണുകൾ അടയ്ക്കും. ദൈവം നമ്മെ തന്റെ നീതിയുടെ വ്യവസ്ഥയ്ക്ക് ഉത്തരവാദിയാക്കി വയ്ക്കുമ്പോൾ, താൻ നമ്മെ കാണുകയും അന്വേഷിക്കുകയും ചെയ്യുന്നു! എന്തുകൊണ്ടെന്നാൽ അവിടുന്നു നമ്മെ സ്നേഹിക്കുകയും യേശു ക്രിസ്തുവിലൂടെയുള്ള ക്ഷമയും വാഗ്ദാനം ചെയ്യുന്നു.