Category  |  odb

ഞാൻ എന്താണ് പറയേണ്ടത്?

പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന് ഞാൻ പെട്ടിയിലുള്ള പുസ്തകങ്ങൾ തിരയുന്നതിനിടയിൽ കടയുടമ അടുക്കൽ വന്നു. ലഭ്യമായ പുസ്തകങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വിശ്വാസത്തിൽ തല്പരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ഇടപെടലിനായി നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ആത്മകഥ കണ്ടു , അതിനെക്കുറിച്ച് ആരംഭിച്ച ചർച്ച പതിയെ  ദൈവത്തിലേക്ക് എത്തിച്ചേർന്നു. ദൈവീകമായ കാര്യങ്ങളിലേക്ക് ഞങ്ങളുടെ സംസാരത്തെ തിരിച്ചു വിടുവാൻ എന്റെ പെട്ടെന്നുള്ള പ്രാർത്ഥനക്ക് കഴിഞ്ഞു എന്നത് അവസാനം ഞാൻ നന്ദിയോടെ ഓർത്തു.

പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവുമായി സംസാരിക്കുന്നതിനിടയിൽ ഒരു നിർണ്ണായക വിഷയത്തിൽ, നെഹെമ്യാവു പെട്ടെന്ന് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. യെരുശലേമിന്റെ നാശത്തിൽ ദുഃഖിതനായ നെഹെമ്യാവിനോട് താൻ എങ്ങിനെയാണ് സഹായിക്കേണ്ടത് എന്ന് രാജാവ് ചോദിച്ചു.നെഹെമ്യാവു രാജാവിന്റെ സേവകൻ മാത്രമാകയാൽ, യാതൊരു ആനുകൂല്യവും ചോദിക്കുവാൻ അർഹനല്ലായിരുന്നെങ്കിലും , അവന്  ഒരു വലിയ ആനുകൂല്യം ആവശ്യമായിരുന്നു. അവൻ യെരുശലേമിനെ പുനർനിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നു. പട്ടണം പുനർനിർമ്മിക്കുന്നതിനായി രാജാവിനോട് അവധി ചോദിക്കുന്നതിനു മുമ്പ് "അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. " (നെഹമ്യാവു 2:4-5) രാജാവ് നെഹെമ്യാവിന് സമ്മതം കൊടുക്കുക മാത്രമല്ല, യാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളും, പണിയുന്നതിനു ആവശ്യമായ മരങ്ങളും ഏർപ്പെടുത്തി കൊടുത്തു.

“ സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും.. ” (എഫെസ്യർ 6:18)- എന്നാണ് പ്രാർത്ഥനയിൽ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.  ധൈര്യവും, ആത്മനിയന്ത്രണവും, അവബോധവും വേണ്ട നിമിഷങ്ങളെല്ലാം നാം പ്രാർത്ഥിക്കേണ്ടതാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം സംസാരിക്കുമ്പോൾ, നമ്മുടെ മനോഭാവവും, വാക്കുകളും നിയന്ത്രിക്കുവാൻ ദൈവം നമ്മെ സഹായിക്കും.

ഇന്ന് നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുവാൻ, ദൈവം ആഗ്രഹിക്കുന്നത് എങ്ങിനെയാണ്? അവനോടു തന്നെ ചോദിച്ച് കണ്ടുപിടിക്കൂ.

വിലപ്പെട്ട ഒരു കാത്തിരിപ്പ്

യുക്തിരഹിതനായ ഒരു മേലുദ്യോഗസ്ഥന്റെ കൂടെ നീണ്ട മണിക്കൂറുകൾ സംഘർഷഭരിതമായ ജോലി ചെയ്യേണ്ടി വന്നതിനാൽ ആ ജോലി ഉപേക്ഷിക്കുവാൻ അഭിനവ് വിചാരിച്ചു. പക്ഷെ അവന് ഭാര്യയും, ചെറിയ ഒരു കുട്ടിയും പിന്നെ വലിയ കടബാധ്യതയും ഉണ്ടായിരുന്നു. അവന് എന്തായാലും ജോലി രാജിവെക്കുന്നതിനുള്ള തോന്നൽ ഉണ്ടാകുമ്പോൾ  അവന്റെ ഭാര്യ അവനോടു “ കുറച്ചു കൂടി പിടിച്ച് നിന്ന് ദൈവം നമുക്ക് എന്താണ് തരുന്നത് എന്ന് നോക്കാമെന്നും”  ഓർമ്മിപ്പിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. അഭിനവിന് ഒരു പുതിയ ജോലി ലഭിച്ചു; അത് അവന് ഇഷ്ടപ്പെട്ട ജോലിയായിരുന്നു ; വീട്ടുകാരോടൊന്നിച്ച് ചെലവഴിക്കുന്നതിന് കൂടുതൽ സമയവും ലഭിച്ചു.  “ആ മാസങ്ങൾ വളരെ നീണ്ടതായിരുന്നു, പക്ഷേ ദൈവം തന്റെ സമയത്ത് നടപ്പാക്കുന്ന പദ്ധതിക്കായി കാത്തിരിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു  ” എന്ന് അവൻ എന്നോടു പറഞ്ഞു.

നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിൽ ദൈവത്തിന്റെ സഹായത്തിനായുള്ള കാത്തിരിപ്പ് വളരെ ബുദ്ധിമുട്ടുള്ളതാണ്; അത്  ആദ്യം നമ്മെ നമ്മുടേതായ പ്രതിവിധികളെ കണ്ടുപിടിക്കുവാൻ പ്രേരിപ്പിക്കും. ഇസ്രായേല്യർ അതുതന്നെയാണ് ചെയ്തത്: തങ്ങളുടെ ശത്രുക്കളിൽ നിന്നുള്ള ഭീഷണിയിൽ അവർ ദൈവത്തിലേക്ക് തിരിയുന്നതിന് പകരം ഈജിപ്തിൽ നിന്നുള്ള സഹായം തേടി (യെശയ്യാ 30:2). പക്ഷേ ദൈവം അവരോട് പറഞ്ഞു: മനംതിരിഞ്ഞു അവനിൽ വിശ്വസിച്ചാൽ മാത്രമേ അവർ ശക്തിയും രക്ഷയും പ്രാപിക്കയുള്ളൂ എന്ന്.( വാ.15). അതുകൊണ്ട്, “ യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു”(വാ.18) എന്ന് അവൻ കൂട്ടിച്ചേർത്തു.

ദൈവത്തിനായി കാത്തിരിക്കുന്നതിന് വിശ്വാസവും ക്ഷമയും ആവശ്യമാണ്. പക്ഷെ, ഇതിന്റെ എല്ലാം അവസാനത്തിൽ അവന്റെ ഉത്തരം നാം കാണുമ്പോൾ, ആ കാത്തിരിപ്പിന്റെ വില നമുക്ക് ബോധ്യപ്പെടും.  “അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” (വാ.18). പിന്നെ ഇതിനേക്കാൾ ആശ്ചര്യമുളവാകുന്ന കാര്യം, നാം അവന്റെ അടുക്കൽ വരുന്നതിനായി ദൈവം കാത്തിരിക്കുന്നു എന്നുള്ളതാണ്.

വീരന്മാരും, സ്വേച്ഛാധിപതികളും, യേശുവും

ബിഥോവൻ (പ്രസിദ്ധനായ ഗാനരചയിതാവ്) ദ്വേഷ്യത്തിലായിരുന്നു.അദ്ദേഹത്തിന്റെ മൂന്നാമത്തെ സിംഫണിക്ക് “ ദ ബോണപാർറ്റേ” എന്ന പേരാണ്  വിചാരിച്ചിരുന്നത്. മതപരമായും, രാഷ്ട്രീയമായും, അരാജകത്വം നിലനിന്നിരുന്ന ഒരു കാലത്ത് നെപ്പോളിയനെ സ്വാതന്ത്ര്യത്തിന്റെ ഒരു വീരയോദ്ധാവായാണ് അദ്ദേഹം കണ്ടിരുന്നത്. പക്ഷേ ഫ്രഞ്ച് സേനാധിപതിയായ ബോണപാർറ്റേ , സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചപ്പോൾ, വിഖ്യാതനായ ഗാനരചയിതാവ് മനസ്സ് മാറ്റി. അദ്ദേഹത്തിന്റെ വീരനായകനെ നീചനും സ്വേച്ഛാധിപതിയുമായി തള്ളിപ്പറഞ്ഞു. ബോണപാർറ്റേയെ കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന യഥാർത്ഥ രൂപം വളരെ പ്രയാസപ്പെട്ട് മായിച്ചു കളയേണ്ടി വന്നത്, മനസ്സിൽ വലിയ മുറിവുണ്ടാക്കി.

യേശു ഒരു സാമൂഹിക, രാഷ്ട്രീയ പരിഷ്കർത്താവ് അല്ലെന്ന് മനസ്സിലായപ്പോൾ ആദിമ വിശ്വാസികളെ അത് വളരെ നിരാശപ്പെടുത്തിയിരിക്കാം.  സ്വേച്ഛാധിപതിയായ സീസറുടെ കനത്ത  നികുതി ഭാരവും സൈനീക സാന്നിദ്ധ്യവും ഇല്ലാത്ത ഒരു ജീവിതവും അവൻ സാധ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും നടന്നില്ല . വീണ്ടും ദശകങ്ങൾക്ക് ശേഷവും റോമാ സാമ്രാജ്യം ലോകത്തെ ഭരിച്ചുകൊണ്ടിരുന്നു. യേശുവിന്റെ  സന്ദേശ വാഹകരിൽ പേടിയും  ദൗർബല്യവും അവശേഷിച്ചു. അവന്റെ ശിഷ്യന്മാർ അപക്വമായവരും പിണക്കക്കാരുമായിരുന്നു (1  കൊരിന്ത്യർ 1 : 11 – 12 ; 3: 1- 3.).

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അതിനപ്പുറം, മാറ്റമില്ലാതെ നിലനിൽക്കുന്നതിനെ പൗലോസ് കണ്ടു. അവന്റെ ലേഖനങ്ങൾ തുടക്കത്തിലും ഒടുക്കത്തിലും ഉടനീളവും നിറഞ്ഞു നിന്നത്  ക്രിസ്തുവിന്റെ നാമം ആയിരുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു. അധികാരത്തോടെ വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്ത ക്രിസ്തു . എല്ലാറ്റിനേയും, എല്ലാവരേയും ന്യായം വിധിക്കുന്ന ക്രിസ്തു. പൗലോസ്  യേശുവിലായിരിക്കുന്ന വിശ്വാസികളോട് ആവശ്യപ്പെടുന്ന  ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം, ക്രൂശിതനായ ക്രിസ്തു എന്ന യാഥാർത്ഥ്യത്തിന്റെ അർത്ഥത്തിലും, അനുഭവത്തിലും അടിസ്ഥാനപ്പെട്ടവരായിരിക്കുവാനാണ് (2:2 ; 13: 1 – 13).

യേശുവിന്റെ യാഗത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ആ സ്നേഹം, യേശുവിനെ മറ്റൊരു തരത്തിലുള്ള നായകനാക്കി മാറ്റി. ലോകത്തിന്റെ ദൈവവും രക്ഷിതാവുമായവൻ,  തന്റെ ക്രൂശുമരണത്താൽ എല്ലാം മാറ്റി. യേശുവിന്റെ നാമം എല്ലാ  കാലത്തും, എല്ലാ നാമത്തിനും മേലായ നാമമായി , അറിയപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.

ആവശ്യക്കാരോടുള്ള കരുതൽ

വാതിൽക്കൽ വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ കണ്ടത് സ്ഥിരമായി പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുവാൻ വരുന്ന ക്ഷീണിതയായ സ്ത്രീയെയാണ്.കുപ്പികൾ കൊടുത്തു കിട്ടുന്ന പൈസയായിരുന്നു അവളുടെ പ്രധാന വരുമാനം.എന്റെ കൂട്ടുകാരന് ഒരു ആശയം രൂപപ്പെട്ടു. അവർ എവിടെയാണ് ഉറങ്ങുന്നതെന്ന് കാണിച്ചു തരാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. ഒരു വീടിന്റെ  അടുത്തുള്ള രണ്ടടി വീതിയും, ഇടുങ്ങിയതും, അഴുക്ക് നിറഞ്ഞതുമായ ഒരു കൊച്ചു സ്ഥലത്തേക്ക്  അവർ അവനെ കൂട്ടികൊണ്ടു പോയി.അതു കണ്ട്  വിഷമം തോന്നിയ കൂട്ടുകാരൻ, അവർക്ക് ഒരു “ കൊച്ചു വീട് “ ഉണ്ടാക്കി കൊടുത്തു  - അവർക്ക് സുരക്ഷിതമായി ഉറങ്ങുവാനുള്ള  രക്ഷാ കേന്ദ്രം. കൂട്ടുകാരന് മറ്റൊരു ആശയം ഉടലെടുത്തു . അവൻ ഒരു ഓൺലൈൻ പ്രചരണം തുടങ്ങി, അടുത്തുള്ള സഭകളുമായി സഹകരിച്ച് വീടില്ലാത്തവർക്കായി സ്ഥലം കണ്ടെത്തി കൂടുതൽ വീടുകൾ പണിതു നൽകി.

ബൈബിളിൽ മുഴുവനായും, ആവശ്യങ്ങളിൽ ഇരിക്കുന്നവരെ കരുതുവാൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം ഇസ്രായേൽ മക്കളോട് വാഗ്ദത്ത നാട്ടിലേക്ക് കടക്കുവാനായി ഒരുങ്ങുവാൻ മോശയിലൂടെ സംസാരിക്കുമ്പോൾ, അവൻ അവരെ പ്രേരിപ്പിക്കുന്നത് തുറന്ന ഹൃദയത്തോടെ “ നിന്റെ കൈ (ദരിദ്രനുവേണ്ടി) വേണ്ടി തുറന്നു അവനു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായ്പ കൊടുക്കേണം” (ആവർത്തനം 15: 8). ഈ ഖണ്ഡികയിൽ ഇതുകൂടെ രേഖപ്പെടുത്തിയിരിക്കുന്നു “ ദരിദ്രൻ നിന്റെ ദേശത്തു അറ്റു പോകയില്ല”(വാ. 11). ഈ സത്യം കാണാൻ കൂടുതൽ ദൂരത്തൊന്നും പോകേണ്ട കാര്യമില്ല. ദൈവം ഇസ്രായേൽ മക്കളോട് “ നിന്റെ സഹോദരനും നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ആജ്ഞാപിക്കുന്നു” (വാ. 11), നമുക്കും ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സഹായിക്കാനുള്ള വഴി കണ്ടെത്താം.

എല്ലാവർക്കും ഭക്ഷണവും, വീടും, വെള്ളവും ആവശ്യമുണ്ട്. നമുക്ക് കൂടുതൽ ഒന്നും  ഇല്ലെങ്കിലും, നമുക്കുള്ളത് ഉപയോഗിച്ച്  മറ്റുള്ളവരെ  സഹായിക്കാൻ വഴികാണിച്ച്, ദൈവം നമ്മെ നയിക്കട്ടെ. അത് ഒരു സാൻവിച്ച് കൊടുക്കുന്നതോ, തണുപ്പിനുള്ള ഒരു കോട്ട് നൽകുന്നതോ, എന്താണെങ്കിലും, ചെറിയ കാര്യങ്ങൾക്കു വലിയ വ്യത്യാസം ഉണ്ടാക്കുവാൻ കഴിയും.

ശക്തരായ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി

ന്യൂയോർക്ക് ടൈംസ്, "രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും മഹത്തരമായ ഒരു  രക്ഷാദൗത്യം " സംഘടിപ്പിച്ചതിന്, 2010-ൽ , 94 വയസ്സുള്ള ജോർജ്  വോയ്നോവിച്ചിന് അവാർഡായി  ഒരു വെങ്കല നക്ഷത്രം സമ്മാനിച്ചു. അമേരിക്കയിലെ ഒരു സെർബിയൻ കുടിയേറ്റക്കാരന്റെ മകനായ വോയ്നോവിച്ച് അമേരിക്കൻ സൈന്യത്തിൽ ചേർന്നിരുന്നു. നിലം പതിച്ച അമേരിക്കൻ വൈമാനികർ യൂഗോസ്ലാവിയൻ വിപ്ലവകാരികളുടെ സംരക്ഷണത്തിലാണെന്ന വാർത്ത വന്നപ്പോൾ വോയിനോവിച്ച് സ്വന്തം പിതാവിന്റെ നാട്ടിലേക്ക് തിരിച്ചു പോയി വൈമാനികരെ കണ്ടുപിടിക്കുന്നതിന്നായി കാട്ടിൽ പാരച്ചൂട്ടിൽ ഇറങ്ങി. സൈനീകരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് , എങ്ങിനെയാണ് സെർബിയക്കാരുമായി ചേർന്ന് പോകേണ്ടത് എന്ന് (സെർബിയക്കാരുടെ വസ്ത്രധാരണവും അവരുടെ ഭക്ഷണരീതിയും ) അവരെ  പഠിപ്പിച്ചു. അതിനു ശേഷം അവർ കാട്ടിൽ വെട്ടിയുണ്ടാക്കിയ , വിമാനം ഇറങ്ങാനുള്ള പാതയിൽ കാത്തു കിടന്നിരുന്ന യാത്രാ വിമാനമായ C-47-ൽ ഓരോ ഗ്രൂപ്പിനേയും ഓരോ സമയത്തായി മാസങ്ങൾ കൊണ്ട് അദ്ദേഹം തനിയെ പുറത്ത് കൊണ്ടു വന്നു. ആവേശഭരിതരും സന്തോഷവാന്മാരുമായ 512 സൈനീകരെ വോയ്നോവിച്ച് രക്ഷപ്പെടുത്തി.

ദൈവം ദാവീദിനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ  ദാവീദ് വിവരിക്കുന്നുണ്ട്. “അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു” (2 ശമുവേൽ 22 :17) ദാവീദ് പറഞ്ഞു. ശൗൽ രാജാവ്, അസൂയ കൊണ്ട് കോപിഷ്ടനായി, ദാവീദിന്റെ രക്തത്തിനായി , നിഷ്ക്കരുണം വേട്ടയാടി കൊണ്ടിരുന്നു. പക്ഷേ ദൈവത്തിനു മറ്റൊരു പദ്ധതി ആയിരുന്നു. “ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും എന്നെ പകച്ചെവരുടെ പക്കൽ നിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു ; "(വാ. 18) ദാവീദ് ഓർത്തെടുത്തു.

 ദൈവം ദാവീദിനെ ശൗലിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു. അവൻ ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് രക്ഷപ്പെടുത്തി. ദൈവം നമ്മെ രക്ഷിക്കുവാനായി വന്നു. യേശു പാപത്തിൽ നിന്നും, തിന്മയിൽ നിന്നും, മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഏത് ബലവാനായ ശത്രുവിനേക്കാളും വലിയവനാണ് നമ്മുടെ ദൈവം.