Category  |  odb

ഒരു വലിയ ജനക്കൂട്ടം

ഞങ്ങൾ ഞായറാഴ്ച രാവിലെ സഭായോഗത്തിന് വളരെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഒരുമിച്ച് വന്നിരിക്കുന്നത്. കോറോണ വൈറസ് എന്ന മഹാമാരിയാൽ നമുക്ക് വളരെ അകലം പാലിച്ച് നിൽക്കേണ്ടി വന്നാലും ഒരു യുവ ദമ്പതികളുടെ വിവാഹം ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ  സന്തോഷമുണ്ട്. സങ്കേതിക വിദ്യയുടെ മികവു കൊണ്ടു് അനുഗ്രഹിക്കപ്പെട്ട നമ്മുടെ സഭയിലെ  അംഗങ്ങൾ ഈ  ചടങ്ങ് ലോകത്തിന്റെ   പല ഭാഗങ്ങളിലുമുള്ള അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി -സ്പെയിൻ, പോളണ്ട്, സൈബീരിയ-സംപ്രേക്ഷണം ചെയ്തു. ഈ തരത്തിലുള്ള ക്രിയാത്മകമായ സമീപനം മൂലം ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങളെ  മറികടക്കുവാനും, വിവാഹ ശുശ്രൂഷയിൽ സന്തോഷിക്കുവാനും കഴിഞ്ഞു.ദൈവത്തിന്റെ ആത്മാവ് നമ്മെ ഒന്നാക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.

ആ ഞായറാഴ്ച രാവിലെ വിവിധ രാജ്യങ്ങളിലെ നമ്മുടെ സഭയുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്ച “സകലജാതികളിലും  ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണികൂടാത്ത ഒരു മഹാ പുരുഷാരം സ്വർഗ്ഗത്തിൽ  ദൈവത്തിന്റെ മുമ്പിൽ  നിൽക്കുന്ന, വരാൻപോകുന്ന ഒരു  വലിയ മഹത്വത്തിന്റെ”(വെളിപ്പാട് 7:9) ചെറിയ ഒരു രുചിച്ചറിയൽ ആയിരുന്നു. യേശുവിന്റെ പ്രിയ ശിഷ്യനായ യോഹന്നാൻ  ആ” മഹാ പുരുഷാരത്തെ” ഒരു വെളിപ്പാടിൽ മിന്നൊളി പോലെ കണ്ടത് വെളിപ്പാട് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.അവിടെ കൂടിയിട്ടുള്ള സകല ദൂതന്മാരും മൂപ്പന്മാരും ദൈവത്തെ ആരാധിച്ച് എല്ലാ മഹത്വവും കൊടുത്തു. “നമ്മുടെ ദൈവത്തിനു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും, ആമേൻ എന്നു പറഞ്ഞു ദൈവത്ത നമസ്കരിച്ചു” (വാ. 12).

യേശുവും മണവാട്ടി സഭയുമായി ഒന്നാകുന്ന വിവാഹത്തിൽ “കുഞ്ഞാടിന്റെ കല്യാണ സദ്യ”(19:9) ആരാധനയുടേയും ആഘോഷത്തിന്റേയും അത്ഭുതകരമായ ഒരു സമയമായിരിക്കും. ഞങ്ങളുടെ ഞായറാഴ്ചത്തെ ആരാധനയിൽ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളുമായുള്ള ഞങ്ങളുടെ അനുഭവം  ചൂണ്ടിക്കാണിക്കുന്നത് നാം എല്ലാവരും ആസ്വദിക്കാനിരിക്കുന്ന ആ വലിയ ദിവസത്തേയാണ്.

പ്രത്യാശയോടെ സന്തോഷപ്രദമായ ആ അനുഭവത്തിനുവേണ്ടി കാത്തിരിക്കുമ്പോഴും നമുക്ക് ദൈവജനത്തെ  കൂട്ടായ്മയോടും സന്തോഷത്തോടും കൂടെ  കൈകൊള്ളാം.

ഒരുമിച്ച് നില്ക്കാം

1800 - ൽ ഡ്യൂബെറി ബാപ്റ്റിസ്റ്റ് ചർച്ച് വേർപിരിഞ്ഞത് ഒരു കോഴിക്കാലിനെ ചൊല്ലി ആയിരുന്നു. ഈ കഥയുടെ പല  വ്യാഖ്യാനങ്ങളും  ഉണ്ടെങ്കിലും , ഇപ്പോഴത്തെ ഒരു അംഗം വിശദീകരിക്കുന്നത് , പള്ളിയിലെ പോട്ട്ലക്കിൽ(കൊണ്ടു വന്ന ആഹാരം) അവസാന കഷ്ണത്തിനായി രണ്ട് പേർ തമ്മിലുണ്ടായ വഴക്കായിരുന്നു എന്നാണ്. അവൻ അത് കഴിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു എന്ന് ഒരാൾ പറഞ്ഞു. ദൈവം ഇതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്നും, അവന് അത് ശരിക്കും വേണമെന്ന് മറ്റേ ആൾ മറുപടി പറഞ്ഞു . രണ്ട് പേരും കോപാകുലരാകുകയും ഒരുവൻ കുറച്ച്കിലോമീറ്റർ അകലെ മാറി ഡ്യൂ ബെറി ബാപ്റ്റിസ്റ്റ് ചർച്ച് # 2 ആരംഭിച്ചു. ഭാഗ്യവശാൽ , പള്ളികൾ  തർക്കങ്ങൾ ഒത്തുതീർപ്പാക്കി. വിഭാഗീയതയുടെ കാരണം പരിഹാസ്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

യേശുവും അത് സമ്മതിക്കുന്നു.അവന്റെ മരണത്തിന്റെ മുമ്പുള്ള  രാത്രി തന്റെ ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു.“  അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ”,“ അവർ ഐക്യത്തിൽ തികഞ്ഞവർ ആയിരിക്കേണ്ടതിനു തന്നേ”. അപ്പോൾ “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം അറിയും”(യോഹന്നാൻ  17: 21 – 23).

പൗലോസും അത് പറയുന്നു. അവൻ നമ്മെ ഉത്ബോധിപ്പിക്കുന്നത് എല്ലാ പ്രവർത്തികളും“ ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” ശ്രമിക്കുവാനാണ്. “ശരീരം ഒന്ന്, ആത്മാവു ഒന്നു,” (എഫെസ്യർ 4: 3- 4) അതിനെ വിഭജിക്കുവാൻ പറ്റുന്നതല്ല.

നമ്മുടെ പാപങ്ങൾക്കായി യേശുവിന്റെ ശരീരം തകർക്കപ്പെട്ടു എന്ന് പറഞ്ഞു കരയുന്ന നാം, അവന്റെ ശരീരമാകുന്ന സഭയെ നമ്മുടെ ദേഷ്യം കൊണ്ടും, പരദൂഷണം കൊണ്ടും, രഹസ്യ കൂട്ടുകെട്ടുകൊണ്ടും പിച്ചിച്ചീന്തരുത് . സഭയിലെ വിഭാഗീയതയുടെ കാരണക്കാരനാകുന്നതിലും ഭേദം മറ്റുള്ളവരുടെ ഉപദ്രവം ഏറ്റുവാങ്ങുന്നതാണ്. .കോഴിക്കാൽ വിട്ടു കൊടുക്കാം -  കൂടെ ഒരു കേക്കും! 

ഏറ്റവും ഉചിതമായ നാമം

ഒരു ആഗസ്റ്റ് മാസത്തിൽ നല്ല ചൂടും, ഈർപ്പവുമുള്ള ഒരു ദിവസം എന്റെ ഭാര്യ ഞങ്ങളുടെ രണ്ടാമത്തെ മകന് ജന്മം നൽകി. പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ അവൻ പേരില്ലാതെ ഇരുന്നു. ഐസ്ക്രീം പാർലറുകളിലും ദീർഘനേരത്തെ  കാർ യാത്രകളിലും കുറേ സമയം അതിനു ചിലവഴിച്ചെങ്കിലും ഞങ്ങൾക്ക് ഒരു പേര് തീരുമാനിക്കുവാൻ സാധിച്ചില്ല. അവസാനം മീഖാ എന്ന പേര് തീരുമാനിക്കുന്നതിന് മുൻപുള്ള മൂന്നു ദിവസം അവൻ വെറും “ വില്യംസിന്റെ കുഞ്ഞ്” ആയിരുന്നു.

ശരിയായ പേര് തെരഞ്ഞെടുക്കുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ, നിങ്ങൾ ദൈവമായിരിക്കണം :എല്ലാ കാര്യങ്ങളും ശാശ്വതമായി മാറ്റുവാൻ കഴിവുള്ളവനായി അവതരിച്ചവന് ഏറ്റവും ഉചിതമായ പേര് നല്കിയ ദൈവം. യെശയ്യാ പ്രവാചകൻ മുഖാന്തരം ആഹാസ് രാജാവിനോട് അവന്റെ വിശ്വാസം കൂട്ടുന്നതിനു  വേണ്ടി “ഒരു  അടയാളം” ചോദിക്കുവാൻ ആവശ്യപ്പെട്ടു (യെശയ്യാവ്  7:10 – 11).  ആഹാസ്  രാജാവ് അടയാളം ചോദിക്കുവാൻ മടിച്ചെങ്കിലും, ദൈവം അവന് എന്തായാലും ഒരു അടയാളം കൊടുത്തു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” (വാ. 14), ദൈവം കുഞ്ഞിനു പേർ നൽകി. നിരാശയിലൂടെ കടന്നു പോകുന്നവർക്ക് അവൻ പ്രത്യാശയുടെ ഒരു അടയാളമായി മാറി. യേശുവിന്റെ ജനനത്തെക്കുറിച്ച് മത്തായി വിവരിക്കുമ്പോൾ   (മത്തായി 1:23) ഇമ്മാനൂവേൽ എന്ന പേര് മനസ്സിൽ തട്ടിയ നിമിഷം , അതിന് ഒരു  പുതിയ അർത്ഥം കൊടുത്തു. യേശു “ഇമ്മാനൂവേൽ” ആയിരിക്കും.അവൻ ദൈവത്തിന്റെ വെറുമൊരു പ്രതിനിധി മാത്രമല്ല,പക്ഷെ ദൈവം ജനം ധരിച്ച്  അവന്റെ ജനത്തെ പാപത്തിന്റെ നിരാശയിൽ നിന്ന് രക്ഷിക്കുവാൻ ഭൂമിയിൽ വന്നവനാണ്.

ദൈവം നമുക്ക് ഒരു അടയാളം തന്നു. ആ അടയാളം അവന്റെ പുത്രനാണ്. ആ പുത്രന്റെ പേർ ഇമ്മാനൂവേൽ എന്നാണ്   -  ദൈവം നമ്മോടു കൂടെ. ആ പേരിൽ ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും പ്രതിഫലിക്കുന്നു. ഇന്ന് അവൻ നമ്മെ വിളിക്കുന്നത്, ഇമ്മാനൂവേലിനെ സ്വീകരിക്കുവാനും , അവൻ നമ്മോടു കൂടെ ഉണ്ടെന്ന് അറിയുവാനുമാണ്.

സന്തോഷത്തോടെ കൊടുക്കുന്നവൻ

മൂന്നാം  ശതാബ്ദത്തിൽ ജനിച്ച  നിക്കോളാസ് ഒരിക്കലും കരുതിയിരുന്നില്ല താൻ മരിച്ച്  ശതാബ്ദങ്ങൾക്കു ശേഷം തന്നെ സാന്റാക്ലോസ് എന്ന് വിളിക്കപ്പെടുമെന്ന്. അദ്ദേഹത്തെ  ദൈവ വിശ്വാസിയും, ജനങ്ങളെ ശരിയായി ശ്രദ്ധിയ്ക്കുകയും,  സ്വന്തം വസ്തുവകകൾ സന്തോഷത്തോടെ ദാനം ചെയ്യുകയും, ദയയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവനുമായ ഒരു സാധാരണ മനുഷ്യനായിട്ടാണ് അറിയപ്പെട്ടിരുന്നത്.  കഥ ഇങ്ങനെ പോകുന്നു – ഒരു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ അദ്ദേഹം രാത്രിയിൽ ഒരു സഞ്ചി സ്വർണ്ണവുമായി വന്ന് അവരുടെ തുറന്ന ജനലിലൂടെ അകത്തേക്ക് എറിഞ്ഞത്  പോയി വീണത് നെരിപ്പോടിനടുത്ത് ചൂടാക്കാൻ വെച്ചിരുന്ന ഷൂസിലും സോക്സിലും ഒക്കെ ആയിരുന്നു.

നിക്കോളാസിന് വളരെ മുമ്പുതന്നെ , അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ വിശ്വാസികളോട് സന്തോഷത്തോടെ ദാനം ചെയ്യുവാൻ പ്രേരണ നൽകിയിരുന്നു. യെരുശലേമിലുള്ള അവരുടെ സഹോദരീ സഹോദരന്മാരുടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവർക്ക് എഴുതുകയും ധാരാളമായി ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . സ്വത്തുവകകൾ ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഗ്രഹങ്ങളും  ഗുണങ്ങളും പൗലോസ്  വിവരിച്ച് കൊടുത്തു. “ലോഭമായി വിതക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ” (2 കൊരിന്ത്യർ 9 :6) എന്ന് പൗലോസ് അവരെ ഓർമ്മിപ്പിച്ചു. അവരുടെ  സന്തോഷത്തോടു കൂടിയ ദാനധർമ്മം മൂലം അവർ “സകലത്തിലും സമ്പന്നന്മാർ “ (വാ. 11) ആയി ദൈവത്തെ ആരാധിച്ചു.

പിതാവേ,  ക്രിസ്‌മസ് സമയത്ത് മാത്രമല്ല, വർഷം മുഴുവൻ സന്തോഷത്തോടു കൂടെ കൊടുക്കുന്നവരായി തീരുവാൻ ഞങ്ങളെ സഹായിക്കുമോ ? ദൈവമേ,  അങ്ങയുടെ  “ പറഞ്ഞു തീരാത്ത ദാനം” ആയ അങ്ങയുടെ പുത്രനായ യേശുവിനെ ഞങ്ങൾക്ക് തരുവാൻ തക്ക അവിശ്വസനീയമായ മഹാ മനസ്കതക്ക് ഞങ്ങൾ നന്ദി പറയുന്നു  (വാ.  15).

തിരുവെഴുത്തിന്റെ വിശദീകരണം

ഡെച്ച് വീടുകളികളിൽ സാധാരണയായി കണ്ടുവരാറുള്ള നീലയും വെള്ളയും നിറമുള്ള അലങ്കാരത്തിനായുള്ള സിറാമിക്  ടൈലുകൾ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഡെൽഫ്റ്റ് നഗരത്തിലാണ്. നെതർലൻഡിലെ പ്രസിദ്ധമായ ദൃശ്യങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത് : സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ, അവിടെ എല്ലായിടത്തും കാണുന്ന കാറ്റാടി യന്ത്രങ്ങൾ, ആളുകൾ ജോലി ചെയ്യുന്നതും കളിക്കുന്നതും എല്ലാം.

പത്തൊമ്പതാം നൂറ്റാണ്ടിൽ , ചാൾസ് ഡിക്കെൻസ് തന്റെ “ ഒരു ക്രിസ്മസ് കരോൾ”എന്ന പുസ്തകത്തിൽ ഈ ടൈലുകൾ എങ്ങിനെയാണ് തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുവാൻ ഉപയോഗിച്ചിരുന്നത് എന്ന് എഴുതിയിറ്റുണ്ട്. ഒരു ഡച്ചുകാരന്റെ വീട്ടിലെ  നെരിപ്പോടിനരികിൽ പാകിയിരിക്കുന്ന മനോഹരമായ ഡെൽഫറ്റ് ടൈലുകളിൽ “ കായീനും ഹാബേലും, ഫറവോന്റെ പുത്രിമാർ , ശേബാരാജ്ഞി , ...  പിന്നെ അപ്പോസ്തലന്മാർ കടലിൽ പോകുന്നതും” ഉണ്ടായിരുന്നതായി വിവരിക്കുന്നു. മിക്ക  വീടുകളിലും തീ കായാനായി ഒന്നിച്ചിരിക്കുമ്പോൾ ഈ ടൈലുകളെ പഠനോപകരണമാക്കി ബൈബിൾ കഥകൾ പങ്കിട്ടിരുന്നു. ദൈവത്തിന്റെ സ്വഭാവവും – അവന്റെ  നീതിയും , കരുണയും, ദയയും എല്ലാം അവർ പഠിച്ചു.

ബൈബിളിലെ സത്യങ്ങൾ വളരെ പ്രസക്തമായി തുടരുകയാണ് ഇന്നും. സങ്കീർത്തനം 78  നമ്മെ പഠിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് “ പുരാതന കടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു”( വാ. 2 – 3). അത് നമ്മോട്  നിർദ്ദേശിക്കുന്നത്  “ നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു  സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവൃത്തികളും വിവരിച്ചു  പറയും” “ വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും” (വാ. 4, 6) വേണമെന്നാണ്.

ദൈവത്തിന്  മഹത്വവും അർഹമായ പുകഴ്ചയും കൊടുക്കുവാനായി, ഓരോ തലമുറയോടും തിരുവെഴുത്തുകളിലെ സത്യങ്ങളെ വിവരിക്കുവാൻ പറ്റിയ ക്രിയാത്മകവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ  ദൈവത്തിന്റെ സഹായത്താൽ നമുക്ക് കണ്ടെത്താൻ കഴിയും.