എസ്തേർ , കഠിനമായ ശാരീരിക വൈകല്യമുള്ള തന്റെ മകളുമായി ഒരു തുണിക്കടയിൽ കയറി ചെന്നു. കൗണ്ടറിന്റെ പുറകിലിരുന്ന മനുഷ്യൻ അവരെ ദ്വേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, അയാളുടെ കണ്ണുകളിൽ ആ കുട്ടിയുടെ സാന്നിദ്ധ്യത്തോടുള്ള നിശബ്ദ പ്രതിഷേധം പ്രകടമായിരുന്നു – അതിന്റെ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.

ഇത്തരം കഠിനമായ തുറിച്ചു നോട്ടങ്ങൾ എസ്തേറിന് വളരെ പരിചിതമായിരുന്നു. തന്റെ മകളുടെ ഈ അവസ്ഥമൂലം അടുത്ത ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുപോലുമുള്ള പെരുമാറ്റം അവളിൽ ദ്വേഷ്യവും മനോവ്യഥയും ഉണ്ടാക്കിയിട്ടുണ്ട്; ആളുകൾക്ക് ഈ പെരുമാറ്റമൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സ്ഥിതിയിൽ  അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. തന്റെ മകളെ ബലമായി പിടിച്ച് നിർത്തി, വിൽപ്പനക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് , സാധനങ്ങൾ വാങ്ങി രോഷത്തോടെ കാറിന്റെ അടുത്തേക്ക് പോയി.

 കാറിൽ ഇരിക്കുമ്പോൾ തനിക്ക് തോന്നിയ വിദ്വേഷത്തെ കുറിച്ച് കുറ്റബോധം തോന്നി. മകളുടെ കുറവുകളെ കണ്ട് അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുവാൻ കഴിയുന്ന മനസ്സ് നൽകേണമേ, എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഒരു അമ്മ എന്ന നിലക്ക് ഒന്നിനും കൊള്ളാത്തവൾ എന്ന് തോന്നുന്ന അവസ്ഥയെ മറികടക്കാൻ അവളെ സഹായിക്കണമേ എന്നും  ദൈവത്തിന്റെ പ്രിയ മകളാണെന്ന അവളുടെ ശരിയായ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ സഹായിക്കേണമേ എന്നും ദൈവത്തോട് പ്രാർത്ഥിച്ചു.

അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർ എല്ലാം “ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആകുന്നു”, എന്നും ഒരുപോലെ വിലയുള്ളവരും മനോഹരമായി വിഭിന്നരുമാണെന്നാണ്. ഒന്നിച്ച് പ്രയത്നിക്കുവാനായി ദൃഢമായി ബന്ധിപ്പിക്കപ്പെട്ടവരും മനപ്പൂർവ്വമായി രൂപകല്പന ചെയ്യപ്പെട്ടവരുമാണ്  നാം. (ഗലാത്യർ3:26-29). ദൈവം സ്വന്തം പുത്രനെ നമ്മെ വീണ്ടെടുക്കുന്നതിനായിട്ടാണ് അയച്ചിരിക്കുന്നത്, നമ്മുടെ പാപമോചനത്തിനായി ക്രൂശിൽ ചിന്തപ്പെട്ട രക്തത്താൽ നാം ഏവരും ഒരു കുടുംബമായി തീർന്നു (4 : 4-7). ദൈവത്തിന്റെ പ്രതിച്ഛായയുള്ള നമ്മുടെ വില നിർണ്ണയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളോ, പ്രതീക്ഷകളോ, മുൻ വിധികളോ ഒന്നുമല്ല.

നമ്മൾ എന്താകുന്നു ?  നാം ദൈവത്തിന്റെ മക്കളാകുന്നു.