ദൈവത്താൽ ആവരണം ചെയ്യപ്പെട്ട
തിരക്കേറിയ ഒരു വിമാനത്താവളത്തിൽ, ഒരു യുവതിയായ മാതാവ് ഒറ്റയ്ക്ക് ആയാസപ്പെട്ടു. അവളുടെ കുഞ്ഞ് പൂർണ്ണമായും കലഹിക്കുന്ന വിധത്തിലായിരുന്നു – നിലവിളിക്കുകയും തൊഴിക്കുകയും വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയും ചെയ്തു. പരവശയും പൂർണ്ണ ഗർഭിണിയുമായ, ക്ലേശിച്ച യുവതിയായ മാതാവ് അവസാനം ശ്രമം ഉപേക്ഷിച്ചു, നിരാശയിൽ തറയിൽ ഇരുന്നു, മുഖം മൂടി, ഏങ്ങലടിച്ചു കരയുവാൻ ആരംഭിച്ചു.
പെട്ടെന്നു അപരിചിതരായ ആറോ, ഏഴോ വനിത യാത്രക്കാർ, ലഘുഭക്ഷണം, വെള്ളം എന്നിവ പങ്കിട്ട്, മൃദുവായി ആലിംഗനം, ഒരു നഴ്സറി ഗാനം എന്നിവയാൽ യുവതിയായ അമ്മയെയും കുഞ്ഞിനെയും വലയം ചെയ്തു. അവരുടെ സ്നേഹവലയം അമ്മയെയും കുഞ്ഞിനെയും ശാന്തരാക്കുകയും തുടർന്ന് അവർ വിമാനത്തിലേയ്ക്ക് കയറുകയും ചെയ്തു. മറ്റു സ്ത്രീകൾ അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തി, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ തന്നെ, അവർ അവൾക്ക് യഥാസമയം നൽകിയ സഹായം, ഒരു യുവതിയായ അമ്മയെയും കുഞ്ഞിനെയും ശക്തീകരിച്ചെന്ന് അവർ അറിഞ്ഞിരുന്നു.
സങ്കീർത്തനം 125 ൽ നിന്നുള്ള മനോഹരമായ ഒരു വസ്തുതയെ ഇത് ചിത്രീകരിക്കുന്നു. "പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതു പോലെ”. 2-ാം വാക്യത്തിൽ കാണുന്നു, “യഹോവ തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു." ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്, തിരക്കുള്ള നഗരമായ യെരുശലേം തീർച്ചയായും പർവ്വതങ്ങളാൽ - ഒലീവ് മല, സീയോൻ മല, മോറിയാ മല എന്നിവ ഉൾപ്പെടുന്ന - ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
അതുപോലെ, ദൈവം തന്‍റെ ജനത്തെ - "ഇന്നുമുതൽ, എന്നേക്കും," നമ്മുടെ ആത്മാക്കൾക്ക് സഹായവും സംരക്ഷണവും നൽകിക്കൊണ്ട് - ആവരണം ചെയ്തിരിക്കുന്നു. ആയതിനാൽ, സങ്കീർത്തനക്കാരൻ രേഖപ്പെടുത്തുന്നതു പോലെ, കഠിനമായ ദിനങ്ങളിൽ “പർവ്വതങ്ങളിലേയ്ക്ക്” കണ്ണുയർത്തുക (സങ്കീർത്തനം 121:1). സുശക്തമായ സഹായം, സ്ഥിരതയുള്ള പ്രത്യാശ, നിത്യസ്നേഹം എന്നിവയുമായി ദൈവം കാത്തിരിക്കുന്നു.
പൂർണ്ണമായും തുടച്ചു മാറ്റി
ബ്രിട്ടീഷ് എൻജിനീയറായിരുന്ന എഡ്വേർഡ് നെയിർനെ പെൻസിൽ റബ്ബർ കണ്ടുപിടിച്ചപ്പോൾ, അത് റൊട്ടിക്കഷണങ്ങൾക്ക് പകരമാകുകയായിരുന്നു. 1770-ൽ, കടലാസ്സിലെ അടയാളം മായ്ക്കുന്നതിന് ബ്രെഡ് കഷണങ്ങൾ ഉപയോഗിച്ചിരുന്നു. റബ്ബർക്കറയുടെ കഷണം അബദ്ധത്തിൽ ഉപയോഗിച്ചത്, തന്‍റെ പിശക് മായിച്ചു കളഞ്ഞതായ് നെയിർനെ കണ്ടെത്തി, കൈ കൊണ്ട് എളുപ്പത്തിൽ തുടച്ചുകളയുവാൻ സാധിക്കുന്ന തരത്തിലുള്ള, റബ്ബറിനാലുള്ള "കഷണങ്ങൾ" അവശേഷിപ്പിച്ചു കൊണ്ട്.
നമ്മുടെ ജീവിതത്തിലുള്ള വളരെ മോശമായ പിശകുകൾ തുടച്ചുമാറ്റുവാൻ കഴിയും. അതു നമ്മുടെ കർത്താവ് - ജീവന്‍റെ അപ്പം – തന്‍റെ ജീവിതം കൊണ്ട് അവയെ കഴുകുകയും നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർമ്മിക്കുകയും ഇല്ലായെന്ന് വാഗ്ദത്തം നൽകുകയും ചെയ്തു. "എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു," യെശയ്യാവു 43:25 ൽ നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല." എന്ന് പറയുന്നു.
ഇത് ശ്രദ്ധേയമായ ഒരു പരിഹാരമായി തോന്നാം - മാത്രവുമല്ല അത് അനർഹവുമാണ്. അനേകർക്ക്, ദൈവം നമ്മുടെ കഴിഞ്ഞ പാപങ്ങൾ, "പ്രഭാതത്തിലെ മഞ്ഞു പോലെ" മായിച്ചു കളയും എന്ന വസ്തുത, വിശ്വസിക്കുവാൻ പ്രയാസമുള്ള വസ്തുതയാണ്. എല്ലാം അറിയുന്നവനായ ദൈവം, അവയെ ഇത്ര എളുപ്പത്തിൽ മറക്കുമോ?
അതാണ് യേശുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോൾ ദൈവം കൃത്യമായും ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും "ഇനി അവയെ ഒരിക്കലും ഓർക്കാതിരിക്കുകയും" ചെയ്യുന്നതിലൂടെ, നമ്മുടെ സ്വർഗീയപിതാവ്, മുന്നോട്ടു ചലിക്കുവാൻ നമ്മെ സ്വതന്ത്രരാക്കുന്നു. പൂർവ്വകാലതെറ്റുകളാൽ വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നില്ല, നാം അവശിഷ്ടമുക്തരും, ഇന്നും എന്നെന്നേയ്ക്കുമായുള്ള സേവയ്ക്കായ് വൃത്തിയാക്കപ്പെട്ടവരുമാണ്.
അതെ, പരിണതഫലങ്ങൾ നിലനിൽക്കുമായിരിക്കാം. എന്നാൽ ദൈവം നമ്മുടെ പാപങ്ങളെ തുടച്ചുമാറ്റിക്കൊണ്ട്, ഒരു നവ ശുദ്ധമായ ജീവിതത്തിനായ്, അവനിലേയ്ക്ക് മടങ്ങി വരുവാൻ നമ്മെ ക്ഷണിക്കുന്നു. പൂർണ്ണമായും തുടച്ചുമാറ്റപ്പെടുന്നതിനായി, മറ്റൊരു മികച്ച വഴിയുമില്ല.
ഫികായുടെ ആത്മാവ്
പട്ടണത്തിലെ എന്‍റെ വീടിനടുത്തുള്ള കോഫീഹൌസിന് ഫിക എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സ്വീഡിഷ് പദത്തിന്‍റെ അർത്ഥം, കുടുംബം, സഹപ്രവർത്തകർ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുമൊത്ത് എല്ലായ്പ്പോഴും കാപ്പിയും പേസ്ട്രിയും കൊണ്ട് ഒരു ഇടവേള എടുക്കുക. ഞാൻ സ്വീഡിഷ് അല്ല, എങ്കിലും ഫിക്കയുടെ ആത്മാവ്, യേശുവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം വിവരിക്കുന്നു - ഭക്ഷണം കഴിക്കുവാനും മറ്റുള്ളവരുമായി വിശ്രമിക്കുവാനും ഇടവേള എടുക്കുന്ന യേശുവിന്‍റെ പ്രകൃതം.
പണ്ഡിതൻമാർ പറയുന്നതനുസരിച്ച്, യേശുവിന്‍റെ ഭക്ഷണങ്ങൾ, ആകസ്മികങ്ങൾ ആയിരുന്നില്ല. തിയോളജിയനായ മാർക് ഗ്ലെൻവിൾ അവയെ വിളിക്കുന്നത്, “ഇസ്രായേല്യ ഉത്സവങ്ങളുടെയും” 'പഴയനിയമത്തിലെ' ആഘോഷങ്ങളുടെയും സന്തോഷകരമായ' ‘രണ്ടാം ഭാഗം’ എന്നു വിളിക്കുന്നു. ദൈവം എങ്ങനെ യിസ്രായേൽ ആയിരിക്കണം എന്നു വിഭാവന ചെയ്തുവോ, അങ്ങനെയായിരുന്നു യേശു ഭക്ഷണമേശയിൽ: "സർവ്വലോകത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ ഒരു കേന്ദ്രവും, ആഘോഷവും, നീതിയും".
5,000 പേരെ പോഷിപ്പിക്കുന്നതു മുതൽ, അന്ത്യ അത്താഴം വരെയും, പിന്നീട് തന്‍റെ പുനരുത്ഥാനത്തിനു ശേഷം രണ്ടു ശിഷ്യൻമാരുമായി അത്താഴം കഴിക്കുന്നതു വരേയും (ലൂക്കോസ് 24:30) - നമ്മുടെ നിരന്തരമായ പരിശ്രമം നിർത്തുവാനും അവനിൽ വസിക്കുവാനും, യേശുവിന്‍റെ മേശശുശ്രൂഷ നമ്മെ ക്ഷണിക്കുന്നു. യേശുവിനോടൊപ്പം ഭക്ഷിക്കുന്നതുവരെ രണ്ടു വിശ്വാസികളും അവനെ ഉയിർത്തെഴുന്നേറ്റ കർത്താവായി അംഗീകരിച്ചില്ല. “അവൻ അപ്പം എടുത്ത്, സ്തോത്രം ചെയ്തു, നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു” (വാക്യം 30-31) ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.
ഫികായിൽ, അടുത്തിടെ ഒരു സുഹൃത്തിനോട് ചേർന്ന് ചൂടു ചോക്ലേറ്റും റോളുകളും ആസ്വദിച്ച് ഞങ്ങൾ യേശുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. അവൻ തന്നെയാണ് ജീവന്‍റെ അപ്പം. നമുക്ക് അവന്‍റെ മേശയിൽ തങ്ങാം, അവനെ കൂടുതൽ കണ്ടെത്താം.
ദൈവത്താൽ കാണപ്പെടുക
എന്‍റെ ആദ്യ ജോടി കണ്ണടകൾ സുദൃഢമായ ലോകത്തിലേക്ക് എന്‍റെ കണ്ണുകൾ തുറന്നു. ഞാൻ ഹൃസ്വദൃഷ്ടിയുള്ളവനാണ്, അതായത് അടുത്തുള്ള വസ്തുക്കൾ വളരെ വ്യക്തവും നിർവചനീയവുമാണ്. എന്‍റെ കണ്ണട ഇല്ലാതെ, ഒരു മുറിയിലുള്ള വസ്തുക്കളോ അല്ലെങ്കിൽ ദൂരത്തുള്ളവയോ അവ്യക്തമായി കാണുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ, എന്‍റെ ആദ്യ ജോഡി കണ്ണടയിലൂടെ, ബ്ലാക്ക്ബോർഡുകളിലെ വ്യക്തമായ വാക്കുകളും, വൃക്ഷങ്ങളിലെ ചെറു ഇലകളും, ഒരുപക്ഷേ അവയിൽ സുപ്രധാനമായത്, മുഖങ്ങളിലെ വലിയ പുഞ്ചിരികളും, കണ്ടത് എന്നിൽ ഞെട്ടൽ ഉളവാക്കി.
സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യവേ, അവർ പുഞ്ചിരിച്ചപ്പോൾ, കാണപ്പെടാൻ കഴിയുന്നത്, കാണുവാൻ സാധിക്കുന്നതു പോലെ തന്നേ ഒരു വലിയ അനുഗ്രഹമാണെന്ന് എനിക്ക് മനസ്സിലായി.
തന്‍റെ യജമാനത്തിയായ സാറായുടെ ദയയില്ലായ്മയിൽ നിന്ന് ഓടിപ്പോകുമ്പോൾ അടിമയായ ഹാഗാറിന് തിരിച്ചറിവുണ്ടായി. ഹാഗർ അവളുടെ സംസ്കാരത്തിൽ “ആരുമല്ലാതെയായി”, ഗർഭിണിയും ഏകയുമായി മാത്രമല്ല, സഹായമോ പ്രത്യാശയോ കൂടാതെ ഒരു മരുഭൂമിയിലേയ്ക്ക് ഓടിക്കളയുകയും ചെയ്യുന്നു. എന്നിരുന്നാലും ദൈവത്താൽ അവൾ കാണപ്പെട്ടപ്പോൾ അവൾ ശക്തീകരിക്കപ്പെട്ടു. ദൈവം അവൾക്ക് ഇനി അവ്യക്തമായ ചിന്താശകലമല്ല, പ്രത്യുത വാസ്തവബോധ്യമാണ്; ആയതിനാൽ അവൾ ദൈവത്തിന് ഒരു പേരിട്ടു. ഏൽ റോയ്, അഥവാ “എന്നെ കാണുന്നവനായ ദൈവം നീയാണ്”. അവൾ പറഞ്ഞു: “എന്നെ കാണുന്നവനെ ഞാൻ കണ്ടു” (ഉത്പത്തി 16:13).
കാണുന്നവനായ നമ്മുടെ ദൈവം നമ്മെ ഓരോരുത്തരേയും കാണുന്നു. മറ്റാരാലും കാണപ്പെടുന്നില്ല, ഏകനാണ്, ഞാൻ ആരുമല്ല എന്ന ചിന്തയുണ്ടാകാറുണ്ടോ? ദൈവം നിങ്ങളെയും നിങ്ങളുടെ ഭാവിയെയും കാണുന്നു. അതുപോലെ, നമുക്ക് അവനിൽ, നമ്മുടെ നിത്യമായ പ്രത്യാശയും, പ്രോത്സാഹനവും, രക്ഷയും, സന്തോഷവും- ഇപ്പോഴും ഭാവിയിലും- കാണുവാൻ സാധിക്കുമാറാകട്ടെ!. ഏക സത്യവും ജീവനുള്ളവനുമായ ദൈവത്തെ കാണുവാൻ ലഭിച്ച, അതിശയകരമായ കാഴ്ചയുടെ ദാനത്തിനായി, ഇന്ന് അവനെ സ്തുതിക്കുക.
ഒരു വലിയ ഇടപാട്
ഒരു കുടുംബാംഗത്തിന് ഡിസംബർ മാസത്തിലെ വാടകയ്ക്കുള്ള പണം ആവശ്യമായിരുന്നു. തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് വർഷാവസാനത്തെ തങ്ങളുടേതായ അപ്രതീക്ഷിതമായ ചിലവുകളോടുകൂടെയുള്ള ആ ആവശ്യം ഒരു ഭാരമായി അനുഭവപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കരുതലും, തങ്ങളുടെ കുടുംബാംഗത്തിന്റെ ഉപകാരവുംകൊണ്ട് അവരുടെ സമ്പാദ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് അനുഗ്രഹീതരായി.
അയാൾ അവർക്ക് ഒരു കൃതജ്ഞതാ വാചകം നിറച്ചെഴുതിയ കൃതജ്ഞതാ കട്ടിക്കടലാസ്സ് കൈമാറി. “വീണ്ടും അവിടേയ്ക്ക് പോകുക… നല്ലകാര്യങ്ങൾ ചെയ്യുക, വലിയ കാര്യമല്ലാത്തതുപോലെ അതിനെ കൈമാറിക്കൊണ്ടിരിയ്ക്കുക.”
എന്നിരുന്നാലും ദൈവത്തിന് മറ്റുള്ളവരെ സഹായിക്കുകയെന്നത് വലിയ ഇടപാടാകുന്നു. പ്രവാചകനായ യെശയ്യാവ് ആ വിഷയം യിസ്രായേൽ ജനതയെ അറിയിച്ചു. ജനങ്ങൾ ഉപവസിക്കുകയായിരുന്നു. എന്നാൽ അപ്പോഴും കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തുകൊണ്ടിരുന്നു. പകരമായി, യെശയ്യാവ് പറഞ്ഞു: “അനാവശ്യമായി തടവിലാക്കപ്പെട്ടവരെ വെറുതെവിടുക; നിങ്ങൾക്ക് വേണ്ടി വേല ചെയ്യുന്നവരുടെ ജോലിഭാരം ലഘുകരിക്കുക…. വിശക്കുന്നവർക്ക് നിങ്ങളുടെ ആഹാരം പങ്കുവെക്കുകയും ഭവനമില്ലാത്തവർക്ക് അഭയം നല്കുകയും ചെയ്യുക. വസ്ത്രം ആവശ്യമുള്ളവർക്ക് അത് നല്കുകയും, ആവശ്യക്കാരായ കുടുംബാംഗങ്ങൾക്ക് നിങ്ങൾ ഒളിക്കാതിരിക്കുകയും ചെയ്യുക” (യെശയ്യാവ് 58:6–7 nlt).
ഇത്തരത്തിലുള്ള യാഗം പങ്കു വെക്കുന്നത് ദൈവത്തിന്റെ വെളിച്ചവും എന്നാൽ നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നുയെന്നു യെശയ്യാവ് പറഞ്ഞിരിക്കുന്നു (വാക്യം 8). എല്ലാ വർഷവും നന്നായി കഴിയുവാനുള്ള വഴികളെ ആരാഞ്ഞുകൊണ്ട് തങ്ങളുടേതായ സാമ്പത്തികാവസ്ഥയെ പകച്ചുനോക്കി നിന്ന സ്വന്തക്കാരെ അത്രയ്ക്ക് ആ കുടുംബം സഹായിച്ചു. ഇതായിരുന്നു ഔദാര്യമനസ്ക്കർക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം: “നിങ്ങളുടെ ഭക്തി നിങ്ങളെ മുമ്പോട്ടു നയിക്കുകയും, യഹോവയുടെ മഹത്വം നിങ്ങളെ പുറകിൽനിന്ന് സംരക്ഷിക്കുയും ചെയ്യും” (വാക്യം 8 nlt). അവസാനമായി, അവരുടെ സ്വന്തക്കാർക്ക് കൊടുത്തതിലൂടെ അവർ ഏറെ അനുഗ്രഹിക്കപ്പെട്ടു. ദൈവമോ തന്റെ എല്ലാം മുൻകൂട്ടിത്തന്നെ നല്കി –സ്നേഹത്തോടുകൂടെ.
നേതാവിനെ അനുഗമിക്കുക
ഞങ്ങളുടെ വീടിനു മുകളില്‍ ആകാശത്ത് മൂന്നു ഫൈറ്റര്‍ വിമാനങ്ങള്‍ -ഒന്നാണെന്നു തോന്നിപ്പോകുംവിധം അത്രയും ചേര്‍ന്ന് - അലറിപ്പാഞ്ഞു. "വൗ" ഞാന്‍ എന്‍റെ ഭര്‍ത്താവ് ഡാനിനോടു പറഞ്ഞു. "അത്ഭുതകരം" അദ്ദേഹം സമ്മതിച്ചു. ഒരു എയര്‍ഫോഴ്സ് ബെയ്സിനു സമീപം പാര്‍ത്തിരുന്ന ഞങ്ങള്‍ക്ക് അത്തരം കാഴ്ചകള്‍ അസാധാരണമായിരുന്നില്ല.
എന്നിരുന്നാലും ഓരോ തവണവും ഈ ജെറ്റുകള്‍ മുകളിലൂടെ പറക്കുമ്പോള്‍ എന്നില്‍ ഒരേ ചോദ്യം ഉയരാറുണ്ടായിരുന്നു: എങ്ങനെ അവര്‍ക്ക് നിയന്ത്രണം വിടാതെ അത്രയും ചേര്‍ന്നു പറക്കാന്‍ കഴിയുന്നു? ഞാന്‍ മനസ്സിലാക്കിയ ഒരു കാരണം താഴ്മ എന്നതായിരുന്നു. നയിക്കുന്ന പൈലറ്റ് കൃത്യമായ വേഗതയും ഉയരവും പാലിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് വശങ്ങളിലുള്ള പൈലറ്റുമാര്‍ ദിശ മാറ്റാനും നേതാവിന്‍റെ പാതകളെ ചോദ്യം ചെയ്യാനുമുള്ള ആഗ്രഹത്തെ കീഴടക്കിക്കൊടുക്കുന്നു. പകരം അവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചേര്‍ന്ന് അനുഗമിക്കുകയും ചെയ്യുന്നു. ഫലമോ? കൂടുതല്‍ ശക്തമായ ടീം.
യേശുവിനെ അനുഗമിക്കുന്നതും വ്യത്യസ്തമല്ല. അവന്‍ പറയുന്നു, "എന്നെ അനുഗമിക്കുവാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ" (ലൂക്കൊസ് 9:23).
അവന്‍റെ പാത സ്വയ-ത്യാഗത്തിന്‍റെയും കഷ്ടതയുടെയും ആണ്, അത് അനുഗമിക്കാന്‍ പ്രയാസമുള്ളതാണ്. എന്നാല്‍ അവന്‍റെ പ്രയോജനകരമായ ശിഷ്യന്മാരായിരിപ്പാന്‍, നാം സ്വാര്‍ത്ഥ മോഹങ്ങളെ ഉപേക്ഷിച്ച് ദിനംതോറും ആത്മിക ഭാരങ്ങളെ എടുത്ത് - ഉദാഹരണമായി, നമുക്കു മുമ്പെ മറ്റുള്ളവരെ സേവിച്ച് - അവനെ ചേര്‍ന്ന് പിന്‍പറ്റണം.
ദൈവത്തോടൊപ്പം, ഈ താഴ്മയോടും ചേര്‍ന്നുമുള്ള നടപ്പ് ഒരു കാഴ്ച തന്നെയാണ്. അവന്‍റെ നേതൃത്വത്തെ അനുസരിച്ച് അടുത്തു ചേര്‍ന്ന് നടക്കുമ്പോള്‍ നാം ക്രിസ്തുവുമായി ഒന്നായിത്തീരും. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെയല്ല, അവനെയാണ് കാണുന്നത്. ആ കാഴ്ചയെ വിശദീകരിക്കാന്‍ ഒരു ചെറിയ പദമുണ്ട്, "വൗ!"
മശിഹായെ പ്രതീക്ഷിക്കുക
ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ? ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? മത്തായി 13:55
റിപ്പയര്‍ ചെയ്യുന്നയാള്‍ വളരെ ചെറുപ്പമായി തോന്നി. ഞങ്ങളുടെ പ്രശ്നം - കാര്‍ സ്റ്റാര്‍ട്ടാകാത്തത് - പരിഹരിക്കാന്‍ തക്ക പ്രായം അയാള്‍ക്കില്ലെന്നു തോന്നി. "അതൊരു കൊച്ചു പയ്യനാണല്ലോ" എന്‍റെ ഭര്‍ത്താവ് ഡാന്‍, തന്‍റെ സംശയം വെളിപ്പെടുത്തിക്കൊണ്ട് എന്നോടു മന്ത്രിച്ചു. യുവാവിലുള്ള അദ്ദേഹത്തിന്‍റെ അവിശ്വാസം, യേശു ആരാണെന്നു സംശയിച്ച നസറേത്ത് നിവാസികളുടെ പിറുപിറുപ്പുപോലെ തോന്നി.
"ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ?" യേശു പള്ളിയില്‍ ഉപദേശിച്ചപ്പോള്‍ അവര്‍ ചോദിച്ചു (മത്തായി 13:55). തങ്ങള്‍ക്കറിയാവുന്ന ഒരുവന്‍ രോഗികളെ സൗഖ്യമാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു കണ്ട് അത്ഭുതം കൂറിയ അവര്‍ കളിയാക്കിക്കൊണ്ടു ചോദിച്ചു, "ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിച്ചു?" (വാ. 54). യേശുവില്‍ വിശ്വസിക്കുന്നതിനു പകരം അവന്‍ പ്രദര്‍ശിപ്പിച്ച അധികാരം നിമിത്തം അവങ്കല്‍ ഇടറിപ്പോയി (വാ. 15, 58).
ഇതേപോലെ, രക്ഷകന്‍റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാന്‍ നാം പാടുപെടാറുണ്ട്, വിശേഷിച്ചും ജീവിതത്തിന്‍റെ പരിചിതവും സാധാരണവുമായ വിശദാംശങ്ങളില്‍. അവന്‍റെ സഹായം പ്രതീക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതോടെ നമ്മുടെ ജീവിതത്തെ രൂപാന്തപ്പെടുത്താനുള്ള അവന്‍റെ അത്ഭുതത്തെ നമുക്കു നഷ്ടപ്പെടും (വാ. 58).
തനിക്കാവശ്യമായ സഹായം മുമ്പില്‍ തന്നെയുണ്ടായിരുന്നു എന്നു ഡാന്‍ കണ്ടു. ഒടുവില്‍ ആ യുവാവിന്‍റെ സഹായം സ്വീകരിക്കാന്‍ സമ്മതിച്ചുകൊണ്ട് ഞങ്ങളുടെ പഴയ കാറിന്‍റെ ബാറ്ററി പരിശോധിക്കാന്‍ ആ യുവാവിനെ അനുവദിച്ചു. അയാള്‍ ഒരു ബോള്‍ട്ട് മുറുക്കിയപ്പോള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി-എന്‍ജില്‍ പ്രവര്‍ത്തിക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്തു. "ക്രിസ്തുമസ് പോലെ അതു പ്രകാശിച്ചു" ഡാന്‍ പറഞ്ഞു.
അതുപോലെ മശിഹാ നമ്മുടെ ജീവിതത്തില്‍ പുതിയ വെളിച്ചവും ജീവനും ദൈനംദിന യാത്രയില്‍ സഹായവും കൊണ്ടുവരുമെന്ന് നമുക്കു പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യാം.
നന്ദിയാൽ ദൈവത്തെ ബഹുമാനിക്കുക
എന്റെ ഭര്ത്താവിനോട് അദ്ദേഹത്തിനു ക്യാന്സര് രോഗം കണ്ടെത്തിയതിനെക്കുറിച്ചു വിശദീകരിക്കുമ്പോള് ഡോക്ടര് മുഖം ചുളിച്ചില്ല. പുഞ്ചിരിച്ചുകൊണ്ട് അവള് ഒരു നിര്ദ്ദേശം വെച്ചു: ഓരോ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുക. "കുറഞ്ഞത് മൂന്നു കാര്യങ്ങള്ക്ക്" ഡോക്ടര് പറഞ്ഞു. കൃതജ്ഞത ദൈവത്തിന്റെ നന്മയില് പ്രോ
ത്സാഹനം കണ്ടെത്തുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കും എന്നു മനസ്സിലാക്കിക്കൊണ്ട് ഡാന് സമ്മതിച്ചു. അങ്ങനെ, ഡാന് നന്ദിയുടെയും സ്തുതിയുടെയും വാക്കുകളോടെ ഓരോ ദിവസവും ആരംഭിച്ചു. ദൈവമേ, കഴിഞ്ഞ രാത്രിയിലെ സുഖകരമായ ഉറക്കത്തിനു നന്ദി. എന്റെ വൃത്തിയുള്ള കിടക്കയ്ക്കും സൂര്യപ്രകാശത്തി
നും മേശയിലെ പ്രഭാത ഭക്ഷണത്തിനും എന്റെ ചുണ്ടിലെ പുഞ്ചിരിക്കും നന്ദി.
ഓരോ വാക്കും ഹൃദംഗമായിരുന്നു. എങ്കിലും അത് ബാലിശമായി തോന്നുന്നുവോ? നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചു നന്ദി പറയുന്നതു ദൈവത്തിനു വിഷയമാണോ? 50-ാം സങ്കീര്ത്തനത്തില് ദാവീദിന്റെ സംഗീത പ്രമാണിയായിരുന്ന ആസാഫ് വ്യക്തമായ ഒരു ഉത്തരം നല്കുന്നു. ദൈവത്തിനു നമ്മുടെ "വീട്ടില്നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്നിന്നു കോലാട്ടുകൊറ്റന്മാരേയോ" ആവശ്യമില്ല (വാ. 9). ഒരിക്കല് യിസ്രായേലിന്റെ കൃതജ്ഞതയുടെ ഭാഗമായിരുന്ന ഈ ഔപചാരിക യാഗങ്ങളില്നിന്നു വ്യത്യസ്തമായി, തന്റെ ജനം നന്ദിയോടെ തങ്ങളുടെ ഹൃദങ്ങളും ജീവിതങ്ങളും തനിക്കു നല്കുവാന് ദൈവം ആഗ്രഹിക്കുന്നു (വാ. 14, 23).
എന്റെ ഭര്ത്താവ് അനുഭവിച്ചതുപോലെ, മുഴുഹൃദയത്തോടെയുള്ള നന്ദികരേറ്റല് നമ്മുടെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തും. അപ്പോള് "കഷ്ടകാലത്ത് നാം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും" അവന് "വിടുവിക്കുകയും" ചെയ്യും (വാ. 15). ഇതിന്റെ അര്ത്ഥം രണ്ടു വര്ഷം നീളുന്ന ചികിത്സയില് ഡാന് ശാരീരികമായും ആത്മീയമായും സൗഖ്യമാകുമെന്നാണോ? അതോ ജീവിതകാലത്തിനു ശേഷമാണോ? ഞങ്ങള്ക്കറിയില്ല. എന്നാല് ഇപ്പോഴത്തേക്ക്, ദൈവത്തിന്റെ സ്നേഹത്തിനും അവന് ആരാണ് എന്നതിനും - വീണ്ടെടുപ്പുകാരനും സൗഖ്യദായകനും - താന് നന്ദിയുള്ളവനാണെന്നു കാണിക്കുന്നതില് ഡാന് ആനന്ദം കൊള്ളുന്നു. "താങ്ക് യൂ" എന്ന ഈ മനോഹര വാക്കുകള് കേള്ക്കുന്നതില് സ്നേഹിതരും സന്തോഷിക്കുന്നു.