ആകാശങ്ങളെ കീറുക
സമീപകാലത്ത് ഒരു സംഭാഷണത്തിൽ, എന്റെ ഒരു സ്നേഹിത ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിച്ചുവെന്ന് എന്നോട് പറഞ്ഞു, എങ്ങനെയാണ് ഒരിയ്ക്കലും പ്രവൃത്തിച്ചുകാണാത്ത ഒരു ദൈവത്തിൽ ഞാൻ വിശ്വസിയ്ക്കുക? എന്ന പരിചിതമായ ഒരു പരാതി ഞാൻ കേട്ടു. ഒരു സന്ദർഭത്തിലോ മറ്റൊന്നിലോ, നാം കലാപത്തെക്കുറിച്ച് വാർത്തകളിൽ വായിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെതന്നെ ഹൃദയം തകർക്കുന്ന അവസ്ഥയിലും, മനക്കരുത്ത് തകർക്കുന്ന ഈ ചോദ്യങ്ങൾ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും. നാം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, തനിയ്ക്കുവേണ്ടി ദൈവം പ്രവൃത്തിക്കണമെന്ന ഗൌരമായ ആവശ്യം എന്റെ സ്നേഹിതയുടെ തീവ്രദുഃഖം വെളിപ്പെടുത്തുന്നു.
യിസ്രായേലിന് ഈ യുദ്ധഭൂമി നല്ലതുപോലെ അറിയാമായിരുന്നു. ബാബിലോണ്യ സാമ്രാജ്യം യിസ്രായേലിനെ ഇരുമ്പ് മുഷ്ടികൊണ്ടും യെരുശലേമിനെ തീയില്ലാതെ പുകയുന്നതും, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടംപോലെയും ആക്കി മുക്കിക്കളഞ്ഞു. ജനത്തിന്റെ കടുത്ത സംശയത്തിലേയ്ക്ക് പ്രവാചകനായ യെശയ്യാവ് വാക്കുകളിടുന്നു: നമ്മെ വിടുവിക്കേണ്ടുന്ന ദൈവം എവിടെ? (യെശയ്യാവ് 63:11–15). എങ്കിലും കൃത്യമായി ഈ സ്ഥലത്ത്, യെശയ്യാവ് വ്യക്തമായി ഒരു പ്രാർത്ഥനയർപ്പിക്കുന്നു: ദൈവമേ, ആകാശം കീറി ഇറങ്ങി വരേണമേ” (64:1). യെശയ്യാവിന്റെ അമർഷവും വിഷമവും ദൈവത്തിൽനിന്നും വ്യതിചലിപ്പിയ്കാൻ അനുവദിക്കാതെ, തന്നെ അന്വേഷിക്കുവാനും കൂടുതൽ അടുക്കുവാനുമായിരുന്നു ഉതകിയത്.
നമ്മുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും അസാധാരണമായ ദാനമാണ് വാഗ്ദാനം നല്കുന്നത്: നാം എത്രമാത്രം വിജയസാദ്ധ്യതയില്ലാത്തവരാണെന്നും, ദൈവത്തിന്റെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്നുമാണ് വെളിപ്പെടുത്തുന്നത്. സവിശേഷവും അസംഭവ്യവുമായ ചരിത്രം നാം ഇപ്പോൾ കാണുന്നു. യേശുവിൽ, ദൈവം ആകാശങ്ങൾ കീറി നമ്മിലേക്ക് ഇറങ്ങിവന്നു. നമ്മെ തന്റെ സ്നേഹത്തിൽ നിമജ്ഞനം ചെയ്യുവാൻ, ക്രിസ്തു തന്റെ കീറിയതും നുറുങ്ങിയതുമായ ശരീരത്തെ പരിത്യാഗം ചെയ്തു. യേശുവിൽ, ദൈവം വളരെ സമീപസ്ഥനാകുന്നു.
നമ്മെ സ്വീകരിയ്ക്കുന്ന ദൈവം
ഞങ്ങളുടെ സഭ കൂടിവന്നിരുന്നത് 1958-ൽ സംയോജിപ്പിക്കാനുള്ള അമേരിക്കൻ ഐക്യ നാടുകളിലെ ഒരു കോടതിവിധിയെ (മുമ്പ് യൂറോപ്യൻ വംശപരമ്പരയിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രം പഠിച്ചിരുന്ന പള്ളിക്കൂടം ആഫ്രിക്കക്കാരായവരും – അമേരിയ്ക്കക്കാരുമായുള്ള വിദ്യാർത്ഥികൾ പഠിക്കണം എന്നുള്ളത്) അനുസരിക്കുന്നതിന് പകരം അടച്ചുപൂട്ടിയ, പഴയ ഒരു പ്രാഥമിക വിദ്യാലയത്തിലായിരുന്നു. പിറ്റേ വർഷം, പള്ളിക്കുടം തുറക്കുകയും ഇപ്പോൾ നമ്മുടെ സഭാംഗമായ എൽവ, കറുത്തവരുടെ ലോകത്തു നിന്ന് വെളുത്തവരുടെ ലോകത്തിലേക്ക് കൂടിയേറിയ അനേക വിദ്യാർത്ഥികളിൽ ഒരുവൾ. അവൾ ഓർക്കുന്നു" ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന അദ്ധ്യാപകരുടെയിടയിൽനിന്നും, സുരക്ഷിതമായ എന്റെ സമൂഹത്തിൽനിന്നും എന്നെ കൊണ്ടുപോയി, കറുത്ത വർഗ്ഗക്കാരായ ഒരേയൊരു വിദ്യാർത്ഥി മാത്രമുള്ള സംഭ്രമിപ്പിക്കുന്ന പരിതഃസ്ഥിതിയുള്ള ക്ലാസ്സിൽ കൊണ്ടുചെന്നാക്കി.” എൽവ ക്ലേശിച്ചത് അവൾ ഒരു വ്യത്യസ്തയായിരുന്നതുകൊണ്ടാണ്, എന്നാൽ അവൾ ധൈര്യവും, വിശ്വാസവും ക്ഷമയുമുള്ളവളായി മാറി.
അവളുടെ സാക്ഷ്യം അഗാധമായതാണ് എന്തുകൊണ്ടെന്നാൽ ഓരോ മനുഷ്യന്റെയും വർഗ്ഗമോ പൈതൃകമോ വ്യത്യാസമില്ലാതെ ദൈവത്താൽ സ്നേഹിയ്ക്കപ്പെടുന്നുവെന്ന സത്യത്തെ ത്യജിയ്ക്കുന്ന സമൂഹത്തിലെ ചിലരിൽ നിന്ന് എത്രമാത്രം തിന്മയാണ് താൻ അനുഭവിച്ചത്. ചില ആളുകൾ ജന്മനാൽ ദൈവത്താൽ സ്നേഹിക്കപ്പെടുമ്പോൾ മറ്റുള്ളവർ തിരസ്ക്കരിയ്ക്കപെടുന്നു എന്ന് വിശ്വസിച്ചുകൊണ്ട് പുരാതന സഭയിലെ ചില അംഗങ്ങളും ഇതേ സത്യത്തിന് വേണ്ടി ക്ലേശിപ്പിക്കപ്പെട്ടു. ദൈവീക ദർശനം പ്രാപിച്ചതിന് ശേഷം, എന്തുതന്നെ ആയിരുന്നാലും, പത്രോസ് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഓരോരുത്തരെയും വിസ്മയിപ്പിയ്ക്കുന്ന വെളിപ്പാടിനാൽ അത്ഭുതപ്പെടുത്തിക്കൊണ്ട്: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു” (അപ്പൊ. പ്രവൃത്തി 10:34–35).
ദൈവം ഓരോരുത്തരെയും സ്നേഹിപ്പാൻ തന്റെ കരങ്ങൾ വിശാലമായി തുറക്കുന്നു. നാമും തന്റെ ശക്തിയാൽ അങ്ങനെതന്നെ ചെയ്യാം.