നിങ്ങള്‍ ആയിരിക്കുന്നതിനു നന്ദി!
കാന്‍സര്‍ സെന്ററില്‍ എന്റെ അമ്മയുടെ പരിചാരികയായി ഞാന്‍ സേവനം അനുഷ്ഠിച്ചപ്പോള്, ഹാളിന്റെ അങ്ങേയറ്റത്തുള്ള മുറിയില്‍ തന്റെ ഭര്‍ത്താവ് ഫ്രാങ്കിനെ പരിചരിക്കാന്‍ നിന്ന ലോറിയെ ഞാന്‍ പരിചയപ്പെട്ടു. കൂട്ടിരുപ്പുകാര്ക്കുള്ള പൊതുവായ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിക്കുകയും ചിരിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്ന ജോലിയില്‍ പരസ്പരം പിന്താങ്ങുന്നതില് ഞങ്ങള്‍ സന്തോഷം കണ്ടെത്തി.
ഒരു ദിവസം, പച്ചക്കറി വാങ്ങുവാന്‍ പോകുന്നതിനുള്ള സൗജന്യ വാഹനം എനിക്കു കിട്ടിയില്ല. അന്നു വൈകിട്ട് തന്റെ കാറില്‍ എന്നെ കടയില്‍ കൊണ്ടുപോകാമെന്ന് ലോറി വാഗ്ദാനം ചെയ്തു. കൃതജ്ഞതാ പൂര്‍വ്വം കണ്ണു നിറഞ്ഞ് ഞാനതു സ്വീകരിച്ചു. "നീ ആയിരിക്കുന്നതില്‍ നന്ദി" ഞാന്‍ പറഞ്ഞു. അവള് ഒരു സ്നേഹിതയെന്ന നിലയില്‍ എന്നെ സഹായിച്ചതിനല്ല, ഒരു വ്യക്തിയെന്ന നിലയില്‍ അവള് ആരായിരിക്കുന്നു എന്നതിനാണ് ഞാന്‍ നന്ദിയുള്ളവളായിരുന്നത്.
ദൈവം എന്തു ചെയ്യുന്നു എന്നതിനല്ല, അവന് ആരായിരിക്കുന്നു എന്നതിനുള്ള കൃതജ്ഞതയാണ് സങ്കീര്‍ത്തനം 100 വെളിപ്പെടുത്തുന്നത്. "സകല ഭൂവാസികളെയും" (വാ. 1) "സന്തോഷത്തോടെ യഹോവയെ സേവിക്കുവാന്‍" (വാ. 2) "യഹോവ തന്നെ ദൈവം" (വാ. 3) എന്നറിയുവാനും സങ്കീര്ത്തനക്കാരന് ആഹ്വാനം ചെയ്യുന്നു. "അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവാന്‍" (വാ. 4) നമ്മുടെ സ്രഷ്ടാവ് നമ്മെ തന്റെ സന്നിധിയിലേക്കു ക്ഷണിക്കുന്നു. "അവന് നല്ലവനും അവന്റെ ദയ എന്നേക്കുമുള്ളതും" "അവന്റെ വിശ്വസ്തത തലമുറതലമുറയായി ഇരിക്കുന്നതിനാലും" (വാ. 5) നമ്മുടെ കര്‍ത്താവ് നമ്മുടെ തുടര്‍മാനമായ നന്ദികരേറ്റലിന് അര്‍ഹനാണ്.
ദൈവം എല്ലായ്പോഴും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും നമ്മെ ആഴമായി സ്നേഹിക്കുന്ന പിതാവും ആണ്. നമ്മുടെ ഹൃദയംഗമവും സന്തോഷപൂരിതവുമായ കൃതജ്ഞത അവന് അര്‍ഹിക്കുന്നു.
നമുക്ക് ചെയ്യാൻ കഴിയുന്നത്
തന്റെ കിടക്കയില്‍ ഒതുങ്ങിപ്പോയിട്ടും 92 കാരനായ മോറി ബൂഗാര്ട്ട് മിഷിഗണില്‍ ഭവനരഹിതരായവര്ക്കു വേണ്ടി തൊപ്പികള്‍ തുന്നി. പതിനഞ്ചു വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹം 8,000 തൊപ്പികള്‍ ഉണ്ടാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ ആരോഗ്യത്തിലോ പരിമിതിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ മി. ബൂഗാര്ട്ട് തനിക്ക് അപ്പുറത്തേക്കു നോക്കി, മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനും മുകളില്‍ വയ്ക്കേണ്ടതിന് തന്നാല്‍ കഴിയുന്നത് ചെയ്തു. തന്റെ ജോലി തന്നെ സന്തോഷിപ്പിച്ചുവെന്നും അത് തനിക്ക് ഒരു ഉദ്ദേശ്യം നല്കി എന്നും അദ്ദേഹം പ്രഖ്യാപി
ച്ചു. "ഞാന്‍ കര്‍ത്താവിന്റെ അടുക്കല്‍ പോകുന്നതുവരെ ഇത് ചെയ്യും" അദ്ദേഹം പറഞ്ഞു - അത് ഫെബ്രുവരി 2018 ല്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ തൊപ്പി ലഭിച്ചവരില്‍ മിക്കവര്‍ക്കും അദ്ദേഹത്തിന്റെ കഥയോ ഒരു തൊപ്പി നിര്‍മ്മിക്കാന്‍ വേണ്ടി അദ്ദേഹം എത്രമാത്രം ത്യാഗം ചെയ്തു എന്നോ അറിയില്ലെങ്കിലും സ്നേഹത്തില്‍ സ്ഥിരോത്സാഹം ചെയ്ത മോറിയുടെ ഈ ലളിത പ്രവൃത്തി ഇന്ന് ലോകമെന്മാടും ആളുകളെ പ്രചോദിപ്പിക്കുന്നു.
നമുക്കും നമ്മുടെ പ്രയാസങ്ങള്‍ക്ക് അതീതമായി നോക്കാനും മറ്റുള്ളവരെ നമുക്ക് മുമ്പായി വയ്ക്കാനും നമ്മുടെ സ്നേഹവാനും കാരുണ്യവാനുമായ രാക്ഷനായ യേശുക്രിസ്തുവിനെ അനുകരിക്കാനും കഴിയും (ഫിലിപ്പിയര്‍ 2:1-5). ദൈവം ജഡത്തില്‍ - രാജാധിരാജാവ് ആയവന് - കലര്‍പ്പില്ലാത്ത താഴ്മയോടെ "ദാസരൂപം" എടുത്തു (വാ. 6-7). തന്റെ ജീവിതം നല്‍കിക്കൊണ്ട് - പരമമായ ത്യാഗം - അവന് ക്രൂശില്‍ നമ്മുടെ സ്ഥാനം ഏറ്റെടുത്തു (വാ. 8). പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി യേശു നമുക്ക് വേണ്ടി സകലവും തന്നു (വാ.9-11).
യേശുവിന്റെ വിശ്വാസികള്‍ എന്ന നിലയ്ക്ക് കാരുണ്യ പ്രവൃത്തികളിലൂടെ മറ്റുള്ളവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കുക എന്നത് നമ്മുടെ ഭാഗ്യാവകാശമാണ്. നമുക്ക് നല്കാന് അധികം ഒന്നുമില്ല എന്ന് തോന്നിയാലും ദാസ്യത്വത്തിന്റെ മനോഭാവം നമുക്ക് ഏറ്റെടുക്കാം. നമ്മളാല്‍ കഴിയുന്നത് ചെയ്തുകൊണ്ട് മനുഷ്യരുടെ ജീവിതത്തില്‍ ഒരു മാറ്റംകൊണ്ടുവരാന് നമുക്ക് ഉത്സാഹപൂര്‍വ്വം അവസരങ്ങള്‍ അന്വേഷിക്കാം.