Category  |  odb

അപ്രതീക്ഷിത മാറ്റം

1943 ജനുവരിയില്‍, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഊഷ്മളമായ കാറ്റ് വീശുകയും അന്തരീക്ഷ താപനില -4 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 45 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-20 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 7 ഡിഗ്രി സെഷ്യല്‍സിലേക്ക്) വരെ വേഗത്തില്‍ ഉയരുകയും ചെയ്തു. ഈ കടുത്ത കാലാവസ്ഥാ വ്യതിയാനം - 49 ഡിഗ്രിയുടെ വ്യത്യാസം - സംഭവിച്ചത് കേവലം രണ്ടു മിനിറ്റിനുള്ളിലാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുഎസ്എയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില മാറ്റം അവിശ്വസനീയമായ 103 ഡിഗ്രിയാണ്! 1972 ജനുവരി 15 ന് മൊണ്ടാനയിലെ ലോമയില്‍ താപനില -54 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 49 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-48 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 9 ഡിഗ്രി സെഷ്യല്‍സിലേക്ക്) ഉയര്‍ന്നു.

എന്നിരുന്നാലും, പെട്ടെന്നുള്ള മാറ്റം കേവലം ഒരു കാലാവസ്ഥാ പ്രതിഭാസമല്ല. ഇത് ചിലപ്പോള്‍ ജീവിതത്തിന്റെയും സ്വഭാവമാണ്. യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ''ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍ക്കുവിന്‍;
നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു
കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ'' (4: 13-14). ഒരു അപ്രതീക്ഷിത നഷ്ടം. ഒരു അതിശയകരമായ രോഗനിര്‍ണയം. ഒരു സാമ്പത്തിക തകര്‍ച്ച. പെട്ടെന്നുള്ള മാറ്റങ്ങള്‍.

പ്രവചനാതീതമായ നിരവധി ഘടകങ്ങളുള്ള ഒരു യാത്രയാണ് ജീവിതം. അതുകൊണ്ടാണ് സര്‍വശക്തനെ കണക്കിലെടുക്കാത്ത ''വമ്പു പറയുന്ന'' (വാ. 16) തില്‍ നിന്ന് മാറാന്‍ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം നമ്മെ ഉപദേശിക്കുന്നതുപോലെ, ''കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്'' (വാ. 15). നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്: ജീവിതത്തിലെ എല്ലാ അപ്രതീക്ഷിത നിമിഷങ്ങളിലും നമ്മുടെ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലുടനീളം സ്ഥിരതയുള്ളവനാണ് അവന്‍.

സന്തോഷത്തിന്റെ ചിന്തകള്‍

വിവിധ ആളുകളുമായുള്ള അഭിമുഖങ്ങളുടെ ഒരു ശേഖരത്തില്‍, അഭിമുഖകാരന്‍ അവരുമായി അവര്‍ കാത്തുസൂക്ഷിക്കുന്ന പ്രാധാന്യവും സന്തോഷവുമുള്ള ഒരൊറ്റ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ഒരിക്കലും വി്ട്ടുപിരിയാന്‍ കഴിയാത്ത ഒന്ന്.

ഇത് എന്നെ, എനിക്ക് ഏറ്റവും പ്രിയങ്കരമായതും എനിക്കു സന്തോഷം നല്‍കുന്നതുമായ സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒന്ന് നാല്‍പതു വര്‍ഷം മുമ്പ് എന്റെ അമ്മ സ്വന്തം കൈയക്ഷരത്തില്‍ എനിക്കെഴുതിയ ജന്മദിന കാര്‍ഡാണ്. മറ്റൊന്ന് എന്റെ മുത്തശ്ശിയുടെ ആഭരണപ്പെട്ടിയാണ്. മറ്റ് ആളുകളും അമൂല്യമായ ഓര്‍മ്മകളെ വിലമതിച്ചേക്കാം - അവരെ പ്രോത്സാഹിപ്പിച്ച അഭിനന്ദനം, ഒരു കൊച്ചുമകന്റെ ചിരി, അല്ലെങ്കില്‍ അവര്‍ തിരുവെഴുത്തില്‍ നിന്ന് ശേഖരിച്ച പ്രത്യേക ഉള്‍ക്കാഴ്ച.

എന്നിരുന്നാലും, നാം പലപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നത് വലിയ അസന്തുഷ്ടിയെ ഉളവാക്കിയ കാര്യങ്ങളാണ്: ഉത്കണ്ഠ - മറഞ്ഞിരിക്കുന്നു എങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നവ. കോപം - ഉപരിതലത്തിന് താഴെയാണെങ്കിലും ആഞ്ഞടിക്കാന്‍ തയ്യാറാണ്. നീരസം - നമ്മുടെ ചിന്തകളുടെ കാതലിനെ നിശബ്ദമായി നശിപ്പിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയ്ക്ക് അയച്ച കത്തില്‍ ''ചിന്തിക്കാന്‍'' കൂടുതല്‍ നല്ല മാര്‍ഗം കാണിച്ചുകൊടുത്തു. സഭയിലെ ജനങ്ങളെ എപ്പോഴും സന്തോഷിപ്പിക്കാനും സൗമ്യത കാണിക്കാനും പ്രാര്‍ത്ഥനയില്‍ എല്ലാം ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും അവന്‍ പ്രോത്സാഹിപ്പിച്ചു (ഫിലിപ്പിയര്‍ 4:4-9).

ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രോത്സാഹന വാക്കുകള്‍, ഇരുണ്ട ചിന്തകളെ പുറന്തള്ളാനും ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തിന്റെ സമാധാനത്തെ അനുവദിക്കാനും സഹായിക്കുന്നു (വാ. 7). നമ്മുടെ മനസ്സിനെ നിറയ്ക്കുന്ന ചിന്തകള്‍ സത്യവും ഘനമുള്ളതും നീതിയായതും നിര്‍മ്മലമായതും രമ്യമായതും സത്ക്കീര്‍ത്തിയായതും സത്ഗുണവും പുകഴ്ചയും ആകുമ്പോഴാണ് അവന്റെ സമാധാനം നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നത് (വാ. 8).

ദൈവവിഷയമായി സമ്പന്നരാകുക

മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്‍കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ''ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' (1 തിമൊഥെയൊസ് 6:9) .

സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.

''ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കി.

അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ''ദൈവവിഷയമായി സമ്പന്നനാകുക'' യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന്‍ നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയതുപോലെ, ''കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും'' (സങ്കീര്‍ത്തനം 90:14).

അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!

യേശുവിനാല്‍ സ്വതന്ത്രമാക്കപ്പെട്ടവര്‍

'ഞാന്‍ എന്റെ അമ്മയോടൊപ്പം ഇത്രയും കാലം ജീവിച്ചു, ഒടുവില്‍ അവര്‍ എന്നെ വിട്ടു പോകേണ്ടിവന്നു!'' പീറ്ററിന്റെ വാക്കുകളായിരുന്നു അവ. സുബോധത്തിനും യേശുവിനു കീഴടങ്ങുന്നതിനും മുമ്പുള്ള അവന്റെ ജീവിതം മനോഹരമായിരുന്നില്ല. മയക്കുമരുന്നിനുവേണ്ടി പ്രിയപ്പെട്ടവരില്‍ നിന്ന് പോലും പണം മോഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ആ ജീവിതം ഇപ്പോള്‍ അവന്റെ പിന്നിലാണ്. എങ്കിലും അതില്‍നിന്നെല്ലാം മോചനം പ്രാപിച്ച വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അത് ഓര്‍മ്മിക്കുന്നു. പീറ്ററും ഞാനും പതിവായി ദൈവവചനം പഠിക്കാന്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു മാറിയ മനുഷ്യനെയാണ് കാണുന്നത്്.

മര്‍ക്കോസ് 5:15-ല്‍ ഭൂതബാധിതനായിരുന്നവനും എന്നാല്‍ രൂപാന്തരം സംഭവിച്ചവനുമായ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നു. അവന്റെ രോഗശാന്തിക്ക് മുമ്പ്, നിസ്സഹായന്‍, നിരാശന്‍, ഭവനരഹിതന്‍, നിരാശന്‍ എന്നീ വാക്കുകളായിരുന്നു ആ മനുഷ്യന് യോജിക്കുന്ന വിശേഷണങ്ങള്‍ (വാ. 3-5). എന്നാല്‍ യേശു അവനെ മോചിപ്പിച്ചതിനുശേഷം അതെല്ലാം മാറി (വാ. 13). പക്ഷേ, പീറ്ററിനെപ്പോലെ, യേശുവിനു മുമ്പുള്ള അവന്റെ ജീവിതം സാധാരണ നിലയിലായിരുന്നില്ല. അവന്‍ ബാഹ്യമായി പ്രകടിപ്പിച്ച ആന്തരിക സംഘര്‍ഷം ഇന്നത്തെ ആളുകള്‍ അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. വേദനിപ്പിക്കുന്ന ചില മുറിവേറ്റ ആളുകള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ വാഹനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നു; ചിലര്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റയ്ക്കാണ്. അദൃശ്യമായ ചങ്ങലകള്‍ മറ്റുള്ളവരെ അകറ്റുന്നിടത്തോളം ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിക്കുന്നു.

നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വേദനയും ലജ്ജയുമായി നമുക്കാശ്രയിക്കാന്‍ കഴിയുന്നവനാണ് യേശു. ലെഗ്യോനെയും പീറ്ററിനെയും പോലെ, തന്നിലേക്ക് ഓടിയെത്തുന്ന എല്ലാവരെയും അവന്‍ കരുണയുടെ തുറന്ന കൈകളോടെ കാത്തിരിക്കുന്നു (വാ. 19).

തുളയ്ക്കപ്പെട്ട സ്‌നേഹം

അവള്‍ വിളിച്ചു. അവള്‍ സന്ദേശം അയച്ചു. എന്നാല്‍ സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും നേടാന്‍ കഴിയാതെ ചാന്ദിനി സഹോദരന്റെ ഗേറ്റിനു പുറത്ത് നിന്നു. വിഷാദവും ആസക്തിയും നേരിടുന്ന അവളുടെ സഹോദരന്‍ വീട്ടില്‍ ഒളിച്ചിരുന്നു. അവന്റെ ഒറ്റപ്പെടലിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രശ്രമത്തില്‍, ചാന്ദിനി അവനു പ്രിയപ്പെട്ട പല ഭക്ഷണങ്ങളും പ്രോത്സാഹന ബൈബിള്‍ വാക്യങ്ങളും ശേഖരിക്കുകയും വേലിക്ക് മുകളിലൂടെ വീട്ടിലേക്കിടുകയും ചെയ്തു.

പാക്കേജ് അവള്‍ എറിഞ്ഞപ്പോള്‍ അത് ഗേറ്റിലെ കൂര്‍ത്ത കമ്പികളില്‍ ഒന്നില്‍ തട്ടി കീറി അതിലെ ഉള്ളടക്കങ്ങള്‍ മുറ്റത്തെ മണലില്‍ ചിതറി വീണു.. നന്നായി ഉദ്ദേശിച്ച, സ്‌നേഹം നിറഞ്ഞ അവളുടെ വഴിപാട് പാഴായിപ്പോയി. അവളുടെ സമ്മാനം അവളുടെ സഹോദരന്‍ ശ്രദ്ധിക്കുമോ? അവള്‍ ഉദ്ദേശിച്ച പ്രത്യാശയുടെ ദൗത്യം അത് നിറവേറ്റുമോ? അവന്റെ രോഗശാന്തിക്കായി അവള്‍ കാത്തിരിക്കുമ്പോള്‍ അവള്‍ക്ക് പ്രത്യാശിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളു.

ദൈവം നമ്മെ അത്രയധികം സ്‌നേഹിച്ചതുകൊണ്ട് തന്റെ ഏകജാതനായ പുത്രനെ, നമ്മുടെ തകര്‍ന്നതും തന്നിലേക്കു തന്നെ ഒതുങ്ങിയതുമായ ലോകത്തിന് സ്‌നേഹവും സൗഖ്യവും നല്‍കുന്നതിനായി അയച്ചു (യോഹന്നാന്‍ 3:16) യെശയ്യാവ് 53:5-ല്‍ ഈ സ്‌നേഹപ്രവൃത്തിയുടെ വില യെശയ്യാ പ്രവാചകന്‍ പ്രവചിച്ചു. ഈ പുത്രന്‍ 'നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു.'' അവന്റെ മുറിവുകള്‍ ആത്യന്തിക സൗഖ്യത്തിന്റെ പ്രത്യാശ നമുക്കു നല്‍കുന്നു. 'നമ്മുടെ എല്ലാവരുടെയും അകൃത്യം' അവന്‍ സ്വയം ഏറ്റെടുത്തു (വാ. 6).

നമ്മുടെ പാപത്തിനും ആവശ്യത്തിനും വേണ്ടി മമുറിവേറ്റ ദൈവത്തിന്റെ യേശു ദാനം ഇന്ന് നമ്മുടെ നാളുകളിലേക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്‍കുന്നു. അവന്റെ സമ്മാനത്തിന് നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്?