ഇടുക്കുവാതിൽ കഫെ
ആ ‘ഇടുക്കുവാതിൽ കഫെ’ കണ്ടെത്തി പ്രവേശിക്കുന്നവരെ എല്ലാത്തരം രുചികരമായ ഭക്ഷണങ്ങളും കാത്തിരിക്കുന്നു. തായ്വാൻ നഗരമായ തായ്നാനിൽ സ്ഥിതിചെയ്യുന്ന ഈ കഫെ അക്ഷരാർത്ഥത്തിൽ മതിലിലെ ഒരു ദ്വാരമാണ്. അതിന്റെ പ്രവേശന കവാടത്തിന് കഷ്ടിച്ച് നാല്പത് സെന്റിമീറ്റർ വീതിയാണ് (പതിനാറ് ഇഞ്ചിൽ താഴെ). ഒരു ശരാശരി വ്യക്തിക്ക് ഇതിൽ കൂടി ഞെരുങ്ങി മാത്രമേ അകത്തു കടക്കുവാൻ കഴിയൂ! ഇത്രത്തോളം വെല്ലുവിളി ഉണ്ടായിരുന്നിട്ടും, ഈ പ്രത്യേക കഫെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
ലൂക്കോസ് 13: 22-30 ൽ വിവരിച്ചിരിക്കുന്ന ഇടുങ്ങിയ വാതിലിന്റെ കാര്യത്തിൽ ഇത് സത്യമായിരിക്കുമോ? ആരോ യേശുവിനോട് ചോദിച്ചു, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ?” (വാ. 23). അതിനു മറുപടിയായി, ദൈവരാജ്യത്തിലേക്കുള്ള "ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാടുവിൻ" എന്ന് യേശു ആ വ്യക്തിയോട് ആഹ്വാനം ചെയ്തു (വാ. 24). യേശു യഥാർത്ഥത്തിൽ ചോദിക്കുകയായിരുന്നു, "രക്ഷിക്കപ്പെട്ടവരിൽ നീയും ഉൾപ്പെടുമോ?" എന്ന് . യഹൂദന്മാർ അഹങ്കരിക്കേണ്ട ആവശ്യമില്ലെന്നു പറയാൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അബ്രഹാമിന്റെ സന്തതികളായതിനാലോ അല്ലെങ്കിൽ നിയമം പാലിച്ചതിനാലോ ദൈവരാജ്യത്തിൽ ഉൾപ്പെടുമെന്ന് അവരിൽ പലരും വിശ്വസിച്ചു. പക്ഷേ, “വീട്ടുടയവൻ എഴുന്നേറ്റു വാതിൽ അടയ്ക്കുന്നത്തിന് മുമ്പായി” മാനസാന്തരപ്പെടുവാൻ യേശു അവരെ ആഹ്വാനം ചെയ്തു.
നമ്മുടെ കുടുംബ പശ്ചാത്തലത്തിനോ പ്രവൃത്തികൾക്കോ നമ്മെ ദൈവവുമായി അടുപ്പിക്കുവാൻ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തിന് മാത്രമേ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയൂ (എഫെസ്യർ 2: 8-9; തീത്തൊസ് 3: 5-7). വാതിൽ ഇടുങ്ങിയതാണ്, എന്നാൽ യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അത് വിശാലമായി തുറന്നിട്ടിരിക്കുന്നു. തന്റെ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.
നന്ദിയുണ്ട്, പക്ഷേ വേണ്ട
ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ സ്കൂളിന് ഒരു കോർപ്പറേഷനിൽ നിന്ന് വലിയ ഒരു തുക സംഭാവന ലഭിച്ചു. നൂലാമാലകൾ ഒന്നും ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം അവർ ആ പണം സ്വീകരിച്ചു. എന്നാൽ പിന്നീട്, സ്കൂൾ ബോർഡിൽ പ്രതിനിധീകരിക്കപ്പെടണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു. സ്കൂൾ ഡയറക്ടർ പണം തിരികെ നൽകി. സ്കൂളിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച്ച വരുന്നത് അനുവദിക്കുവാൻ അവർ വിസമ്മതിച്ചു. അവർ പറഞ്ഞു, "ദൈവപ്രവൃത്തി ദൈവമാർഗ്ഗത്തിൽ ചെയ്യുന്നതാണ് കൂടുതൽ പ്രധാനം.''
സഹായം നിരസിക്കുവാൻ നിരവധി കാരണങ്ങളുണ്ട്, ഇത് അതിലൊന്നാണ്. ബൈബിളിൽ നാം മറ്റൊന്ന് കാണുന്നു. പ്രവാസത്തിലേക്കു പോയ യഹൂദന്മാർ യെരുശലേമിൽ തിരിച്ചെത്തിയപ്പോൾ, കോരെശ് രാജാവ് മന്ദിരം പുനർനിർമ്മിക്കുവാൻ അവരെ നിയോഗിച്ചു (എസ്രാ 3). അവരുടെ അയൽക്കാർ അവരോടു: "ഞങ്ങൾ നിങ്ങളോടു കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്ന പോലെ ഞങ്ങളും അന്വേഷിക്കുന്നു" (4:2) എന്നുപറഞ്ഞപ്പോൾ, യിസ്രായേൽ തലവന്മാർ നിരസിച്ചു. സഹായവാഗ്ദാനം സ്വീകരിക്കുക വഴി, മന്ദിരത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ സമഗ്രതയിൽ വിട്ടുവീഴ്ച്ച സംഭവിക്കുമെന്നും തങ്ങളുടെ അയൽക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനാൽ വിഗ്രഹാരാധന തങ്ങളുടെ സമൂഹത്തിൽ നുഴഞ്ഞുകയറാമെന്നുമുള്ള നിഗമനത്തിൽ അവർ എത്തി. യിസ്രായേല്യരുടെ തീരുമാനം ശരിയായിരുന്നു. അവരുടെ "അയൽക്കാർ" നിർമ്മാണം നിരുത്സാഹപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്തു.
പരിശുദ്ധാത്മാവിന്റെ സഹായത്താലും യേശുവിൽ ജ്ഞാനികളായ വിശ്വാസികളുടെ ഉപദേശത്താലും നമുക്ക് വിവേചനബുദ്ധി വളർത്തിയെടുക്കുവാൻ സാധിക്കും. സൂക്ഷ്മമായ ആത്മീയഅപകടങ്ങൾ മറഞ്ഞിരിക്കുന്ന സൗഹാർദപരമായ വാഗ്ദാനങ്ങൾ ധൈര്യത്തോടെ നമുക്ക് വേണ്ടെന്നു പറയാം, കാരണം തന്റെഹിതത്താൽനടത്തപ്പെടുന്ന ദൈവവേലയ്ക്ക് ഒരിക്കലും തന്റെ കരുതലിന്റെ കുറവ് ഉണ്ടായിരിക്കയില്ല.
നന്നായി ജീവിക്കുക
ജീവിച്ചിരിക്കുന്നവർക്കായി സൗജന്യ ശവസംസ്കാരം. സൗത്ത് കൊറിയയിലുള്ള ഒരു സ്ഥാപനം നൽകിയിരുന്ന സേവനം അതായിരുന്നു. 2012 ൽ ഈ സ്ഥാപനം ആരംഭിച്ചതിന് ശേഷം 25000 ൽ അധികം ആളുകൾ, കൗമാരക്കാർ മുതൽ വിരമിച്ചവർ വരെ ഇത്തരം "ജീവിക്കുന്ന ശവസംസ്കാരത്തിൽ" പങ്കെടുക്കുകയും, അവരുടെ മരണം സംഭവിച്ചു എന്ന് കരുതി ജീവിതം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. "കൃത്രിമ ശവസംസ്കാരങ്ങൾ അതിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ജീവിതത്തെപ്പറ്റി ഒരു സത്യസന്ധമായ ബോധ്യവും, നന്ദി പ്രദർശനവും, ക്ഷമിക്കുവാൻ സഹായിക്കുകയും കുടുംബാംഗങ്ങളും ബന്ധുക്കളുമായി ബന്ധം പുതുക്കുവാനും സഹായിക്കും എന്നാണ്" ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഈ വാക്കുകളിൽ സഭാപ്രസംഗിയുടെ പുസ്തകം എഴുതിയ അധ്യാപകന്റെ ജ്ഞാനം പ്രധിധ്വനിക്കുന്നു, "അതല്ലോ (മരണം) സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും" (സഭാ.7: 2). മരണം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമുക്ക് നന്നായി ജീവിക്കുവാനും സ്നേഹിക്കുവാനും വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്നതിന്റെ സംഷിപ്തതയാണ്. അത് ദൈവം നമുക്ക് തന്നിട്ടുള്ള ചില ദാനങ്ങളായ – ധനം, ബന്ധങ്ങൾ, അനുഭൂതികൾ - എന്നിവയിൽ നിന്ന് നമ്മുടെ പിടി അയക്കുകയും അവയെ ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുവാനും അതോടൊപ്പം തന്നെ നമ്മുടെ നിക്ഷേപങ്ങളെ "പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവാനും സാധിക്കും"(മത്താ.6: 20).
മരണം ഏതു സമയത്തും നമ്മുടെ വാതിലിൽ മുട്ടിക്കോണ്ട് കടന്നു വരാം. എന്നിരുന്നാലും മാതാപിതാക്കളോടൊപ്പമുള്ള ആ യാത്ര മാറ്റി വയ്ക്കുവാനോ, ദൈവത്തെ സേവിക്കാനുള്ള തീരുമാനം തടസ്സപ്പെടുത്തുവാനോ നമ്മുടെ ജോലിക്കായി കുട്ടികളോടൊപ്പം ചിലവിടേണ്ട സമയത്തിൽ വിട്ടുവീഴ്ച
വരുത്തുവാനോ ഒരു പക്ഷേ അത് നമ്മളെ നിർബന്ധിക്കില്ല. ദൈവത്തിന്റെ സഹായത്താൽ നമുക്ക് ജ്ഞാനത്തോടെ ജീവിക്കുവാൻ പഠിക്കാം.
ഒരു അപ്രതീക്ഷിത അതിഥി
സാക്ക് ഏകാകിയായിരുന്നു. നഗരവീഥികളിലൂടെ നടക്കുമ്പോൾ ആളുകളുടെ ശത്രുതയോടെയുള്ള നോട്ടം അയാൾക്കനുഭവപ്പെടും. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. സാക്ക് പിന്നീട് വളരെ പ്രമുഖനായ ഒരു ക്രിസ്തീയ നേതാവും കൈസര്യയിലെ സഭയുടെ പാസ്റ്ററുമായി മാറിയെന്ന് സഭാ പിതാക്കന്മാരിൽ ഒരാളായ അലക്സാണ്ട്രിയയിലെ ക്ലെമന്റ് പറയുന്നു. അതേ, നമ്മൾ സംസാരിക്കുന്നത് യേശുവിനെ കാണാൻ ഒരു കാട്ടത്തിമേൽ കയറിയ ചുങ്കക്കാരനായ സക്കായിയെക്കുറിച്ചാണ് (ലൂക്കൊസ് 19:1-10).
മരത്തിൽ കയറാൻ അവനെ പ്രേരിപ്പിച്ചതെന്താണ്? റോമാ സാമ്രാജ്യത്തെ സേവിക്കുന്നതിനായി സ്വന്തം ജനങ്ങളുടെമേൽ കനത്ത നികുതി ചുമത്തിയതിനാലാണ് ചുങ്കക്കാരെ രാജ്യദ്രോഹികളായി ജനം കണ്ടിരുന്നത്. എന്നിട്ടും അവരെ സ്വീകരിക്കുന്ന കാര്യത്തിൽ യേശു പ്രശസ്തനായിരുന്നു. യേശു തന്നെയും സ്വീകരിക്കുമോ എന്ന് സക്കായി ചിന്തിച്ചിരിക്കാം. എന്നിരുന്നാലും പൊക്കക്കുറവു കാരണം ജനക്കൂട്ടത്തിനു നടുവിലുള്ള യേശുവിനെ കാണാൻ അവനു കഴിഞ്ഞില്ല (വാ. 3). അവനെ കാണുന്നതിനായിരിക്കാം അവൻ മരത്തിൽ കയറിയത്.
യേശു സക്കായിയെയും അന്വേഷിച്ചു. സക്കായി ഇരിക്കുന്ന വൃക്ഷത്തിനു ചുവട്ടിലെത്തിയപ്പോൾ അവൻ തലപൊക്കി നോക്കി പറഞ്ഞു, ''സക്കായിയേ, വേഗം ഇറങ്ങിവാ: ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു'' (വാ. 5). ഭ്രഷ്ട് കല്പിക്കപ്പെട്ട ഈ വീട്ടിൽ ഒരു അതിഥിയാകേണ്ടത് അത്യാവശ്യമാണെന്ന് യേശു കരുതി. അതു സങ്കൽപ്പിച്ചു നോക്കുക! സമൂഹം തള്ളിക്കളഞ്ഞ ഒരുവനോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ലോക രക്ഷകൻ.
സക്കായിയെപ്പോലെ നമ്മുടെ ഹൃദയങ്ങളോ ബന്ധങ്ങളോ ജീവിതമോ നന്നാക്കേണ്ടതുണ്ടെങ്കിൽ, നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. നാം അവനിലേക്ക് തിരിയുമ്പോൾ യേശു ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. നഷ്ടപ്പെട്ടതും തകർന്നതുമായ കാര്യങ്ങൾ പുനഃസ്ഥാപിക്കാനും നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥവും ലക്ഷ്യവും നൽകാനും അവനു കഴിയും.
ദൈവത്തിന്റെ കരുതൽ
ഗ്രാമത്തിൽ നിന്ന് വളരെ വളരെയകന്ന് ഞങ്ങൾ വനത്തിന്റെ കൂടുതൽ ഉള്ളിലേക്കു സഞ്ചരിച്ചു. ഒന്നോ അതിലധകിമോ മണിക്കൂർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ വെള്ളത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പം കേട്ടു. ഞങ്ങൾ നടപ്പു വേഗത്തിലാക്കി, താമസിയാതെ ഒരു തെളിഞ്ഞ പ്രദേശത്തെത്തി, ചാരനിറത്തിലുള്ള പാറകൾക്കിടയിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിന്റെ വെളുത്ത തിരശ്ശീല സൃഷ്ടിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ് ഞങ്ങളെ സ്വീകരിച്ചത്. അതിമനോഹരം!
ഒരു മണിക്കൂർ മുമ്പ് ഞങ്ങൾ യാത്രയാരംഭിച്ച ഗ്രാമത്തിൽനിന്നുള്ള ഞങ്ങളുടെ വഴികാട്ടി, അന്നു രാത്രി അവിടെ തങ്ങാമെന്നു തീരുമാനിച്ചു. മികച്ച ആശയം, പക്ഷേ ഭക്ഷണം എവിടെനിന്നു കിട്ടും? ഞങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. എന്റെ സുഹൃത്തുക്കൾ ചുറ്റുമുള്ള വനത്തിലേക്കു പോയി, പലതരം പഴങ്ങളും ഇലകളും കുറച്ച് മത്സ്യങ്ങളുമായി മടങ്ങിവന്നു. ഭക്ഷണം വിചിത്രമായ തോന്നി, എങ്കിലും അതിന്റെ രുചി സ്വർഗ്ഗതുല്യമായിരുന്നു!
സൃഷ്ടി ദൈവത്തിന്റെ അത്യധികമായ കരുതലിനെ പ്രഖ്യാപിക്കുന്നുവെന്ന് ഇതെന്നെ ഓർമ്മപ്പെടുത്തി. ''ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു'' എന്നതിൽനിന്നും അവന്റെ ഔദാര്യത്തിന്റെ തെളിവ് നമുക്കു കാണാം (ഉല്പത്തി 1:12). ദൈവം നമുക്കു ഭക്ഷണത്തിനായി ''ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും'' (വാ. 29) നൽകി.
നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തെ വിശ്വസിക്കാൻ ചിലസമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? എന്തുകൊണ്ട് ഒന്നു നടക്കാൻ പ്രകൃതിയിലേക്ക് ഇറങ്ങിക്കൂടാ? നിങ്ങൾ കാണുന്ന കാര്യങ്ങൾ യേശുവിന്റെ വാക്കുകളെ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ: ''നാം എന്തു തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത് . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ'' (മത്തായി 6:31-32).
ആര്‍ക്കറിയാം?
ചൈനീസ് ഐതിഹ്യമനുസരിച്ച്, ഒരു മനുഷ്യന് ഒരിക്കല്‍ തന്റെ വിലയേറിയ കുതിരകളിലൊന്ന് നഷ്ടപ്പെട്ടപ്പോള്‍ അയല്ക്കാരന് അതില്‍ ദുഃഖം പ്രകടിപ്പിച്ചു. എങ്കിലും ആ മനുഷ്യന് അതില്‍ ഉത്ക്കണ്ഠാകുലനല്ലായിരുന്നു. അയാള്‍ പറഞ്ഞു, 'ഇത് എനിക്ക് ഒരു പക്ഷേ നല്ലതിനായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' അതിശയകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കുതിര മറ്റൊരു കുതിരയുമായി വീട്ടിലേക്ക് മടങ്ങിയെത്തി. കൂട്ടുകാരന് അഭിനന്ദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'ഇതൊരു പക്ഷേ എനിക്ക് ഒരു മോശമായ കാര്യമായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' പുതിയ കുതിരയുടെ പുറത്തു കയറിയപ്പോള്‍ മകന് വീണു കാലൊടിഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ള എല്ലാ പുരുഷന്മാരെയും റിക്രൂട്ട് ചെയ്യാനായി സൈന്യം ഗ്രാമത്തില്‍ എത്തുന്നതുവരെ ഇത് നിര്‍ഭാഗ്യകരമാണെന്ന്് എല്ലാവരും കരുതി. മകന്റെ പരിക്കു കാരണം, അവനെ അവര്‍ റിക്രൂട്ട് ചെയ്തില്ല, അത് ആത്യന്തികമായി അവനെ മരണത്തില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു.
ഒരു ബുദ്ധിമുട്ട് പ്രച്ഛന്നവേഷത്തിലെത്തുന്ന ഒരു അനുഗ്രഹമാകാമെന്ന് - മറിച്ചും - പഠിപ്പിക്കുന്ന ചൈനീസ് പഴമൊഴിയുടെ പിന്നിലെ കഥയാണിത്. ഈ പുരാതനജ്ഞാനത്തിന് സഭാപ്രസംഗി 6:12-നോടു യോജിപ്പുണ്ട്. അവിടെ എഴുത്തുകാരന് നിരീക്ഷിക്കുന്നു: 'മനുഷ്യന്റെ ജീവിതകാലത്ത് ... അവന് എന്താണു നല്ലതെന്ന് ആര്‍ക്കറിയാം?'' ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമ്മില്‍ ആര്‍ക്കും അറിയില്ല. ഒരു പ്രതികൂലസാഹചര്യത്തിനു ഗുണപരമായ നേട്ടങ്ങളും അഭിവൃദ്ധിക്കു ദോഷകരമായ ഫലങ്ങളും ഉണ്ടായേക്കാം.
ഓരോ ദിവസവും പുതിയ അവസരങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും കഷ്ടപ്പാടുകളും വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയില്‍, നമുക്ക് ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്രമിക്കാനും നല്ലതും മോശവുമായ സന്ദര്‍ഭങ്ങളിലും ദൈവത്തെ വിശ്വസിക്കാനും കഴിയും. ദൈവം 'രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു'' (7:14). നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൈവം നമ്മോടൊപ്പമിരുന്ന് തന്റെ സ്നേഹപൂര്‍വ്വമായ പരിപാലനം വാഗ്ദാനം ചെയ്യുന്നു.
നിമിഷങ്ങളെ വിലമതിക്കുക
ചൈനയിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളും ഉപന്യാസകനുമായിരുന്ന സു ഡോങ്പോ പ്രവാസത്തിലായിരിക്കുമ്പോള്‍ ഒരിക്കല്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ട് തന്റെ സഹോദരനെ കാണാതെ താന്‍ എത്രമാത്രം വേദനിക്കുന്നുവെന്നു വിവരിക്കുന്ന ഒരു കവിത എഴുതുകയുണ്ടായി. ''ഞങ്ങള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ഒരുമിച്ചുകൂടുകയും പിരിയുകയും ചെയ്യുന്നു, അതേസമയം ചന്ദ്രന് വികസിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതല്‍ ഒന്നും തികവുള്ളതായി നിലനില്ക്കുന്നില്ല,'' അദ്ദേഹം എഴുതി, 'ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും ഈ മനോഹരമായ രംഗം ഒരുമിച്ച് കണ്ടുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ ദീര്‍ഘകാലം ജീവിക്കട്ടെ.''
സഭാപ്രസംഗിയുടെ പുസ്തകത്തില്‍ കാണുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ കവിതയില്‍ ഉള്‍ക്കൊള്ളുന്നു. സഭാപ്രസംഗി അഥവാ ഉപദേഷ്ടാവ് (1: 1) എന്നറിയപ്പെടുന്ന രചയിതാവ് ''കരയുവാന്‍ ഒരു കാലം, ചിരിക്കുവാന്‍ ഒരു കാലം; ... ആലിംഗനം ചെയ്യുവാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാന്‍ ഒരു കാലം' ഉണ്ടെന്നു നിരീക്ഷിച്ചു (3:4-5). വൈരുദ്ധ്യമുള്ള രണ്ട് പ്രവൃത്തികളെ ജോടിയാക്കുന്നതിലൂടെ, ഈ കവിയെപ്പോലെ സഭാപ്രസംഗിയും എല്ലാ നല്ല കാര്യങ്ങള്‍ക്കും അനിവാര്യമായും അവസാനമുണ്ടെന്നു നിര്‍ദ്ദേശിക്കുന്നു.
ഒന്നും തികവുള്ളതായി അവശേഷിക്കുന്നില്ല എന്നതിന്റെ മറ്റൊരു അടയാളമായി ചൈനീസ് കവി ചന്ദ്രന്റെ വികാസവും ക്ഷയവും കണ്ടതുപോലെ, താന്‍ സൃഷ്ടിച്ച ലോകത്തില്‍ ദൈവം വെച്ച അനുകൂലമായ ക്രമം സഭാപ്രസംഗി കണ്ടു. സംഭവങ്ങളുടെ ഗതിക്ക് ദൈവം മേല്‍നോട്ടം വഹിക്കുകയും ''സകലവും അതതിന്റെ സമയത്തു ഭംഗിയായി' ചെയ്യുകയും ചെയ്യുന്നു (വാ. 11).
ജീവിതം പ്രവചനാതീതവും ചിലപ്പോള്‍ വേദനാജനകമായ വേര്‍പാടുകള്‍ നിറഞ്ഞതുമായിരിക്കാം, പക്ഷേ എല്ലാം ദൈവത്തിന്റെ നോട്ടത്തിന് കീഴിലാണ് സംഭവിക്കുന്നത് എന്നതില്‍ നമുക്ക് ധൈര്യം പ്രാപിക്കാം. നമുക്ക് ജീവിതം ആസ്വദിക്കാനും നിമിഷങ്ങളെ - നല്ലതും ചീത്തയും - നിധിപോലെ വിലമതിക്കുവാനും കഴിയും, കാരണം നമ്മുടെ സ്നേഹനിധിയായ ദൈവം നമ്മോടൊപ്പമുണ്ട്.
രക്ഷപെടുത്തേണ്ടതിന്റെ ആവശ്യകതയില്‍
ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ നിന്ന് 125 കിലോമീറ്റര്‍ (ഏകദേശം 78 മൈല്‍) അകലെ നങ്കൂരമിട്ട ഒരു മത്സ്യബന്ധന കുടിലില്‍ ആല്‍ഡി എന്ന കൗമാരക്കാരന് ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റില്‍ കുടില്‍ കടലിലേക്കു തെറിച്ചു വീണു. നാല്പത്തിയൊമ്പത് ദിവസങ്ഹള്‍ ആല്‍ഡി സമുദ്രത്തില്‍ ഒഴുകി നടന്നു. ഓരോ തവണയും ഒരു കപ്പല്‍ കണ്ടെത്തുമ്പോള്‍, നാവികരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവന് വിളക്ക് തെളിച്ചു, പക്ഷേ നിരാശനായി. ശരിയായി ആഹാരം കഴിക്കാതെ അവശനായ കൗമാരക്കാരനെ ഒടുവില്‍ രക്ഷപ്പെടുത്തുമ്പോഴേക്ക് പത്തോളം കപ്പലുകള്‍ അവനെ കടന്നുപോയിരുന്നു.
രക്ഷിപെടുത്തേണ്ട ഒരാളെക്കുറിച്ച് ഒരു ഉപമ യേശു ''ന്യായപ്രമാണ ശാസ്ത്രിയോട്' (ലൂക്കൊസ് 10:25) പറഞ്ഞു. രണ്ടുപേര്‍ - ഒരു പുരോഹിതനും ലേവ്യനും - യാത്ര ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ ഒരാളെ കണ്ടു. അവനെ സഹായിക്കുന്നതിനുപകരം, ഇരുവരും ''മാറി കടന്നുപോയി'' (വാ. 31-32). എന്തുകൊണ്ടാണെന്ന് നമ്മോട് പറഞ്ഞിട്ടില്ല. ഇരുവരും മതവിശ്വാസികളായിരുന്നു, അയല്‍ക്കാരനെ സ്നേഹിക്കാനുള്ള ദൈവത്തിന്റെ നിയമത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു (ലേവ്യപുസ്തകം 19:17-18). ഇത് വളരെ അപകടകരമാണെന്ന് അവര്‍ കരുതിയിരിക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ, മൃതദേഹങ്ങള്‍ സ്പര്‍ശിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ നിയമങ്ങള്‍ ലംഘിച്ച് ആചാരപരമായി അശുദ്ധരായാല് ആലയത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയാതെവരും എന്ന് അവര്‍ ചിന്തിച്ചിരിക്കാം. ഇതിനു വിപരീതമായി, യഹൂദന്മാരാല് നിന്ദിക്കപ്പെട്ട ഒരു ശമര്യക്കാരന് മാന്യമായി പ്രവര്‍ത്തിച്ചു. ആവശ്യത്തലിരിക്കുന്ന മനുഷ്യനെ അവന് കണ്ടു, നിസ്വാര്‍ത്ഥനായി അവനെ ശുശ്രൂഷിച്ചു.
തന്റെ അനുയായികള്‍ ''പോയി അങ്ങനെ തന്നേ ചെയ്യുക'' (ലൂക്കൊസ് 10:37) എന്ന കല്‍പ്പനയോടെ യേശു തന്റെ പഠിപ്പിക്കല്‍ ഉപസംഹരിച്ചു. മറ്റുള്ളവരെ സഹായിക്കാനായി സ്നേഹത്തില്‍ അവരെ സമീപിക്കുന്നതിനുവേണ്ടി നഷ്ടം സഹിക്കാനുള്ള മനസ്സ് ദൈവം നമുക്കു നല്കട്ടെ.
സംശയവും വിശ്വാസവും
കടുത്ത തലവേദനയോടെയാണ് മാത്യു ഉണര്‍ന്നത്, ഇത് മറ്റൊരു മൈഗ്രെയ്ന് ആണെന്ന് കരുതി. എന്നാല്‍ കിടക്കയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം തറയില്‍ വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്കുശേഷം, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം വീണ്ടെടുത്തു, പക്ഷേ നടക്കുന്നത് അത്യന്തം വേദനാജനകമായിരുന്നു. അദ്ദേഹം പലപ്പോഴും നിരാശയോട് മല്ലിട്ടു, എങ്കിലും ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.
ഇയ്യോബിന് തന്റെ സമ്പത്തും മക്കളുമെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടു. ഭയാനകമായ വാര്‍ത്തകള്‍ കേട്ടിട്ടും, അവന് ആദ്യം ദൈവത്തെ പ്രതീക്ഷയോടെ നോക്കി, എല്ലാറ്റിന്റെയും ഉറവിടമായി അവനെ സ്തുതിച്ചു. ദുരന്തസമയങ്ങളില്‍ പോലും അവന് ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചു (ഇയ്യോബ് 1:21). അവന്റെ ശക്തമായ വിശ്വാസത്തില്‍ നാം അത്ഭുതപ്പെടുന്നു, പക്ഷേ ഇയ്യോബും നിരാശയോടു പൊരുതി. ആരോഗ്യം നഷ്ടപ്പെട്ടതിനുശേഷം (2:7), താന്‍ ജനിച്ച ദിവസത്തെ ശപിച്ചു (3:1). തന്റെ വേദനയെക്കുറിച്ച് അവന് തന്റെ സുഹൃത്തുക്കളോടും ദൈവത്തോടും സത്യസന്ധമായി സംസാരിച്ചു. എന്നിരുന്നാലും, നല്ലതും ചീത്തയും ദൈവത്തിന്റെ കൈയില്‍ നിന്നാണെന്ന് അവന് അംഗീകരിച്ചു (13:15; 19:25-27).
നമ്മുടെ കഷ്ടതകളില്‍, നിരാശയുടെയും പ്രത്യാശയുടെയും സംശയത്തിന്റെയും വിശ്വാസത്തിന്റെയും മധ്യേ നാം ചാഞ്ചാടുന്നതായി നാം കാണുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നാം ശക്തരായി നില്‍ക്കണമെന്ന്് ദൈവം ആവശ്യപ്പെടുന്നില്ല, പകരം നമ്മുടെ ചോദ്യങ്ങളുമായി അവങ്കലേക്ക് വരാന്‍ നമ്മെ ക്ഷണിക്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ വിശ്വാസം പരാജയപ്പെട്ടേക്കാമെങ്കിലും, ദൈവം എല്ലായ്പ്പോഴും വിശ്വസ്തനായിരിക്കുമെന്ന് നമുക്കു ദൈവത്തെ വിശ്വസിക്കാം.
ദൈവത്തിനായുള്ള വിശപ്പ്
യേശുവിലുള്ള ഒരു പുതിയ വിശ്വാസി ബൈബിള്‍ വായിക്കാന്‍ അതിയായി ആഗ്രഹിച്ചു. എന്നിരുന്നാലും, ഒരു സ്ഫോടനത്തില്‍ അയാള്‍ക്ക് കാഴ്ചശക്തിയും രണ്ട് കൈകളും നഷ്ടപ്പെട്ടു. ചുണ്ടുകള്‍ ഉപയോഗിച്ച് ബ്രെയ്ലി വായിച്ച ഒരു സ്ത്രീയെക്കുറിച്ച് കേട്ടപ്പോള്‍, അയാള്‍ അതു ചെയ്യാന്‍ ശ്രമിച്ചു - എന്നാല്‍ അയാളുടെ ചുണ്ടുകളുടെ അറ്റത്തുള്ള നാഡികളും നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. പിന്നീട്, ബ്രെയ്ലി അക്ഷരങ്ങളെ നാവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നി! തിരുവെഴുത്തുകള്‍ വായിക്കാനും ആസ്വദിക്കാനും അദ്ദേഹം ഒരു വഴി കണ്ടെത്തി.
ദൈവവചനം ലഭിച്ചപ്പോള്‍ യിരെമ്യാ പ്രവാചകന് അനുഭവിച്ച വികാരങ്ങളാണ് സന്തോഷവും ആനന്ദവും. ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി'' (യിരെമ്യാവ് 15:16). തന്റെ വചനങ്ങളെ പുച്ഛിച്ച യഹൂദജനതയില്‍ നിന്ന് വ്യത്യസ്തമായി (8: 9), യിരെമ്യാവ് അവയെ അനുസരിക്കുന്നവനും അവയില്‍ സന്തോഷിക്കുന്നവനുമായിരുന്നു. എന്നിരുന്നാലും, അവന്റെ അനുസരണം പ്രവാചകനെ സ്വന്തം ജനത നിരസിക്കുന്നതിലേക്കും അന്യായമായി പീഡിപ്പിക്കുന്നതിലേക്കും നയിച്ചു (15:17).
നമ്മില്‍ ചിലര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. ഒരിക്കല്‍ നാം സന്തോഷത്തോടെ ബൈബിള്‍ വായിച്ചു, എന്നാല്‍ ദൈവത്തോടുള്ള അനുസരണം മറ്റുള്ളവരില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ക്കും തിരസ്കരണത്തിനും കാരണമായി. യിരെമ്യാവിനെപ്പോലെ, നമ്മുടെ ആശയക്കുഴപ്പത്തെ ദൈവത്തോടു പറയാം. യിരെമ്യാവിനെ ഒരു പ്രവാചകനാകാന്‍ ആദ്യം വിളിച്ചപ്പോള്‍ നല്കിയ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് അവന് ഉത്തരം നല്കി (വാ. 19-21; 1:18-19 കാണുക). താന്‍ ഒരിക്കലും തന്റെ ജനത്തെ കൈവിടില്ലെന്ന് ദൈവം അവനെ ഓര്‍മ്മിപ്പിച്ചു. നമുക്കും ഇതേ ആത്മവിശ്വാസം അവന് നല്കുന്നു. അവന് വിശ്വസ്തനാണ്, നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.