Month: ഏപ്രിൽ 2021

ആദ്യം വേണ്ടതു പാലാണ്

ഏഴാം നൂറ്റാണ്ടില്‍, ഇപ്പോള്‍ യുണൈറ്റഡ് കിങ്ഡം എന്നറിയപ്പെടുന്നത് പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പല രാജ്യങ്ങളായിരുന്നു. അതിലൊരു രാജാവായ, നോര്‍ത്തംബ്രിയയിലെ ഓസ്വാള്‍ഡ് യേശുവില്‍ വിശ്വസിച്ചപ്പോള്‍, തന്റെ പ്രദേശത്തേക്ക് സുവിശേഷം എത്തിക്കാനായി ഒരു മിഷനറിയെ വിളിച്ചുവരുത്തി. കോര്‍മാന്‍ എന്നൊരാളാണ് വന്നത്, പക്ഷേ കാര്യങ്ങള്‍ ശരിയായി മുന്നോട്ടു പോയില്ല. ഇംഗ്ലിഷുകാര്‍ 'ധാര്‍ഷ്ട്യക്കാരും,' 'പ്രാകൃതരും,' ആണെന്നും തന്റെ പ്രസംഗത്തില്‍ അവര്‍ക്കു താല്പര്യമില്ലെന്നും മനസ്സിലാക്കിയ കോര്‍മാന്‍ നിരാശനായി നാട്ടിലേക്കു മടങ്ങി.

എയ്ഡന്‍ എന്ന സന്യാസി കോര്‍മാനോടു പറഞ്ഞു, 'നിങ്ങളുടെ വിദ്യാഭ്യാസമില്ലാത്ത ശ്രോതാക്കളോട് നിങ്ങള്‍ ആവശ്യത്തിലധികം കാഠിന്യം കാണിച്ചു എന്നാണെനിക്കു തോന്നുന്നത്.' നോര്‍ത്തംബ്രിയക്കാര്‍ക്ക് 'കൂടുതല്‍ ലളിതമായ ഉപദേശത്തിന്റെ പാല്‍' നല്‍കുന്നതിനുപകരം, കോര്‍മാന്‍ അവര്‍ക്ക് ഇനിയും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത ഉപദേശമാണു നല്‍കിയിരുന്നത്. എയ്ഡന്‍ നോര്‍ത്തംബ്രിയയിലേക്കു പോയി, ജനങ്ങളുടെ അറിവിന്് അനുയോജ്യമായി അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ആയിരക്കണക്കിനാളുകള്‍ യേശുവില്‍ വിശ്വസിച്ചു.

മിഷനറിദൗത്യത്തിലുള്ള ഈ തന്ത്രപ്രധാനമായ സമീപനം തിരുവെഴുത്തില്‍നിന്നാണ് എയ്ഡനു ലഭിച്ചത്. 'ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല'' (1 കൊരിന്ത്യര്‍ 3:2) പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു. ശരിയായ ജീവിതം ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതിനുമുമ്പ്, യേശുവിനെക്കുറിച്ചുള്ള അടിസ്ഥാന പഠിപ്പിക്കലുകളായ മാനസാന്തരവും സ്‌നാനവും ഗ്രഹിപ്പിക്കണം എന്ന് എബ്രായര്‍ പറയുന്നു (എബ്രായര്‍ 5:13-6:2). പക്വത ലക്ഷ്യം വയ്ക്കുമ്പോള്‍ത്തന്നെ (5:14), നമുക്കു ക്രമം നഷ്ടപ്പെടരുത്. ഭക്ഷണത്തിനു മുമ്പു പാല്‍ നല്‍കണം. തങ്ങള്‍ക്കു മനസ്സിലാകാത്ത ഉപദേശം അനുസരിക്കാന്‍ ആളുകള്‍ക്കു കഴികയില്ല. 

നോര്‍ത്തംബ്രിയക്കാരുടെ വിശ്വാസം ആത്യന്തികമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറത്തേക്കും വ്യാപിച്ചു. എയ്ഡനെപ്പോലെ, മറ്റുള്ളവരുമായി സുവിശേഷം പങ്കിടുമ്പോള്‍, ആളുകള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരെ കണ്ടുമുട്ടുക.

ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക

ജോ ഒരു ദിവസം പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്തു. പലപ്പോഴും ഇടവേളകള്‍ എടുക്കാതെയാണു ജോലിചെയ്തിരുന്നത്. ഒരു ചാരിറ്റബിള്‍ ബിസിനസ്സ് ആരംഭിച്ച ജോയ്ക്കു ജോലിയില്‍ വളരെയധികം സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിവന്നതിനാല്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാന്‍ അല്പം പോലും സമയം അവശേഷിച്ചിരുന്നില്ല. ക്രമേണ കടുത്ത സമ്മര്‍ദ്ദം മൂലം ജോ ആശുപത്രിയിലായി. അദ്ദേഹത്തെ സഹായിക്കാനായി കുറച്ചു പേരെ സംഘടിപ്പിക്കാമെന്ന് ഒരു സുഹൃത്തു വാഗ്ദാനം ചെയ്തു. തന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കിലും, തന്റെ നിലവിലെ വേഗത നിലനിര്‍ത്താന്‍ കഴിയില്ലെന്നു ജോയ്ക്ക് അറിയാമായിരുന്നു. തന്റെ സുഹൃത്തിനെയും ദൈവത്തെയും വിശ്വസിക്കാന്‍ ജോ സമ്മതിച്ചു. അവര്‍ ഒരുമിച്ചു തിരഞ്ഞെടുത്ത ആളുകളെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചു. ഒരു വര്‍ഷത്തിനുശേഷം, ദൈവം അയച്ച സഹായം താന്‍ നിരസിച്ചിരുന്നുവെങ്കില്‍, ചാരിറ്റിക്കും കുടുംബത്തിനും ഒരിക്കലും അഭിവൃദ്ധിപ്പെടാന്‍ കഴിയുമായിരുന്നില്ലെന്ന് ജോ സമ്മതിച്ചു.

സ്‌നേഹമുള്ള ഒരു സമൂഹത്തിന്റെ പിന്തുണയില്ലാതെ അഭിവൃദ്ധി പ്രാപിക്കാനല്ല ദൈവം ആളുകളെ രൂപകല്പന ചെയ്തിട്ടുള്ളത്. പുറപ്പാട് 18 - ല്‍, മോശെ, യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിക്കുന്നതു നാം  കാണുന്നു. ഉപദേഷ്ടാവ്, ആലോചനക്കാര്‍, ന്യായാധിപന്‍ എന്നീ നിലകളില്‍ ദൈവജനത്തെ സേവിക്കാന്‍ മോശെ ശ്രമിച്ചു. മോശെയുടെ അമ്മായിയപ്പന്‍ ഒരു സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹം മോശെയ്ക്ക് ഈ ഉപദേശം നല്‍കി: 'നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിക്കുവാന്‍ നിനക്കു കഴിയുന്നതല്ല' (പുറ. 18:18). വിശ്വസ്തരായ ആളുകളുമായി ജോലിഭാരം പങ്കിടാന്‍ അവന്‍ മോശെയെ പ്രോത്സാഹിപ്പിച്ചു. മോശെ സഹായം സ്വീകരിച്ചു, അതു സമൂഹത്തിനു മുഴുവനും പ്രയോജനപ്പെട്ടു.

നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ദൈവം തന്റെ എല്ലാ ജനങ്ങളിലും ജനങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നു നാം വിശ്വസിക്കുമ്പോള്‍, നമുക്ക് യഥാര്‍ത്ഥ വിശ്രമം കണ്ടെത്താന്‍ കഴിയും.

ആശ്ലേഷിക്കുക

'ഡാഡീ, എനിക്കു വായിച്ചുതരുമോ?' എന്റെ മകള്‍ ചോദിച്ചു. ഒരു കുഞ്ഞ് മാതാപിതാക്കളോട് ഇത്തരം ചേദ്യം ചോദിക്കുന്നത് അസാധാരണമല്ല. പക്ഷേ, എന്റെ മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. ഈ ദിവസങ്ങളില്‍, അത്തരം അഭ്യര്‍ത്ഥനകള്‍ അവള്‍ ചെറുപ്പമായിരുന്നതിനെക്കാള്‍ കുറവാണ്. 'തരാം,' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു, അവള്‍ കട്ടിലില്‍ എന്റെ അരികില്‍ ചുരുണ്ടുകൂടിയിരുന്നു.

ഞാന്‍ അവള്‍ക്കു വായിച്ചു കൊടുക്കുമ്പോള്‍, അവള്‍ എന്നിലേക്കു ചേര്‍ന്നിരുന്നു. ഒരു പിതാവ് എന്ന നിലയിലുള്ള മഹത്വകരമായ നിമിഷങ്ങളിലൊന്നാണത്്. ഒരുപക്ഷേ, നമ്മുടെ പിതാവിനു നമ്മോടുള്ള തികഞ്ഞ സ്‌നേഹത്തിന്റെയും, അവിടുത്തെ സാന്നിധ്യത്തോടും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തോടും നാം പറ്റിച്ചേര്‍ന്നിരിക്കണമെന്ന അവിടുത്തെ അഗാധമായ ആഗ്രഹത്തിന്റെ ഒരു സൂചനയും ആയിരുന്നു അത്.

ഞാന്‍ എന്റെ പതിനൊന്നുകാരി മകളെപ്പോലെയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. മിക്കപ്പോഴും, ഞാന്‍ സ്വതന്ത്രനായിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മോടുള്ള ദൈവസ്‌നേഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ് - ആര്‍ദ്രവും സംരക്ഷണപരവുമായ സ്‌നേഹം എന്നു 116-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ  'കൃപയും നീതിയും ഉള്ളവന്‍; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ' (വാ. 5). എന്റെ മകളെപ്പോലെ, ദൈവത്തിന്റെ മടിയിലിരുന്ന്, എന്നെപ്രതിയുള്ള അവിടുത്തെ സന്തോഷത്തില്‍ മതിമറിന്നിരിക്കുന്ന സ്‌നേഹമാണത്.

സങ്കീര്‍ത്തനം 116:7 സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ നല്ല സ്‌നേഹത്തെക്കുറിച്ചു നാം പതിവായി നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണമെന്നാണ്്. തുടര്‍ന്ന് നമുക്കായി വിരിച്ചിരിക്കുന്ന അവിടുത്തെ കരങ്ങളിലേക്ക് ഒതുങ്ങിയിരിക്കുക: 'എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.'' അതേ തീര്‍ച്ചയായും, അവിടുന്നതു ചെയ്തിരിക്കുന്നു.

ഭോഷത്തത്തില്‍നിന്നു പഠിക്കുക

ഒരാള്‍ ഒരു പലചരക്കുകടയിലേക്കു ചെന്ന്, 500 രൂപ കൗണ്ടറിലേക്കിട്ടിട്ട് ചില്ലറ ആവശ്യപ്പെട്ടു. കടയുടമ ചില്ലറയെടുക്കാന്‍ മേശ തുറന്നയുടനെ, ആ മനുഷ്യന്‍ ഒരു തോക്കു പുറത്തെടുത്തു ചൂണ്ടിക്കൊണ്ട് പണം മുഴുവനും നല്‍കാനാവശ്യപ്പെട്ടു. കടയുടമ പണം നല്‍കി. അയാള്‍ പണം എടുത്തു പുറത്തേക്കോടി രക്ഷപ്പെട്ടു, അഞ്ഞൂറു രൂപ നോട്ട് കൗണ്ടറില്‍ ഉപേക്ഷിച്ചാണയാള്‍ പോയത്. മേശയില്‍നിന്ന് അയാള്‍ക്കു ലഭിച്ച ആകെത്തുക? മുന്നൂറു രൂപ.

നാമെല്ലാവരും ചില സമയങ്ങളില്‍ ഭോഷത്വമായി പ്രവര്‍ത്തിക്കുന്നു-ഈ മോഷ്ടാവില്‍നിന്നു വ്യത്യസ്തമായി ശരിയായ കാര്യം ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍പ്പോലും. നമ്മുടെ ബുദ്ധിശൂന്യമായ പെരുമാറ്റത്തില്‍നിന്നു നാം എങ്ങനെ പഠിക്കുന്നു എന്നതാണു പ്രധാനം. തിരുത്തല്‍ ഇല്ലെങ്കില്‍, ഞങ്ങളുടെ മോശമായ തിരഞ്ഞെടുപ്പുകള്‍ ശീലങ്ങളായി മാറുകയും അതു നമ്മുടെ സ്വഭാവത്തെ നിഷേധാത്മകമായി രൂപപ്പെടുത്തുകയും ചെയ്യും. നാം ഭോഷന്മാരായിത്തീരും (സഭാപ്രസംഗി 10:3). 

ചിലപ്പോഴൊക്കെ നമ്മുടെ ഭോഷത്തം അംഗീകരിക്കാന്‍ പ്രയാസമാണ്, കാരണം അതിന് അധിക ജോലി ആവശ്യമാണ്. ഒരുപക്ഷേ നമ്മുടെ ഒരു പ്രത്യേക സ്വഭാവ വൈകല്യത്തെക്കുറിച്ച് നാം വിലയിരുത്തേണ്ടിവരും, അതു വേദനാജനകമാണ്. അല്ലെങ്കില്‍ ഒരു തീരുമാനം തിടുക്കത്തില്‍ എടുത്തതാണെന്നും അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കേണ്ടിവരും. കാരണം എന്തുതന്നെയായാലും, നമ്മുടെ ഭോഷത്വവഴികളെ അവഗണിക്കുന്നതിനു നാം വിലകൊടുക്കേണ്ടിവരും.

ശിക്ഷണത്തിനും രൂപീകരണത്തിനും നമ്മുടെ ഭോഷത്വത്തെ ഉപയോഗിക്കാന്‍ ദൈവത്തിനു കഴിയും എന്നതിനു നന്ദി പറയാം. ശിക്ഷണം  ഒരുകാലത്തും 'സന്തോഷകരമല്ല.'' എന്നാല്‍ അതിന്റെ പരിശീലനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ഫലം നല്‍കുന്നു (എബ്രായര്‍ 12:11). നമ്മുടെ ഭോഷത്വമായ സ്വഭാവം മാറ്റുന്നതിനു പിതാവിന്റെ ശിക്ഷണം സ്വീകരിക്കുകയും നമ്മളാകാന്‍ അവിടുന്ന് ആഗ്രഹിക്കുന്ന പുത്രന്മാരെയും പുത്രിമാരെയുംപോലെ നമ്മെ കൂടുതല്‍ ആക്കിത്തീര്‍ക്കാന്‍ അവിടുത്തോട് അപേക്ഷിക്കുകയും ചെയ്യാം.

ഞങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയില്‍

'അവള്‍ സഹിക്കാന്‍ കഴിയുന്നവളാണ്. പക്ഷേ എന്നെ പ്രലേഭിപ്പിക്കാന്‍ മാത്രം സുന്ദരിയല്ല' ജെയ്ന്‍ ഓസ്റ്റന്റെ പ്രൈഡ് ആന്‍ഡ് പ്രെജുഡിസില്‍ മിസ്റ്റര്‍ ഡാര്‍സി ഉച്ചരിച്ച ഈ വാക്യമാണ്, ആ നോവലും അത് എന്നില്‍ ചെലുത്തിയ സ്വാധീനതയും ഞാന്‍ ഒരിക്കലും മറക്കാത്തതിന്റെ കാരണം. ആ ഒരു വാചകം വായിച്ചതിനുശേഷം, മിസ്റ്റര്‍ ഡാര്‍സിയെ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു.

പക്ഷേ എനിക്കു തെറ്റു പറ്റി. ഓസ്റ്റന്റെ കഥാപാത്രമായ എലിസബത്ത് ബെന്നറ്റിനെപ്പോലെ, പതുക്കെ, മനസ്സില്ലാമനസ്സോടെ, എന്റെ മനസ്സ് മാറുന്നതിന്റെ വിനീതമായ അനുഭവം എനിക്കുണ്ടായി. അവളെപ്പോലെ, ഡാര്‍സിയുടെ സ്വഭാവത്തെ മൊത്തത്തില്‍ അറിയാന്‍ ഞാന്‍ തയ്യാറായില്ല; അയാളുടെ ഏറ്റവും മോശമായ നിമിഷങ്ങളിലൊന്നിനോടുള്ള എന്റെ പ്രതികരണത്തില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. നോവല്‍ പൂര്‍ത്തിയാക്കിയ ശേഷം, യഥാര്‍ത്ഥ ലോകത്ത് ആരോടാണ് ഞാന്‍ അതേ തെറ്റു ചെയ്തതെന്നു ഞാന്‍ ചിന്തിച്ചു. ഒരു നൈമിഷിക വിധിയെ വിട്ടുകളയാന്‍ ഞാന്‍ തയ്യാറാകാത്തതിനാല്‍ എനിക്ക് ഏതു സൗഹൃദമാണു നഷ്ടമായത്?

നമ്മുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നമ്മെ കാണുകയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ അനുഭവമാണ് യേശുവിലുള്ള വിശ്വാസത്തിന്റെ ഹൃദയം (റോമര്‍ 5:8; 1 യോഹന്നാന്‍ 4:19). നാം ക്രിസ്തുവില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആരാണ് എന്നതിനു പകരമായി, നമ്മുടെ പഴയതും തെറ്റായതുമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നതിന്റെ അത്ഭുതമാണത് (എഫെസ്യര്‍ 4:23-24). നമ്മള്‍ ഇപ്പോള്‍ ഒറ്റയ്ക്കല്ല, മറിച്ച് ''സ്‌നേഹത്തിന്റെ - യഥാര്‍ത്ഥവും നിരുപാധികവുമായ സ്‌നേഹത്തിന്റെ - വഴിയെ'' നടക്കാന്‍ ആഗ്രഹിക്കുന്നവരുടെ 'ശരീരം''മായ ഒരു കുടുംബത്തിന്റെ ഭാഗമാണ്, എന്നു മനസ്സിലാക്കുന്നതിന്റെ സന്തോഷമാണത് (5:2).

ക്രിസ്തു നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ (വാ. 2), അവിടുന്നു നമ്മെ കാണുന്നതുപോലെ മറ്റുള്ളവരെ  കാണാന്‍ നമുക്ക് എങ്ങനെ കഴിയാതിരിക്കും?