Month: ഒക്ടോബർ 2022

സഹോദരനു സഹോദരി

ഞാൻ അവളോട് സ്വകാര്യമായി സംസാരിക്കുമോ എന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ, റിട്രീറ്റ് സെന്ററിലെ കൗൺസിലിംഗ് റൂമിൽ ചുവന്ന കണ്ണുകളും നനഞ്ഞ കവിളുമായി കാരെനെ ഞാൻ കണ്ടെത്തി. നാൽപ്പത്തിരണ്ട് വയസ്സുള്ള, കാരെൻ വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നു, ഒരു പുരുഷൻ ഇപ്പോൾ അവളിൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ ഈ മനുഷ്യൻ അവളുടെ ബോസ് ആയിരുന്നു - അയാൾക്ക് ഇതിനകം തന്നെ ഒരു ഭാര്യ ഉണ്ടായിരുന്നു.

തന്നെ ക്രൂരമായി കളിയാക്കിയ ഒരു സഹോദരനും വാത്സല്യമില്ലാത്ത പിതാവും ഉള്ളതിനാൽ, താൻ പുരുഷന്മാരുടെ ക്രൂരതതൾക്ക് ഇരയാകുമെന്ന് കാരെൻ നേരത്തെ തന്നെ കണ്ടെത്തി. വിശ്വാസത്തിന്റെ ഒരു നവീകരണം അവൾക്ക് ജീവിക്കാൻ പുതിയ അതിരുകൾ നൽകി, പക്ഷേ അവളുടെ ആഗ്രഹം തുടർന്നു, അവൾക്ക് ലഭിക്കാത്ത സ്‌നേഹത്തിന്റെ ഈ ദസ്ഫുരണം ഒരു വേദനയായിരുന്നു.

സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാനും കാരെനും തല കുനിച്ചു. ഒരു അസംസ്‌കൃതവും ശക്തവുമായ പ്രാർത്ഥനയിൽ, കാരെൻ തന്റെ പ്രലോഭനം ഏറ്റുപറഞ്ഞു, തന്റെ ബോസിനെ പരിധിക്കപ്പുറത്തുള്ളവനായി പ്രഖ്യാപിച്ചു, തന്റെ ആഗ്രഹങ്ങളെ ദൈവത്തിനു് കൈമാറി, മനസ്സമാധാനത്തോടെ മുറിയിൽ നിന്നു പോയി.

വിശ്വാസത്തിൽ അന്യോന്യം സഹോദരീ സഹോദരന്മാരായി പെരുമാറാനുള്ള പൗലൊസിന്റെ ഉപദേശത്തിന്റെ മഹത്വം ഞാൻ അന്നു തിരിച്ചറിഞ്ഞു (1 തിമൊഥെയൊസ് 5:1-2). ആളുകളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ അവരുമായി എങ്ങനെ ഇടപഴകുന്നു എന്നതു നിർണ്ണയിക്കുന്നു, ഒപ്പം വസ്തുക്കളായി കാണാനും ലൈംഗികതയോടെ വീക്ഷിക്കാനും വേഗത കാണിക്കുന്ന ഒരു ലോകത്ത്, എതിർലിംഗക്കാരെ കുടുംബാംഗമായി കാണുന്നത് അവരോട് ശ്രദ്ധയോടും ഔചിത്യത്തോടും കൂടെ പെരുമാറാൻ നമ്മെ സഹായിക്കുന്നു. ആരോഗ്യകരമായ ബന്ധം പുലർത്തുന്ന സഹോദരീസഹോദരന്മാർ പരസ്പരം ദുരുപയോഗം ചെയ്യുകയോ നളിപ്പിക്കുകയോ ചെയ്യുന്നില്ല.

തന്നെ അപമാനിക്കുകയും ഉപയോഗിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പുരുഷന്മാരെ മാത്രമേ അറിയൂ എന്നതിനാൽ, കാരെന് സഹോദരിക്കു സഹോദരനോടെന്നപോലെ സംസാരിക്കാൻ ഒരാളെ ആവശ്യമായിരുന്നു. സുവിശേഷത്തിന്റെ സൗന്ദര്യം, അത് നൽകുന്നു എന്നതാണ്-ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന പുതിയ സഹോദരങ്ങളെ നൽകുന്നു.

നടക്കുക

ഒരു കോളേജ് ജേണലിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായി, ഫുട്‌ബോൾ മത്സരത്തിന്റെ ദൃക്‌സാക്ഷിവിവരണം എഴുതാൻ തീരുമാനിച്ച ഫുട്‌ബോൾ പരിചയമില്ലാത്ത ഒരു വിദ്യാർത്ഥി ബെൻ മാൽക്കോംസണിന്റെ ആകർഷകമായ ഓർമ്മക്കുറിപ്പാണ് “വാക്ക് ഓൺ.” അവനുപോലും വിശ്വസിക്കാനാവാത്തനിലയിൽ, അവൻ ടീമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ടീമിൽ ചേർന്നതിന് ശേഷം, അപ്രതീക്ഷിതമായ ഈ അവസരത്തിൽ അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മാൽക്കംസണിന്റെ വിശ്വാസം അവനെ നിർബന്ധിച്ചു. എന്നാൽ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചകളോടുള്ള ടീമംഗങ്ങളുടെ നിസ്സംഗത അവനെ നിരുത്സാഹപ്പെടുത്തി. മാർഗ്ഗനിർദേശത്തിനായി പ്രാർത്ഥിക്കവേ, മാൽക്കംസൺ യെശയ്യാവിലെ ശക്തമായ ഓർമ്മപ്പെടുത്തൽ വായിച്ചു, അവിടെ ദൈവം പറയുന്നു: “എന്റെ വചനം .... എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11). യെശയ്യാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൽക്കംസൺ അജ്ഞാതനായി ടീമിലെ ഓരോ കളിക്കാരനും ഒരു ബൈബിൾ നൽകി. വീണ്ടും തിരസ്‌കരണം നേരിട്ടു. എന്നാൽ വർഷങ്ങൾക്കുശേഷം, ഒരു കളിക്കാരൻ തനിക്കു ലഭിച്ച ബൈബിൾ വായിച്ചതായി മാൽക്കംസൺ മനസ്സിലാക്കി-അയാൾ ദാരുണമായി മരിക്കുന്നതിനുമുമ്പ്, ആ ബൈബിളിന്റെ പേജുകളിൽ നിന്ന് താൻ കണ്ടെത്തിയ ദൈവവുമായുള്ള ബന്ധവും ദൈവത്തിനുവേണ്ടിയുള്ള ദാഹവും അയാൾ പ്രകടമാക്കി. 

നമ്മിൽ പലരും യേശുവിനെ ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ പങ്കിട്ടിരിക്കാം, അത് നിസ്സംഗതയോ അല്ലെങ്കിൽ പൂർണ്ണമായ തിരസ്‌കരണമോ നേരിടേണ്ടി വന്നേക്കാം. എന്നാൽ നാം ഉടനടി ഫലം കാണുന്നില്ലെങ്കിലും, ദൈവത്തിന്റെ സത്യം ശക്തമാണ്, അവന്റെ ഉദ്ദേശ്യങ്ങൾ അവന്റെ സമയത്ത് നിറവേറ്റപ്പെടുകയും ചെയ്യും.

ദൈവത്തിന്റെ ദീർഘദൃഷ്ടിയിൽ വിശ്വസിക്കുക

ഞങ്ങളെ അപരിചിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ, ജീപിഎസ് തെറ്റായ ദിശയാണു കാണിക്കുന്നതെന്ന് പെട്ടെന്ന് എന്റെ ഭർത്താവ് ശ്രദ്ധിച്ചു. വിശ്വസനീയമായ ഒരു നാലുവരി ഹൈവേയിൽ പ്രവേശിച്ച ശേഷം, ഞങ്ങൾക്ക് സമാന്തരമായി പോകുന്ന ഒരു ഒറ്റവരി 'സർവീസ്' റോഡിലൂടെ പുറത്തുകടക്കാൻ ഞങ്ങൾക്ക്  ഉപദേശം ലഭിച്ചു. “ഞാൻ അത് വിശ്വസിക്കാൻ പോകയാണ് ” ഡാൻ പറഞ്ഞു. എന്നിരുന്നാലും, ഏകദേശം പത്ത് മൈൽ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഹൈവേയിലെ ഗതാഗതം ഏതാണ്ട് നിശ്ചലമായി. പ്രശ്‌നം? വലിയ നിർമ്മാണപ്രവർത്തനങ്ങൾ. അപ്പോൾ സർവീസ് റോഡോ? തിരക്ക് കുറവായതിനാൽ, അത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യക്തമായ പാത പ്രദാനം ചെയ്തു. “എനിക്ക് മുമ്പോട്ട് കാണാൻ കഴിഞ്ഞില്ല,” ഡാൻ പറഞ്ഞു, “പക്ഷേ ജിപിഎസിന് കഴിയും.” അല്ലെങ്കിൽ, നമ്മൾ സമ്മതിക്കുന്നതുപോലെ,  “ദൈവത്തിനു കഴിയും.”

വരാനിരിക്കുന്നതെന്താണെന്ന് അറിഞ്ഞുകൊണ്ട്, “യെഹൂദന്മാരുടെ രാജാവായി പിറന്ന” (മത്തായി 2:2) യേശുവിനെ നമസ്‌കരിക്കാൻ കിഴക്കു നിന്നു വന്ന വിദ്വാന്മാർക്ക് ഒരു സ്വപ്‌നത്തിൽ ദൈവം സമാനമായ ദിശാമാറ്റം നൽകി. ഒരു “എതിരാളി” രാജാവിന്റെ ജനനവാർത്തയിൽ അസ്വസ്ഥനായ ഹെരോദാരാജാവ് വിദ്വാന്മാരോട് കള്ളം പറഞ്ഞു, അവരെ ബെത്‌ലഹേമിലേക്ക് അയച്ചു: “നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു” (വാ.8). എന്നാൽ “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.” (വാ. 12).

ദൈവം നമ്മുടെയും ചുവടുകളെ നയിക്കും. നാം ജീവിതത്തിന്റെ പെരുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അവൻ മുന്നോട്ട് കാണുമെന്ന് നമുക്ക് വിശ്വസിക്കാം, നാം അവന്റെ നിർദ്ദേശങ്ങൾക്ക് കീഴ്‌പ്പെടുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം (സദൃശവാക്യങ്ങൾ 3:6).

ടർക്കികളിൽ നിന്ന് ഓടിയകലുക

മുന്നിലുള്ള നാട്ടുവഴിയിൽ രണ്ട് കാട്ടുടർക്കികൾ നിന്നിരുന്നു. എനിക്ക് എത്രവരെ അടുത്തേക്കു ചെല്ലാനാകും? ഞാൻ അത്ഭുതപ്പെട്ടു. ഞാൻ എന്റെ ഓട്ടം നടത്തത്തിലേക്കു മാറ്റി ഒടുവിൽ നിന്നു. അതു ഫലിച്ചു. ടർക്കികൾ എന്റെ നേരെ നടന്നു. . . അടുത്തേക്കു തന്നെ വന്നുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, അവരുടെ തലകൾ എന്റെ അരക്കെട്ടിനൊപ്പം എത്തി, പിന്നീട് എന്റെ പിന്നിലായി. എത്ര മൂർച്ചയുള്ളതായിരുന്നു ആ കൊക്കുകൾ? ഞാൻ ഓടിപ്പോയി. അവ എന്നെ പിന്തുടർന്നു, പിന്നെ നിർത്തി.

എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്! ടർക്കികൾ ദൗത്യം ഏറ്റെടുത്തപ്പോൾ ഇര വേട്ടക്കാരനായി മാറി. വിഡ്ഢിത്തമെന്നു പറയട്ടെ, അവർ പേടിക്കാൻ കഴിയാത്തത്ര മന്ദബുദ്ധികളാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു പക്ഷിയിൽ നിന്ന് അശ്രദ്ധമായിപ്പോലും മുറിവേൽക്കാൻ ഞാൻ സമ്മതിക്കയില്ല, അതിനാൽ ഞാൻ ഓടിപ്പോയി. ടർക്കിയിൽ നിന്ന്.

ദാവീദ് അപകടകാരിയായി തോന്നിയില്ല, അതിനാൽ അടുത്തുവരാൻ ഗൊല്യാത്ത് അവനെ പരിഹസിച്ചു. “ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു!” (1 ശമൂവേൽ 17:44). മുൻകൈയെടുത്തപ്പോൾ ദാവീദ് തിരക്കഥ മാറ്റിയെഴുതി. അവൻ ഗൊല്യാത്തിന്റെ അടുത്തേക്ക് ഓടി, അവൻ വിഡ്ഢിയായതുകൊണ്ടല്ല, ദൈവത്തിൽ അവനു വിശ്വാസമുള്ളതുകൊണ്ട്. അവൻ ആക്രോശിച്ചു, “ഇന്നു...യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും” (വാ. 46). ഈ അക്രമാസക്തനായ ബാലൻ ഗൊല്യാത്തിനെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത്? അവൻ ചിന്തിച്ചിരിക്കണം. അപ്പോൾ അത് അവന്റെമേൽ പതിഞ്ഞു. നേരെ കണ്ണുകൾക്കിടയിൽ.

രാക്ഷസന്മാരെ ഒഴിവാക്കാൻ ചെറിയ മൃഗങ്ങൾ ആളുകളിൽ നിന്നും ഇടയന്മാരിൽ നിന്നും ഓടിപ്പോകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളിൽ നിന്ന് നാം ഒളിച്ചോടുന്നത് സ്വാഭാവികമാണ്. എന്തിനാണ് സ്വാഭാവിക കാര്യങ്ങളിൽ ആശ്രയിക്കുന്നത്? യിസ്രായേലിൽ ഒരു ദൈവമുണ്ടോ? എങ്കിൽ, അവന്റെ ശക്തിയിൽ, പോരാട്ടത്തിലേക്ക് ഓടുക.

യഥാർത്ഥ മാറ്റം

സൗത്ത് ലണ്ടനിലെ പ്രക്ഷുബ്ധമായ ഒരു വീട്ടിൽ വളർന്ന ക്ലോഡ് പതിനഞ്ചാം വയസ്സിൽ മരിജുവാനയും ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ ഹെറോയിനും വിൽക്കാൻ തുടങ്ങി. തന്റെ പ്രവർത്തനങ്ങൾക്ക് ഒരു മറ ആവശ്യമായിരുന്ന അയാൾ, യുവാക്കൾക്ക് ഒരു മാർഗദർശിയായി പ്രവർത്തിച്ചു. താമസിയാതെ, യേശുവിൽ വിശ്വസിക്കുന്ന തന്റെ മാനേജരിൽ കൗതുകം തോന്നിയ ആയൾ, കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്ന ഒരു കോഴ്‌സിൽ പങ്കെടുത്ത ശേഷം, തന്റെ ജീവിതത്തിലേക്ക് വരാൻ അവൻ ക്രിസ്തുവിനെ “വെല്ലുവിളിച്ചു.”  “എനിക്ക് സ്വാഗതാർഹമായ ഒരു സാന്നിധ്യം അനുഭവപ്പെട്ടു” അയാൾ പറഞ്ഞു. “ആളുകൾ പെട്ടെന്ന് എന്നിൽ ഒരു മാറ്റം കണ്ടു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മയക്കുമരുന്ന് വ്യാപാരി ഞാനായിരുന്നു!”

യേശു അവിടം കൊണ്ടവസാനിപ്പിച്ചില്ല.  അടുത്ത ദിവസം ക്ലോഡ് ഒരു ബാഗ് കൊക്കെയ്ൻ തൂക്കിനോക്കിയപ്പോൾ, അയാൾ ചിന്തിച്ചു, ഇത് ഭ്രാന്താണ്. ഞാൻ ആളുകൾക്ക് വിഷം കൊടുക്കുകയാണ്! മയക്കുമരുന്ന് വിൽപ്പന നിർത്തി ഒരു ജോലി നേടണമെന്ന് അയാൾ മനസ്സിലാക്കി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, അവൻ തന്റെ ഫോണുകൾ ഓഫ് ചെയ്തു, പിന്നെ ഒരിക്കലും തിരികെ പോയില്ല.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയപ്പോൾ പരാമർശിച്ചത് ഇത്തരത്തിലുള്ള മാറ്റമാണ്. ദൈവത്തിൽ നിന്ന് വേർപെട്ട് ജീവിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” (എഫെസ്യർ 4:22, 24) എന്നു പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു. പൗലൊസ് ഉപയോഗിച്ച ക്രിയാരൂപം സൂചിപ്പിക്കുന്നത് നാം പതിവായി പുതിയ മനുഷ്യനെ ധരിക്കണം എന്നാണ്.

ക്ലോഡിനെപ്പോലെ, നമ്മുടെ പുതുമനുഷ്യനെ പ്രദർശിപ്പിച്ചുകൊണ്ടു ജീവിക്കാനും കൂടുതൽ യേശുവിനെപ്പോലെ ആകുവാനും നമ്മെ സഹായിക്കുന്നതിൽ പരിശുദ്ധാത്മാവ് സന്തോഷിക്കുന്നു.