Category  |  odb

സിംഹം, കുഞ്ഞാട്, രക്ഷകൻ

ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കവാടത്തിൽ ഗംഭീരമായ, കല്ലിൽ കൊത്തിയ രണ്ട് സിംഹങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. 1911 ൽ ലൈബ്രറിയുടെ സമർപ്പണം മുതൽ മാർബിളിൽ കൊത്തിയെടുത്ത ഈ രണ്ടു സിംഹങ്ങൾ പ്രൗഢഗംഭീരമായി അവിടെ നിൽക്കുന്നുണ്ട്. ലൈബ്രറിയുടെ സ്ഥാപകരെ ആദരിക്കുന്നതിനായി അവക്ക്  ലിയോ ലിനോക്സ് , ലിയോ ആസ്റ്റർ എന്നുമാണ്  നാമകരണം ചെയ്തിരുന്നത്. പക്ഷെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ ന്യൂയോർക്ക് മേയർ ആയിരുന്ന ഫ്യൂറലോ ലാഗാർഡിയ അവയെ ഫോർറ്റിററൂഡ് (ധൈര്യം) എന്നും പേഷ്യൻസ് (ക്ഷമ) എന്നും പുനർനാമകരണം ചെയ്തു. വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തിൽ ന്യൂയോർക്ക്കാർ ആ പേരുകളുടെ നന്മകൾ പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വിചാരിച്ചു. ആ സിംഹങ്ങളെ ഇന്നും ഫോർറ്റിററൂഡ് (ധൈര്യം)എന്നും, പേഷ്യൻസ് (ക്ഷമ) എന്നും വിളിക്കുന്നു.

ബൈബിൾ ഒരു ജീവിക്കുന്ന ശക്തനായ സിംഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ബുദ്ധിമുട്ടുകളിൽ പ്രോൽസാഹനം നൽകുന്ന അവൻ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. അപ്പോസ്തലനായ യോഹന്നാൻ, സ്വർഗ്ഗത്തിന്റെ ദർശനത്തിൽ, ദൈവത്തിന്റെ ന്യായവിധിയുടേയും വീണ്ടെടുപ്പിന്റേയും പദ്ധതികൾ അടങ്ങിയ മുദ്ര വെച്ച പുസ്തക ചുരുൾ തുറക്കാൻ ആർക്കും കഴിയുന്നില്ല എന്ന് കണ്ടിട്ട് കരഞ്ഞു. അപ്പോൾ യോഹന്നാനോട്, “കരയേണ്ടാ  യെഹൂദാ ഗോത്രത്തിലെ സിംഹവും…........ ജയം പ്രാപിച്ചിരിക്കുന്നു.അവന് പുസ്തകവും അതിന്റെ ഏഴ് മുദ്രയും തുറപ്പാൻ കഴിയും”(വെളിപ്പാട് 5:5) എന്നു പറഞ്ഞു. 

കൂടാതെ തൊട്ടടുത്ത വാക്യത്തിൽ യോഹന്നാൻ പൂർണമായും വ്യത്യസ്തമായ ഒരു കാര്യം വിവരിക്കുന്നുണ്ട്.  “സിംഹാസനത്തിന്റെ മദ്ധ്യത്തിൽ കുഞ്ഞാട് അറുക്കപ്പെട്ടതു പോലെ നിൽക്കുന്നതു കണ്ടു” (വാ.6). ആ സിംഹവും, ആ കുഞ്ഞാടും ഒരാളായിരുന്നു: യേശു. അവനാണ് ജേതാവായ രാജാവും “ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും .” (യോഹന്നാൻ 1:29). അവന്റെ ക്രൂശിന്റെ ശക്തിയാൽ പാപമോചനവും കരുണയും ലഭിച്ചതു കൊണ്ട് നമുക്ക് സന്തോഷത്തോടെയും , അവൻ  എന്നന്നേക്കും ഇരിക്കുന്നവനാണെന്ന അതിശയത്തോടെയും ജീവിക്കാം.

അപാര ജ്ഞാനവും ഒരായിരം കണ്ണുകളും

സഭാപിതാവായ ജോൺ ക്രിസോസ്റ്റം എഴുതി: “ ആത്‌മാക്കളുടെ അവസ്ഥ എല്ലാ കോണിൽ നിന്നും പരിശോധിക്കുന്നതിന് ഇടയന്മാർക്ക് അപാര ജ്ഞാനവും ഒരായിരം കണ്ണുകളും വേണം”. മറ്റുള്ളവരെ ആത്മീയമായി സംരക്ഷിക്കുന്നതിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ്  ക്രിസോസ്റ്റം ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ആരേയും ആത്മീയ സൗഖ്യത്തിന് നിർബന്ധിക്കുവാൻ സാധിക്കുകയില്ല  എന്നതിനാൽ  മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുവാൻ വലിയ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 പക്ഷെ അതു വിചാരിച്ച് ഒരിക്കലും വേദന ഉണ്ടാക്കരുത് എന്നല്ല എന്നും ക്രിസോസ്റ്റം മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ “ ആഴത്തിലുള്ള  ശസ്ത്രക്രിയ ആവശ്യമുള്ള ഒരാളോട് സഹാനുഭൂതി തോന്നി, അനിവാര്യമായ മുറിച്ച് നീക്കൽ നടത്താതിരുന്നാൽ, മുറിച്ചു എന്നാൽ രോഗത്തെ തൊട്ടില്ല എന്ന സ്ഥിതിവരും. മറിച്ച്, ദയ കൂടാതെ ആവശ്യമായ ശസ്ത്രക്രിയ നടത്തിയാൽ, പലപ്പോഴും രോഗിയ്ക്ക് അപ്പോഴത്തെ സഹനത്തിന്റെ ആധിക്യത്താൽ എല്ലാം എറിഞ്ഞു കളയാനും…. നിരാശയിൽ ജീവിതം അപകടപ്പെടുത്താനും ഇടയാകും.

യൂദാ അതിരൂക്ഷമായ വാക്കുകളിൽ വിശേഷിപ്പിക്കുന്ന ദുരുപദേശകന്മാരാൽ നയിക്കപ്പെട്ട് വഴി തെറ്റിപ്പോയവരോട് ഇടപെടുമ്പോൾ,  ഈ  തരത്തിലുള്ള സങ്കീർണ്ണതകളാണ് മുമ്പിലുള്ളത്.(1:12-13, 18-19) ഇത്ര ഗൗരവമേറിയ ഭീഷണികളെയാണ് നേരിടേണ്ടത് എങ്കിലും, പക്ഷേ,  അതിനോട് കോപത്തോടെ പ്രതികരിക്കണമെന്ന് യൂദാ പറയുന്നില്ല. 

അതിനു പകരം യൂദാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് , ദൈവസ്നേഹത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നി ക്കൊണ്ട് ഇത്തരം ഭീഷണിയെ നേരിടാനാണ് (വാ.20-21). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴത്തിൽ  നങ്കൂരമിട്ടാൽ മാത്രമേ, അതിലൂടെ മറ്റുള്ളവരുടെ പ്രശ്നത്തിന്റെ ഗൗരവം അറിഞ്ഞ്, വിനയത്തോടെയും അനുകമ്പയോടെയും അവരെ സഹായിക്കാനുള്ള ജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ (വാ. 22-23)  - അങ്ങനെ അവർക്ക് ആത്മീയ സൗഖ്യം ലഭിക്കുവാനും  ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ വിശ്രമിക്കാനും ഇടയാകുകയും ചെയ്യും.

ദൈവത്തിന്റെ വലങ്കൈ

ഞാൻ വിൽസൺ എന്ന എന്റെ വയസ്സായ നായയെ പുല്ലിനിടയിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ സഹായിക്കുന്നതിനിടയിൽ, എന്റെ ചെറിയ നായയായ കോച്ചിന്റെ തുടൽ ഞാൻ ഒന്ന് വിട്ടു. ഞാൻ കുനിഞ്ഞ് കോച്ചിന്റെ ചങ്ങല പിടിച്ചമ്പോഴേക്കും ഒരു മുയലിനെ ഉന്നം വെച്ച് അവൻ ഓടി. പെട്ടെന്ന് അവൻ ഓടിയപ്പോൾ ചങ്ങല വലിഞ്ഞ് മുറുകി എന്റെ വലത് കയ്യുടെ മോതിരവിരലിന്റെ തോൽ പൊളിഞ്ഞുപോയി. ഞാൻ പുല്ലിൽ വീണ് വേദന കൊണ്ട്  കരഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പോയി തിരിച്ച് വന്നപ്പോൾ എനിക്ക് ശസ്ത്രക്രിയ വേണമെന്ന് മനസ്സിലായി. ഞാൻ ദൈവത്തോട് സഹായത്തിനായി യാചിച്ചു. “ഞാൻ ഒരു എഴുത്തുകാരിയാണ്! ഞാൻ എങ്ങിനെ ടൈപ്പു ചെയ്യും? എന്റെ  നിത്യവൃത്തികൾ എന്താകും”.ദൈവം ചിലപ്പോൾ ചെയ്യുന്നപോലെ എന്റെ ദിവസേനയുള്ള ബൈബിൾ വായനയിലൂടെ എന്നോട് സംസാരിച്ചു. “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും” (യെശയ്യാ 41:13). ഞാൻ ആ സന്ദർഭം ഒന്ന് സൂക്ഷ്മമായി പരിശോധിച്ചു; യെശയ്യാവ് മുഖാന്തരം ദൈവം സന്ദേശം നൽകിയിരുന്ന യഹൂദ ജനവുമായി ദൈവത്തിന് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത അവന്റെ സാന്നിദ്ധ്യവും ശക്തിയും സഹായവും  തന്റെ നീതിയുടെ പ്രതീകമായ വലങ്കൈയാൽ നൽകും (വാ.10). വേദപുസ്തകത്തിൽ മറ്റിടങ്ങളിൽ, ദൈവത്തിന്റെ വലങ്കൈ ഉപയോഗിച്ചിരിക്കുന്നത് അവന്റെ ജനത്തിന് വിജയം നൽകുന്നതിനാണ് (സങ്കീർത്തനം 17:7;98:1).

എന്റെ രോഗമുക്തിയുടെ ആഴ്ചകളിൽ ഞാൻ ദൈവത്തിന്റെ പ്രോൽസാഹനം അനുഭവിച്ചറിഞ്ഞു. എന്റെ കമ്പ്യൂട്ടറിനോട് പറഞ്ഞ്  എഴുതിക്കുവാൻ പഠിച്ചു. പിന്നെ ഇടതു കൈകൊണ്ട് വീട്ടിലെ കാര്യങ്ങളും നിത്യാവശ്യങ്ങളും ചെയ്യുവാൻ പരിശീലിച്ചു. ദൈവത്തിന്റെ നീതിയുള്ള വലങ്കൈ കൊണ്ട് നമ്മുടെ പൊട്ടിയതും ആവശ്യമുള്ളതുമായ വലങ്കൈയ്യിനെ, ദൈവം നമ്മോടു കൂടെ ഉണ്ടെന്ന് വാഗ്ദാനം ചെയ്തതു പോലെ സഹായിച്ചു.

തക്ക സമയത്തെ തീരുമാനം

സൈമണും ജെഫ്രിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന പരിഹരിക്കപ്പെടാത്ത ഒരു മുറിവുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുവാനുള്ള സൈമന്റെ ഉദ്യമങ്ങളൊന്നും ഫലം കണ്ടില്ല. ജെഫ്രിയുടെ അമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ,സൈമൺ, അവളുടെ അമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കെനിയയുടെ  ഉൾപ്രദേശത്തേക്ക് യാത്രയായി. ആ കൂടിക്കാഴ്ചയെ പിന്നീട് സൈമൻ ഇങ്ങനെ അനുസ്മരിച്ചു :“ എങ്ങിനെയാണ് കാര്യങ്ങൾ തിരിഞ്ഞു വരുക എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ശുശ്രൂഷക്ക് ഹൃദയം തുറന്ന, ഫലപ്രദമായ ഒരു സംഭാഷണം ഉണ്ടായി. ഞങ്ങൾ കെട്ടി പിടിച്ചു, സന്തോഷം പങ്കിട്ടു, ഒരുമിച്ച് പ്രാർത്ഥിച്ചു, വീണ്ടും കാണാമെന്ന് തീരുമാനിച്ചു. " സൈമണിനും ജെഫ്രിക്കും നേരത്തേ അനുരഞ്ജനപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും കാലം അനുഭവിച്ച വേദനകൾ ഒഴിവാക്കാമായിരുന്നു.

മത്തായി 5:21-26 ലെ യേശുവിന്റെ വാക്കുകളിലെ പ്രതിപാദ്യം വ്യക്തിബന്ധങ്ങളിൽ  പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സംഘർഷങ്ങളാണ്.വലിയ ഭിന്നതയിലേക്ക് നയിക്കാവുന്ന ദേഷ്യം ഗൗരവമായ ഒരു കാര്യമാണ് (വാ.22). ഇതിലുപരി, ബന്ധങ്ങൾ നല്ല നിലയിൽ ആക്കുക എന്നുള്ളത്, ദൈവത്തിന് വഴിപാട് അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ് (വാ.23-24). യേശുവിന്റെ ഉപദേശമായ “ നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊൾക”(വാ.25 ) എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത്, അനുരഞ്ജനത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത്, വേഗത്തിൽ ചെയ്താൽ, അത് എല്ലാവർക്കും നല്ലതായിരിക്കും എന്നാണ്.

 വ്യക്തി ബന്ധങ്ങൾ വളരെ അപകട സാധ്യതകൾ ഉള്ളതാണ്; അത് കാത്ത് സൂക്ഷിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് – അത് നമ്മുടെ വീട്ടിലാണെങ്കിലും, , ജോലിസ്ഥലത്താണെങ്കിലും , വിദ്യാഭ്യാസ മേഖലയിലായാലും, യേശുവിലുള്ള നമ്മുടെ അതേ വിശ്വാസം പങ്കുവെക്കുന്ന ആളുകൾക്കിടയിലാണെങ്കിലും . “സമാധാന പ്രഭു” (യെശയ്യാവു 9:6) ആയ യേശുവിനെ പ്രതിനിധീകരിക്കുന്നവരായ നമുക്ക്, പിണക്കം നിലനിൽക്കുന്നവരുമായി അനുരഞ്ജനത്തിനായി  ഹൃദയപൂർവ്വം പ്രവർത്തിക്കാം.

ക്രിസ്തുമസ്സ് പൈതൽ

ഒരു വിത്തിൽ നിന്നും ദേവദാരുവിന്റെ വസന്തം തന്നെ ഉണ്ടാക്കുന്നവൻ ഒരു ഭ്രൂണമായിട്ടാണ് ജീവിതം ആരംഭിച്ചത്; നക്ഷത്രങ്ങളെ ഉണ്ടാക്കിയവൻ തന്നെത്താൻ ഒരു ഗർഭപാത്രത്തിൽ സമർപ്പിച്ചവൻ; സ്വർഗ്ഗം മുഴുവൻ നിറക്കുന്നവൻ ഇന്നത്തെ സ്ഥിതിയിൽ കേവലം അതീന്ദ്രിയ ശബ്ദത്തിലെ ഒരു കണിക മാത്രമായി മാറുന്നു. യേശു, അസ്തിത്വത്തിൽ ദൈവമായവൻ, തന്നെത്താൻ ശൂന്യനാക്കി (ഫിലിപ്പിയർ 2:6-7). എന്തൊരു വിസ്മയാവഹമായ ചിന്തയാണ് !

ഒരു കർഷക ഗ്രാമത്തിൽ സമതല പ്രദേശത്ത്, ആട്ടിടയന്മാരുടേയും മാലാഖമാരുടേയും ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും ഇടയിൽ, ആടുകളുടെ കരച്ചിൽ അവന്റെ ആദ്യത്തെ താരാട്ട് പാട്ടാക്കി അവൻ ഭൂജാതനാകുന്ന ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കൂ. അവൻ നല്ല ആകാരവടിവും ഭംഗിയുമുള്ളവനുമായി വളർന്നു; ഗുരുക്കന്മാരെ അമ്പരിപ്പിക്കുന്ന വിധം വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ബാലനായി ; സ്വർഗ്ഗത്തിൽ നിന്ന് തന്റെ പിതാവിന്റെ അംഗീകാരത്തിനായി യോർദ്ദാനിൽ ഇറങ്ങി നില്ക്കുന്ന യുവാവായി; വിജന പ്രദേശത്ത്, പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി സാത്താനോട് പോരാടി. 

അടുത്തതായി അവൻ , ലോകത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തന്റെ ദൗത്യം തുടങ്ങുന്നത് കാണാം - രോഗികളെ സൗഖ്യമാക്കി, കുഷ്ഠ രോഗിയെ തൊട്ടു, അശുദ്ധന് മോചനം കൊടുത്തു. അവൻ ഒരു തോട്ടത്തിൽ മുട്ടുകുത്തി അതിവേദനയോടെ പ്രാർത്ഥിക്കുമ്പോൾ അവർ അവനെ പിടികൂടുന്നതും ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവനെ വിട്ട് ഓടിപ്പോകുന്നതും കാണുക. മുഖത്ത് തുപ്പലേറ്റ്, ലോകത്തിന്റെ പാപം ചുമലിലേറ്റി, രണ്ട് മരത്തടികളിന്മേൽ ക്രൂശിക്കപ്പെട്ടതും കാണുക. പക്ഷെ നോക്കൂ, ശരിക്ക് നോക്കൂ ,കല്ല്  ഉരുണ്ടു മാറി പോയിരിക്കുന്നു; ശൂന്യമായ കല്ലറയുടെ മുഴക്കം കേൾക്കുന്നു ; കാരണം,അവൻ ജീവിക്കുന്നു!

നോക്കൂ, ദൈവം അവനെ ഏറ്റവും ഉയർത്തി.(വാ.9). അവന്റെ നാമം സ്വർലോകവും ഭൂലോകവും നിറഞ്ഞിരിക്കുന്നു.    (വാ.10-11).

നക്ഷത്രങ്ങളുടെ സ്രഷ്ടാവായവൻ അൾട്രാ സൗണ്ടിലെ ഒരു കണികയായി. ഇതാണ് നമ്മുടെ ക്രിസ്മസ്  പൈതൽ.