Category  |  odb

സംസാരിക്കാന്‍ കഴിയാത്ത മനുഷ്യന്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സദനത്തില്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മനുഷ്യന്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘം കൗമാരക്കാര്‍ യേശുവിനെക്കുറിച്ച് പാടുന്നത് സന്തോഷത്തോടെ ശ്രദ്ധിച്ചു. പിന്നീട്, ചില കൗമാരക്കാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. ഹൃദയാഘാതം സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കവര്‍ന്നുകളഞ്ഞു.

ആ വ്യക്തിയുമായി സംഭാഷണം തുടരാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍, കൗമാരക്കാര്‍ അദ്ദേഹത്തിനുവേണ്ടി പാടാന്‍ തീരുമാനിച്ചു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ എന്തോ ഒന്ന് സംഭവിച്ചു. സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ പാടാന്‍ തുടങ്ങി. ഉത്സാഹത്തോടെ, തന്റെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പം ''നീ എത്ര ഉന്നതന്‍'' എന്ന് അദ്ദേഹം പാടി.

എല്ലാവര്‍ക്കും വളരെ ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു അത്. ദൈവത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം പ്രതിബന്ധങ്ങളെ മറികടന്ന് ശ്രവ്യമായ ആരാധനയായി മാറി - ഹൃദയംഗമമായ, സന്തോഷകരമായ ആരാധന.

നമുക്കെല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ആരാധനാ തടസ്സങ്ങളുണ്ട്. ഒരുപക്ഷേ ഇത് ബന്ധത്തിലുണ്ടായ ഒരു വിള്ളലോ, സാമ്പത്തിക പ്രശ്നമോ ആയിരിക്കാം. അല്ലെങ്കില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അല്‍പ്പം തണുപ്പ് വ്യാപിക്കുന്ന ഒരു ഹൃദയമായിരിക്കാം ഇത്.

നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ ഊമനായ സുഹൃത്ത് ഓര്‍മ്മിപ്പിക്കുന്നു. 'എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍!''

നിങ്ങളുടെ ആരാധനയില്‍ പോരാട്ടം അനുഭവിക്കുന്നുണ്ടോ? 96-ാം സങ്കീര്‍ത്തനം പോലുള്ള ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുടെ ദൈവം എത്ര വലിയവനാണെന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം സ്തുതി കണ്ടെത്താന്‍ കഴിയും.

ഇടയ്ക്കിടെയുള്ള പ്രാര്‍ത്ഥന

ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഞാനും കുടുംബവും ഉച്ചഭക്ഷണത്തിനായി ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വാഹനം നിര്‍ത്തി. വെയിറ്റര്‍ ഞങ്ങളുടെ ഭക്ഷണം മേശപ്പുറത്ത് വച്ചപ്പോള്‍, എന്റെ ഭര്‍ത്താവ് അവനെ നോക്കി അവന്റെ പേര് ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ''ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കുടുംബമായി പ്രാര്‍ത്ഥിക്കാറുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ എന്തെങ്കിലും വിഷയം ഉണ്ടോ?' ഞങ്ങള്‍ക്ക് ഇപ്പോള്‍ പരിചയപ്പെട്ട സഞ്ജയ്, ആശ്ചര്യവും ഉത്കണ്ഠയും കലര്‍ന്ന ഒരു നോട്ടം സമ്മാനിച്ചു. ഒരു ചെറിയ നിശബ്ദതയ്ക്കുശേഷം, ഓരോ രാത്രിയും അവന്‍ തന്റെ സുഹൃത്തിന്റെ കട്ടിലിലാണ് ഉറങ്ങുന്നതെന്ന് അവന്‍ പറഞ്ഞു. അവന്റെ ബൈക്ക് കേടായി, അവന്‍ തകര്‍ന്നിരിക്കുന്നു.

ദൈവം തന്റെ സ്‌നേഹം സഞ്ജയിനോടു കാണിക്കാന്‍ എന്റെ ഭര്‍ത്താവ് നിശബ്ദമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, പരിശുദ്ധാത്മാവ് നമ്മുടെ വിഷയം ഏറ്റെടുക്കുകയും ദൈവവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്നു ഞാന്‍ ചിന്തിച്ചു. നമ്മുടെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളില്‍, ജീവിതം സ്വന്തമായി കൈകാര്യം ചെയ്യാന്‍ നമുക്ക് യാതൊരു കഴിവുമില്ലെന്ന് മനസ്സിലാക്കുമ്പോള്‍, ദൈവത്തോട് എന്തു പറയണമെന്ന് അറിയാത്തപ്പോള്‍ ''ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നു'' (റോമര്‍ 8:27). ആത്മാവ് പറയുന്നത് ഒരു നിഗൂഢതയാണ്, എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതവുമായി യോജിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ട്.

മറ്റൊരാളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദ്ദേശം, കരുതല്‍, സംരക്ഷണം എന്നിവയ്ക്കായി അടുത്ത തവണ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിങ്ങളുടെ നാമം അറിയുകയും നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുവെന്ന് ആ ദയാപ്രവൃത്തി നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.

അസാധ്യമായ ക്ഷമ

അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: 'കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക - ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.'

ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള്‍ അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള്‍ ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.

ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ''അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു' (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ''പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ'' (വാ. 34).

യേശു നല്‍കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.

യാത്രയ്ക്കുള്ള കരുത്ത്

ഒരു വേനല്‍ക്കാലത്ത്, അസാധ്യമെന്നു തോന്നിയ ഒരു ജോലി ഞാന്‍ അഭിമുഖീകരിച്ചു - അസ്പഷ്ടമായ ഒരു സമയപരിധിക്കുള്ളില്‍ ഒരു വലിയ എഴുത്ത് പദ്ധതി. ദിവസം മുഴുവനും തനിയെ ചിലവഴിക്കുകയും വാക്കുകള്‍ പേജില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത എനിക്ക് ക്ഷീണവും നിരുത്സാഹവും തോന്നി, പദ്ധതി ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ബുദ്ധിമാനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, ''നിങ്ങള്‍ക്ക് അവസാനമായി ഉന്മേഷം തോന്നിയത് എപ്പോഴാണ്? ഒരുപക്ഷേ നിങ്ങള്‍ സ്വയം വിശ്രമിക്കാനും നല്ല ഭക്ഷണം ആസ്വദിക്കാനും നിങ്ങളെത്തന്നെ അനുവദിക്കേണ്ടതുണ്ട്.'

അവള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവളുടെ ഉപദേശം എന്നെ ഏലിയാവിനെക്കുറിച്ചും ഈസേബെലില്‍ നിന്ന് ലഭിച്ച ഭയാനകമായ സന്ദേശത്തെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു (1 രാജാക്കന്മാര്‍ 19:2). എന്നിരുന്നാലും എന്റെ എഴുത്ത് പദ്ധതി പ്രവാചകന്റെ അനുഭവത്തിന്റെ പ്രപഞ്ച സ്‌കെയിലിനടുത്തായിരുന്നില്ല. കര്‍മ്മേല്‍ പര്‍വതത്തില്‍ കള്ളപ്രവാചകന്മാരുടെമേല്‍ ഏലിയാവ് വിജയം വരിച്ചശേഷം, അവനെ പിടികൂടി കൊല്ലുമെന്ന് ഈസേബെല്‍ സന്ദേശം അയച്ചു. തല്‍ഫലമായി അവന്‍ മരിക്കാന്‍ കൊതിച്ചു. പക്ഷേ, നല്ല ഉറക്കം ആസ്വദിച്ച അവനെ ഒരു ദൂതന്‍ രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചു. ദൈവം അവന്റെ ശാരീരിക ശക്തി പുതുക്കിയതിനുശേഷം, യാത്ര തുടരാന്‍ അവനു കഴിഞ്ഞു.

നമുക്കു ''യാത്ര അതികഠിനം'' ആയിരിക്കുമ്പോള്‍ (വാ. 7), വിശ്രമവും ആരോഗ്യകരവും സംതൃപ്തിദായകവുമായ ഭക്ഷണവും നാം ആസ്വദിക്കേണ്ടതുണ്ട്. നാം ക്ഷീണിതരോ വിശപ്പുള്ളവരോ ആയിരിക്കുമ്പോള്‍ നിരാശയിലേക്കോ ഭയത്തിലേക്കോ എളുപ്പത്തില്‍ കീഴടങ്ങാം. എന്നാല്‍ ഈ വീണുപോയ ലോകത്തില്‍ കഴിയുന്നത്രയും ദൈവം തന്റെ വിഭവങ്ങളിലൂടെ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍, അവനെ സേവിക്കുന്നതിനുള്ള അടുത്ത നടപടി നമുക്ക് എടുക്കാം.

ഗ്രഹണം

കണ്ണിനു സംരക്ഷണം കൊടുത്തുകൊണ്ടും അനുയോജ്യമായ കാഴ്ചാ സ്ഥലം തിരഞ്ഞെടുത്തും, വീട്ടിലുണ്ടാക്കിയ ലഘുഭക്ഷണം പൊതിഞ്ഞെടുത്തും ഞാന്‍ തയ്യാറായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാനും എന്റെ കുടുംബവും ഒരു സൂര്യഗ്രഹണത്തിന്റെ അപൂര്‍വ ദൃശ്യം കണ്ടു - സൂര്യന്റെ മുഴുവന്‍ വൃത്തവും മൂടുന്ന ചന്ദ്രന്‍.

സാധാരണ ശോഭയുള്ള വേനല്‍ക്കാല ഉച്ചതിരിഞ്ഞ് അസാധാരണമായ ഇരുട്ട് വരാന്‍ ഗ്രഹണം കാരണമായി. ഈ ഗ്രഹണം ഒരു രസകരമായ ആഘോഷവും സൃഷ്ടിക്കുമേലുള്ള ദൈവത്തിന്റെ അസാധാരണമായ ശക്തിയുടെ ഓര്‍മ്മപ്പെടുത്തലുമായിരുന്നുവെങ്കിലും (സങ്കീര്‍ത്തനം 135:6-7), ചരിത്രത്തിലുടനീളം പകല്‍ ഇരുട്ടു വരുന്നതിനെ അസാധാരണവും ദുശ്ശകുനവുമായിട്ടാണ് - എല്ലാം ശരിയായിരിക്കില്ല എന്നതിന്റെ അടയാളം - കാണുന്നത് (പുറപ്പാട് 10:21; മത്തായി 27:45).

പുരാതന യിസ്രായേലിലെ വിഭജിത രാജവാഴ്ചയുടെ കാലഘട്ടത്തില്‍ ആമോസ് എന്ന പ്രവാചകനെ സംബന്ധിച്ച് ഇരുട്ട് സൂചിപ്പിച്ചത് ഇതാണ്. ദൈവത്തില്‍ നിന്ന് പിന്തിരിയുന്നത് തുടര്‍ന്നാല്‍ നാശം സംഭവിക്കുമെന്ന് ആമോസ് വടക്കന്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി. ഒരു അടയാളമെന്ന നിലയില്‍, ദൈവം ''അന്നാളില്‍ ഞാന്‍ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും
ചെയ്യും'' (ആമോസ് 8:9).

എന്നാല്‍ ദൈവത്തിന്റെ ആത്യന്തിക ആഗ്രഹവും ലക്ഷ്യവും എല്ലാം ശരിയാക്കുക എന്നതായിരുന്നു. ആളുകളെ പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോഴും, ശേഷിക്കുന്നവരെ ഒരു ദിവസം യെരൂശലേമിലേക്കു തിരികെ കൊണ്ടുവരുമെന്നും ''തകര്‍ന്ന മതിലുകള്‍ നന്നാക്കി അവശിഷ്ടങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും'' ദൈവം വാഗ്ദത്തം ചെയ്തു (9:11).

യിസ്രായേലിനെപ്പോലെ ജീവിതം അതിന്റെ ഇരുണ്ട അവസ്ഥയിലായിരിക്കുമ്പോഴും, എല്ലാ ആളുകള്‍ക്കും വെളിച്ചവും പ്രത്യാശയും തിരികെ കൊണ്ടുവരുന്നതിനായി ദൈവം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ നമുക്ക് ആശ്വാസം ലഭിക്കും (പ്രവൃത്തികള്‍ 15:14-18).