Category  |  odb

ദ്രവ്യത്തെക്കാൾ വലുത് പങ്കുവെക്കൽ

എന്നാൽ എന്റെ ഏറ്റവും ഇളയ കുട്ടി, പ്ലാസ്റ്റിക്ക് കഷണങ്ങൾ ചേർത്തുവച്ചുണ്ടാക്കുന്ന കളിപ്പാട്ടത്തിന്റെ പല കഷണങ്ങളിൽ ഒരു കഷണമെങ്കിലും അവൻ ഉപേക്ഷിക്കേണ്ടതായി വരും എന്ന നിലയിൽ മനസ്സ് തകർന്നവനായി “എനിയ്ക്ക് പങ്കുവെക്കാൻ താല്പര്യമില്ല!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു.  അവന്റെ അപക്വതയോട് ഞാൻ കണ്ണുരുട്ടി, എന്നാൽ വാസ്തവമായി, ഈ മനോഭാവം കുട്ടികളിൽ പരിമിതപ്പെടുന്നില്ല. എന്റെ സ്വന്തം ജീവിവും മനുഷ്യർ എല്ലാവരിലുമുള്ള അനുഭവവും മറ്റുള്ളവർക്ക് സൌജന്യമായും ഔദാര്യമായും കൊടുക്കുന്നതിനെ എത്ര മാത്രം ചെറുത്തുനിൽക്കുന്നു?

 യേശുവിൽ വിശ്വസിയ്ക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതത്തെതന്നെ അന്യോന്യം പങ്കുവെക്കുവാൻ നാം വിളിക്കപ്പെട്ടിരിയ്ക്കുന്നു. രൂത്ത് തന്റെ അമ്മാവിയമ്മയായ നൊവൊമിയോട് അപ്രകാരംതന്നെ ചെയ്തു. ഉപേക്ഷിക്കപ്പെട്ട വിധവ എന്ന നിലയിൽ, നൊവൊമിയ്ക്ക് രൂത്തിനോട് വാഗ്ദത്തം ചെയ്യുവാൻ ഒന്നും ഇല്ലായിരുന്നു. എന്നിട്ടും മരണത്തിനുപോലും തങ്ങളെ വേർപെടുത്തുവാൻ സാധിക്കുകയില്ലായെന്ന് ശപഥം ചെയ്തുകൊണ്ട്‍ രൂത്ത് തന്റെ സ്വന്തം ജീവിതത്തെ തന്റെ അമ്മാവിയമ്മയോട് ബന്ധിപ്പിച്ചു. അവൾ നൊവൊമിയോട്, “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” (രൂത്ത് 1:16). അവൾ സൌജന്യമായും ഔദാര്യമായും- പ്രായമുള്ള സ്ത്രീയ്ക്ക് സ്നേഹവും അനുകമ്പയും പ്രദർശിപ്പിക്കുവാൻ തന്നെ സമർപ്പിച്ചു.

 ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ പങ്കുവെക്കുന്നത് കഠിനമായിരിയ്ക്കാം, നാം ഇത്തരത്തിലുള്ള ഔദാര്യത്തിന്റെ ഫലം ഓർക്കേണ്ടതാകുന്നു. രൂത്ത് തന്റെ ജീവിതം നൊവൊമിയുമായി

പങ്കുവെച്ചു, എന്നാൽ പിന്നീട് അവൾ ദാവീദ് രാജാവിന്റെ മുത്തച്ഛനായ ഒരു മകനെ പ്രസവിച്ചു. യേശു തന്റെ സ്വന്തം ജീവിതത്തെ നമ്മോട് പങ്കുവച്ചു, എന്നാൽ താൻ ഉയർത്തപ്പെടുകയും ഇപ്പോൾ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് ഭരിക്കുന്നു. നാം ഔദാര്യമായി അന്യോന്യം പങ്കുവെക്കുമ്പോൾ, മഹത്വമേറിയ ജീവിതം നമുക്കുണ്ടാകുമെന്ന് നമുക്ക് ഉറപ്പിയ്ക്കാം!

ഒരു രാക്കാല ഗീതം

എന്റെ പിതാവിന്റെ ജീവിതം തീവ്രാഭിലാഷങ്ങളുടേതായിരുന്നു. വിറവാതം ക്രമേണ തന്റെ മനസ്സിനെയും ശരീരത്തെയും അധികം അധികമായി പിടിമുറുക്കിയിട്ടും താൻ സമ്പൂർണതയ്ക്കായി വാഞ്ഛിച്ചു. താൻ സമാധാനത്തിനായി കാംക്ഷിച്ചു, എന്നാൽ വിഷാദരോഗത്തിന്റെ തീവ്രവേദനയാൽ പീഡിപ്പിക്കപ്പെട്ടു. താൻ സ്നേഹിക്കപ്പെടാനും പരിപോഷിപ്പിക്കപ്പെടാനും ആശിച്ചു, എന്നാൽ പലപ്പോഴും അത്യധികം ഒറ്റപ്പെട്ടു.

 താൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട 42-ം സങ്കീർത്തനം വായിക്കുമ്പോൾ താൻ അത്രവലിയ ഒറ്റപ്പെടലിൽ അല്ലായെന്നു തനിയ്ക്ക് അനുഭവപ്പെട്ടു. തന്നെപ്പോലെ, സങ്കീർത്തനക്കാരൻ തീവ്രമായ വാഞ്ഛയായ, അടക്കാനാവാത്ത സൌഖ്യത്തിനായുള്ള ദാഹവും അറിഞ്ഞു (വാക്യം 1–2). തന്നെപ്പോലെ, സങ്കീർത്തനക്കാരനും ഒരിക്കലും വിട്ടു മാറാത്ത വേദനയറിഞ്ഞു, അത് തന്റെ സന്തോഷത്തെ വിദൂരതയിലേക്ക് കൊണ്ട് പോയി (വാക്യം 6). എന്റെ പിതാവിനെപ്പോലെ, അലങ്കോലത്തിന്റെയും വേദനയുടെയും അലകളാൽ വലിച്ചെറിയപെട്ടപ്പോൾ (വാക്യം 7), സങ്കീർത്തനക്കാരന് ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു എന്ന് അനുഭവപ്പെടുകയും “എന്തുകൊണ്ടാണെന്ന്” ചോദിക്കുകയും ചെയ്തു (വാക്യം 9).

 സങ്കീർത്തനത്തിലെ വാക്കുകൾ തന്നെ തണുപ്പിച്ച്, താൻ ഏകനല്ലായെന്ന് ഉറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, എന്റെ പിതാവ് ശാന്തമായ സമാധാനം വേദനയുടെ നടുവിൽ അനുഭവിച്ചു താൻ തന്റെ ചുറ്റിലും, തനിയ്ക്ക് ഒരു ഉത്തരവും ഇല്ലെങ്കിലും, അലകൾ തന്നെ തകർത്താലും, ഇപ്പോഴും താൻ വാത്സല്യപൂർവ്വം സ്നേഹിക്കപ്പെടുന്നു എന്നുള്ള ഒരു മൃദുസ്വരം കേട്ടു (വാക്യം 8).

 ശാന്തമായ ആ രാക്കാല പ്രേമഗീതം കേൾക്കുന്നത് എങ്ങനയോ മതിയായി. എന്റെ പിതാവിന് ശാന്തമായി പറ്റിപ്പിടിയ്ക്കുന്ന മങ്ങിക്കത്തുന്ന പ്രതീക്ഷയും സ്നേഹവും സന്തോഷവും മതിയായി. തനിയ്ക്ക് തന്റെ എല്ലാ വാഞ്ഛകളും നിറവേറ്റപ്പെടുന്ന ദിവസത്തിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പും മതിയായി (വാക്യം 5, 11).

പ്രത്യാശയുടെ ഉറപ്പുള്ള അടിസ്ഥാനം

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുമാണ് വിശ്വാസത്തിന്റെ പാഠങ്ങൾ വരുന്നത് —എന്റെ 110-റാത്തലുള്ള കറുത്ത ലാബ്രഡോർ, “കരടിയിൽ നിന്ന് പഠിച്ചതുപോലെ, കരടിയുടെ വലിയ ലോഹ വെള്ളപ്പാത്രം അടുക്കളയുടെ ഒരു മൂലയിൽ കിടന്നിരുന്നു. എപ്പോഴെല്ലാം അത് ശൂന്യമായിരിയ്ക്കുന്നവോ, അത് കുരയ്ക്കുകയോ, മാന്തുകയോ ചെയ്യുമായിരുന്നില്ല. പകരം, അത്, അതിന് സമീപം ശാന്തമായി കിടന്നുകൊണ്ട് കാത്തിരിയ്ക്കും. ചിലപ്പോൾ അത് പല നിമിഷങ്ങൾ കാത്തിരിയ്ക്കും, എന്നാൽ ഞാൻ ക്രമേണ മുറിയിലേയക്ക് നടന്നുപോകുകയും, കരടിയെ അവിടെ കാണുകയും, അതിന് ആവശ്യമുള്ളതു കൊടുക്കുമെന്നുള്ളതിനെ ആശ്രയിപ്പാൻ അതു പഠിച്ചു. അതിന് എന്നിലുള്ള ലഘുവായ വിശ്വാസം ഞാൻ ദൈവത്തിൽ കൂടുതലായി ആശ്രയിപ്പാനുള്ള എന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു.

 ബൈബിൾ നമ്മോട്‍ പറയുന്നു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). ഈ വിശ്വാസത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനം ദൈവം തന്നെയാണ്, താൻ “തന്നെ ആത്മാർത്ഥതയോടെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു” (വാക്യം 6). യേശുവിലൂടെ ദൈവത്തിങ്കലേയ്ക്ക് വരികയും തന്നിൽ വിശ്വസിയ്ക്കുകയും ചെയ്യുന്നവർക്ക് ദൈവം താൻ വാഗ്ദത്തം ചെയ്തിരിയ്ക്കുന്നത് നിവർത്തിപ്പാൻ വിശ്വസ്തനാകുന്നു.

 ചിലപ്പോൾ “നാം കാണാത്തതിൽ വിശ്വസിയ്ക്കുക” എന്നത് എളുപ്പമല്ല. എന്നാൽ നമുക്ക് ദൈവത്തിന്റെ നന്മയിലും തന്റെ ആർദ്രതയുള്ള സ്വഭാവഗുണത്തിലും ആശ്രയിക്കാം, നാം കാത്തിരിയ്ക്കേണ്ടി വന്നാലും –തന്റെ ജ്ഞാനം എല്ലാറ്റിലും സമ്പൂർണമാണ് എന്നതിൽ ആശ്രയിക്കാം.

ഇപ്പോഴും എന്നേയ്ക്കുമായി നമ്മുടെ ആത്മാവിനെ നിത്യമായി രക്ഷിക്കുവാനും നമ്മുടെ വളരെ വേണ്ടപ്പെട്ട ആവശ്യങ്ങളെ നിവൃത്തിപ്പാനുമായി താൻ പറയുന്നത് ചെയ്യുവാൻ എപ്പോഴും വിശ്വസ്ഥനാകുന്നു.

കവച ജന്തു വർഗ്ഗത്തിന്റെ ഗതി

എന്റെ കസിൻ എന്നെ തന്നോടുകൂടെ ഒരു ഇനം ഇറാൽ മീനിനെ പിടിക്കാൻ വിളിച്ചപ്പോൾ, എനിയ്ക്ക് സഹായിക്കാൻ കഴിഞ്ഞില്ല എന്നാൽ അത് ആവേശഭരിതനാക്കി. താൻ എനിയ്ക്ക് ഒരു പ്ലാസ്റ്റിക് തൊട്ടി തരുമ്പോൾ ഗോഷ്ടി കാണിച്ചുകൊണ്ട്, “അടപ്പില്ലേ?” എന്ന് ചോദിച്ചു.

 ചൂണ്ടയും അതിൽ കോർക്കുന്ന ഇരയായ കോഴിയുടെ അവശിഷ്ടങ്ങളുടെ ചെറുസഞ്ചിയും എടുത്തുകൊണ്ട് അവൻ പറഞ്ഞു, “നിനക്ക് അതിന്റെ ആവശ്യമില്ല” എന്ന്. 

 പിന്നീട്, ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അവയിൽ ചെറിയവ ഒന്നിന് മീതെ ഒന്നായി കയറി ഏകദേശം നിറഞ്ഞിരിയ്ക്കുന്ന തൊട്ടിയിൽനിന്നും രക്ഷപെടുവാൻ വ്യർത്ഥമായി പരിശ്രമിക്കുന്നു, എന്തുകൊണ്ട് നമുക്ക് ഒരു അടപ്പിന്റെ ആവശ്യം വരാത്തത് എന്നു മനസ്സിലായി. എപ്പോഴെല്ലാം അവ വക്കോളം എത്തുന്നുവോ, മറ്റുള്ളവ അതിനെ വലിച്ചു താഴേയ്ക്കിടും.

 അവയുടെ ഗതി എന്നെ ഓർപ്പിച്ചത്, സമൂഹത്തിനാകെ ഉണ്ടാകേണ്ട പ്രയോജനം, നമ്മുടേതായ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി പരിഗണിയ്ക്കുന്നത് എത്ര നാശകരമാണെന്നതാണ്. പൌലൊസ് തെസ്സലൊനിക്യയിലുള്ള വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ, ഉയർത്തുന്നതിന്റെയും പരസ്പരാശ്രയത്തിന്റെയും ബന്ധങ്ങളുടെ ആവശ്യകത താൻ മനസ്സിലാക്കിയിരുന്നു. “ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്ന് താൻ അവരെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനിക്യർ 5:14).

 വിചാരപ്പെടുന്ന തങ്ങളുടെ സമൂഹത്തെ പ്രശംസിയ്ക്കുന്നു (വാക്യം 11), പൌലൊസ് അവരോട് ഒന്നുകൂടെ സ്നേഹത്തോടെയും സമാധാനപൂർണ്ണമായുള്ള ബന്ധങ്ങൾക്കായി പ്രോത്സാഹിപ്പിയ്ക്കുന്നു (വാക്യം 13–15). ക്ഷമയുടെയും ദയയുടെയും, അനുകമ്പയുടെയും, സംസ്ക്കാരം ഉണ്ടാക്കുന്നതിനായുള്ള പ്രയത്നം മറ്റുള്ളവരെ ദൈവവുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാക്കുകയും, ധൈര്യപ്പെടുത്തുകയും ചെയ്യുന്നു (വാക്യം 15, 23).

 ഇപ്രകാരമുള്ള സ്നേഹനിർഭരമായ ഐക്യത്തിലൂടെ സഭയ്ക്ക് വളരുവാനും ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാനും സാധിയ്ക്കും. ദൈവത്തെ വിശ്വാസികൾ ബഹുമാനിയ്ക്കുമ്പോൾ, മറ്റുള്ളവരെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ വലിച്ചു താഴെയിടുന്നതിന് പകരം കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധരാകുമ്പോൾ, നാമും നമ്മുടെ സമൂഹവും തഴയ്ക്കും.

യേശു നിങ്ങളുടെ തൊട്ട് പുറകിലുണ്ട്

എന്റെ മകൾ സാധാരണെയേക്കാൾ അല്പം നേരത്തെ പള്ളിക്കൂടത്തിൽ പോകുവാൻ ഒരുങ്ങി, അതുകൊണ്ട് അവൾ ഞങ്ങൾ പോകുന്ന വഴിയിൽ കാപ്പിക്കടയുടെ മുമ്പിൽ നിറുത്താമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ വാഹനം ഓടിയ്ക്കാനുള്ള പാതയോടു അടുത്തുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, “ഈ പ്രഭാതത്തിൽ ചില സന്തോഷം പ്രസരിപ്പിയ്ക്കുവാൻ നിനക്ക് തോന്നുന്നുണ്ടോ?” അവൾ പറഞ്ഞു, “തീർച്ചയായും.”

 ഞങ്ങൾക്ക് ആവശ്യമുള്ളത് കാപ്പിക്കടയിൽ പറഞ്ഞു, എന്നിട്ട് കാപ്പിക്കടയിൽ കാപ്പി ഉണ്ടാക്കുന്ന ആൾ പറഞ്ഞതനുസരിച്ച് ഞങ്ങൾക്കുള്ളത് ഇരിയ്ക്കുന്ന ഇടത്തുള്ള ജാലകം വലിച്ചു. ഞാൻ പറഞ്ഞു, “ഞങ്ങളുടെ പണം തരുന്നതോടൊപ്പംതന്നെ ഞങ്ങളുടെ പിറകിലുള്ള യുവതിയുടേതും തരാം” എന്റെ മകളുടെ മുഖത്ത് ഒരു വലിയ ചിരി പടർന്നു.

 കാര്യങ്ങളുടെ വലിയ പദ്ധതിയിൽ, ഒരു കോപ്പ ചായ ധാരാളിത്തമായെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ അങ്ങനെയാണോ? ഇതായിരിക്കുമോ യേശുവിന് “ചെറിയ ഒരുത്തന്” എന്ന് താൻ സംബോധന ചെയ്തവർക്ക് വേണ്ടി കരുതുവാനുള്ള തന്റെ ആഗ്രഹം നമ്മിലൂടെ സഫലമാക്കുവാനുള്ള ഒരു വഴി? എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. (മത്തായി 25:40). ഇതാ ഒരു ചിന്ത: എപ്രകാരമാകുന്നു നമ്മുടെ പുറകിലുള്ളതോ അടുത്തുള്ള നിരയിൽ നില്കുന്നതോആയ വ്യക്തിയെ കേവലം യോഗ്യനായ സ്ഥാനാർത്ഥിയായി കാണുക? എന്നിട്ട് “എന്തെങ്കിലും” ചെയ്യുക – ഒരുപക്ഷെ ഒരു കോപ്പ കാപ്പിയായിരിയ്ക്കാം, ഒരുപക്ഷെ അതിലും വലിയതായിരിയ്ക്കാം, ഒരുപക്ഷെ കുറഞ്ഞതുമായിരിയ്ക്കാം. എന്നാൽ യേശു, “നിങ്ങൾ ചെയ്തേടത്തോളം എല്ലാം” (വാക്യം 40) എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരെ സേവിക്കുമ്പോൾ, തന്നെ സേവിക്കുന്നു എന്നുള്ളത് നമുക്കു തരുന്ന വലിയ സ്വാതന്ത്ര്യം ആകുന്നു.

 അങ്ങനെ ഞങ്ങൾ വാഹനം ഒടിച്ചു മാറുമ്പോൾ, ഞങ്ങളുടെ പുറകിൽ നിന്നിരുന്ന ആ യുവതിയുടെയും കാപ്പി കൈമാറുമ്പോൾ കാപ്പി ഉണ്ടാക്കുന്ന ആളിന്റെയും മുഖം കണ്ടു. അവർ ഇരുവരും ചേർന്ന് നിന്നുകൊണ്ട് പുഞ്ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു.

അനന്തമായ അളവുകൾ

ഞാൻ ഇപ്പോഴും വിനൈൽ പൊതിഞ്ഞ പായിട്ടുകൊണ്ട് യന്ത്രം ചുറ്റുകയും കടകട ശബ്ദം ഉണ്ടാക്കുകയും ചെയ്യുമ്പോൾ ആജ്ഞയുടെ മേൽ ശ്വാസം അടക്കിപ്പിടിക്കുന്നു. എനിയ്ക്കറിയാം അനേകർ എം ആർ ഐ-യിലൂടെ കടന്നുപോയിട്ടുണ്ട്, എന്നാൽ ഇടുങ്ങിയ സ്ഥലങ്ങൾ ഭയമുള്ള എനിയ്ക്ക്, എന്നേക്കാൾ വലിയ ആരുടെയെങ്കിലും വ്യക്തമായി കാണുന്ന, ഏകാഗ്രമാക്കുന്ന അനുഭവം ആവശ്യമായിരുന്നു.  

 എന്റെ മനസ്സിൽ, തിരുവെഴുത്തിൽനിന്നുള്ള ഒരു വാക്യാംശം – എത്ര വലുതാകുന്നു ക്രിസ്തുവിൻ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും” (എഫെസ്യർ 3:18)—യന്ത്രത്തിന്റെ മൂളലിനൊപ്പം താളത്തോടുകൂടെ ചലിച്ചുകൊണ്ടിരുന്നു. എഫെസ്യ സഭയ്ക്കുവേണ്ടിയുള്ള പൌലൊസിന്റെ പ്രാർത്ഥനയിൽ, താൻ ദൈവത്തിന്റെ സ്നേഹത്തിന് ഊന്നൽ നല്കുവാൻ തന്റെ സ്നേഹത്തിനും സാന്നിദ്ധ്യത്തിനും പരിധികളില്ലാത്ത നാല് അളവുകളെക്കുറിച്ച് വിവരിയ്ക്കുന്നു.

 എം ആർ ഐ-യ്ക്ക് വേണ്ടി കിടന്നിരുന്നപ്പോഴുള്ള എന്റെ അവസ്ഥയ്ക്ക് ലഭ്യമാക്കിയത് എന്റെ ധാരണയ്ക്കുള്ള ഒരു നവപ്രതിച്ഛായ ആയിരുന്നു. വീതി: എന്റെ ഇരുവശത്തും ആറ് ഇഞ്ച് നീണ്ട കുഴലുകളിൽ എന്റെ കൈകൾ ശരീരവുമായി ബന്ധിച്ചിരിയ്ക്കുന്നത്. നീളം: സിലിണ്ടറിന്റെ രണ്ട് ദ്വാരങ്ങളിൽ നിന്നുമുള്ള അന്തരം, എന്റെ ശിരസ്സിൽനിന്നും പാദത്തിലേയ്ക്ക് നീണ്ടുകിടക്കുന്നു. ഉയരം: എന്റെ മൂക്കിൽനിന്നുള്ള കുഴലിന്റെ പരിധിയുടെ ആറിഞ്ച്. ആഴം: എന്റെ കീഴെ തളയിട്ടിരിയ്ക്കുന്ന കുഴലിനെ താങ്ങുന്നത്, എന്നെ താങ്ങുന്നു. നാല് അളവുകൾ ചിത്രീകരിയ്ക്കുന്നത്, ദൈവത്തിന്റെ സാന്നിദ്ധ്യം എം ആർ ഐ കുഴലിലും – ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും എന്നെ വലയം ചെയ്യുകയും താങ്ങുകയും ചെയ്യുന്നു എന്നുള്ളതാകുന്നു.

 ദൈവത്തിന്റെ സ്നേഹം നമ്മെ വലയം ചെയ്യുന്നു. വീതി: എല്ലാ സ്ഥലങ്ങളിലുമുള്ള എല്ലാവരിലുമെത്തുവാൻ തന്റെ കരങ്ങൾ നീട്ടുന്നു. നീളം: തന്റെ സ്നേഹത്തിന് അന്തമില്ല. ഉയരം: താൻ ഉയർത്തുന്നു. ആഴം: താൻ എല്ലാ സാഹചര്യങ്ങളിലും നമ്മെ താങ്ങിക്കൊണ്ടാഴിയിലേക്ക് ഇറങ്ങുന്നു . ഒന്നിനും തന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല! (റോമർ 8:38–39).

നമ്മെ സ്വീകരിയ്ക്കുന്ന ദൈവം

ഞങ്ങളുടെ സഭ കൂടിവന്നിരുന്നത് 1958-ൽ സംയോജിപ്പിക്കാനുള്ള അമേരിക്കൻ ഐക്യ നാടുകളിലെ ഒരു കോടതിവിധിയെ (മുമ്പ് യൂറോപ്യൻ വംശപരമ്പരയിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രം പഠിച്ചിരുന്ന പള്ളിക്കൂടം ആഫ്രിക്കക്കാരായവരും – അമേരിയ്ക്കക്കാരുമായുള്ള വിദ്യാർത്ഥികൾ പഠിക്കണം എന്നുള്ളത്) അനുസരിക്കുന്നതിന് പകരം അടച്ചുപൂട്ടിയ, പഴയ ഒരു പ്രാഥമിക വിദ്യാലയത്തിലായിരുന്നു.  പിറ്റേ വർഷം, പള്ളിക്കുടം തുറക്കുകയും ഇപ്പോൾ നമ്മുടെ സഭാംഗമായ എൽവ, കറുത്തവരുടെ ലോകത്തു നിന്ന് വെളുത്തവരുടെ ലോകത്തിലേക്ക് കൂടിയേറിയ അനേക വിദ്യാർത്ഥികളിൽ ഒരുവൾ. അവൾ ഓർക്കുന്നു" ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന അദ്ധ്യാപകരുടെയിടയിൽനിന്നും, സുരക്ഷിതമായ എന്റെ സമൂഹത്തിൽനിന്നും എന്നെ കൊണ്ടുപോയി, കറുത്ത വർഗ്ഗക്കാരായ ഒരേയൊരു വിദ്യാർത്ഥി മാത്രമുള്ള സംഭ്രമിപ്പിക്കുന്ന പരിതഃസ്ഥിതിയുള്ള ക്ലാസ്സിൽ കൊണ്ടുചെന്നാക്കി.” എൽവ ക്ലേശിച്ചത് അവൾ ഒരു വ്യത്യസ്തയായിരുന്നതുകൊണ്ടാണ്, എന്നാൽ അവൾ ധൈര്യവും, വിശ്വാസവും ക്ഷമയുമുള്ളവളായി മാറി.

 അവളുടെ സാക്ഷ്യം അഗാധമായതാണ് എന്തുകൊണ്ടെന്നാൽ ഓരോ മനുഷ്യന്റെയും വർഗ്ഗമോ പൈതൃകമോ വ്യത്യാസമില്ലാതെ ദൈവത്താൽ സ്നേഹിയ്ക്കപ്പെടുന്നുവെന്ന സത്യത്തെ ത്യജിയ്ക്കുന്ന സമൂഹത്തിലെ ചിലരിൽ നിന്ന് എത്രമാത്രം തിന്മയാണ് താൻ അനുഭവിച്ചത്. ചില ആളുകൾ ജന്മനാൽ ദൈവത്താൽ സ്നേഹിക്കപ്പെടുമ്പോൾ മറ്റുള്ളവർ തിരസ്ക്കരിയ്ക്കപെടുന്നു എന്ന് വിശ്വസിച്ചുകൊണ്ട് പുരാതന സഭയിലെ ചില അംഗങ്ങളും ഇതേ സത്യത്തിന് വേണ്ടി ക്ലേശിപ്പിക്കപ്പെട്ടു. ദൈവീക ദർശനം പ്രാപിച്ചതിന് ശേഷം, എന്തുതന്നെ ആയിരുന്നാലും, പത്രോസ് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഓരോരുത്തരെയും വിസ്മയിപ്പിയ്ക്കുന്ന വെളിപ്പാടിനാൽ അത്ഭുതപ്പെടുത്തിക്കൊണ്ട്: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു” (അപ്പൊ. പ്രവൃത്തി 10:34–35).

 ദൈവം ഓരോരുത്തരെയും സ്നേഹിപ്പാൻ തന്റെ കരങ്ങൾ വിശാലമായി തുറക്കുന്നു. നാമും തന്റെ ശക്തിയാൽ അങ്ങനെതന്നെ ചെയ്യാം.

എപ്രകാരമുള്ള രക്ഷിതാവാണ് താൻ?

കഴിഞ്ഞ വർഷം, ഞാനും എന്റെ സ്നേഹിതന്മാരും അർബുദവുമായി മല്ലടിയ്ക്കുന്ന മൂന്നു സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾക്കറിയാമായിരുന്നു ദൈവത്തിന് അവരെ സൌഖ്യമാക്കുവാനുള്ള ശക്തിയുണ്ടെന്നും ഞങ്ങൾ തന്നോട് അങ്ങനെ ചെയ്യുവാൻ ദിവസേന യാചിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിൽ താൻ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് താൻ വീണ്ടും അങ്ങനെ ചെയ്യുമെന്നു വിശ്വസിയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പോരാട്ടങ്ങളിൽ സൌഖ്യം യഥാർത്ഥമായി സംഭവിയ്ക്കുന്ന ദിവസങ്ങലുണ്ടായിരിക്കുകയും ഞങ്ങൾ അതിൽ സന്തോഷിയ്ക്കയും ചെയ്തു. എന്നാൽ അവരെല്ലാവരും മരിച്ചുപോയി. ചിലർ പറഞ്ഞു അത് അവരുടെ “ആത്യന്തിക സൌഖ്യമായിരുന്നുയെന്നു "ഒരു രീതിയിൽ അങ്ങനെയാകുന്നു താനും. എന്നിരുന്നാലും വിരഹം ഞങ്ങളെ ആഴത്തിൽ മുറിവേല്പിച്ചു. അവരെയെല്ലാം താൻ സൌഖ്യമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു —ഇവിടെയും ഇപ്പോഴും—ഞങ്ങൾക്ക് മനസിലകാത്ത കാരണങ്ങളാൽ ഒരു അത്ഭുതവും സംഭവിച്ചില്ല.

 ചിലർ യേശുവിനെ അനുഗമിച്ചത് താൻ പ്രവൃത്തിച്ച അത്ഭുതങ്ങൾ കാണുവാനും, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനുമായിരുന്നു (യോഹന്നാൻ 6:2, 26). ചിലർ കേവലം തന്നെ തച്ചന്റെ മകനായി കാണുകയും (മത്തായി 13:55–58), മറ്റുചിലർ തങ്ങളുടെ രാഷ്ട്രീയ നേതാവായും പ്രതീക്ഷിച്ചു (ലൂക്കൊസ് 19:37–38). ചിലർ തന്നെ വലിയ ഗുരുവായി കരുതി (മത്തായി 7:28-29). മറ്റു ചിലർ തന്റെ പഠിപ്പിക്കൽ മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ട് തന്നെ വിട്ടുപോയി (യോഹന്നാൻ 6:66).

 ഇന്നും യേശു നാം തന്നിൽനിന്നും പ്രതീക്ഷിക്കുന്നതുപോലെ എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിലും താൻ നാം സങ്കല്പിക്കുന്നതിലും ഉപരിയാകുന്നു. താൻ നിത്യജീവന്റെ ദാതാവാകുന്നു (വാക്യം 47–48). താൻ നല്ലവനും ജ്ഞാനിയും ആകുന്നു; താൻ സ്നേഹിക്കുകയും, ക്ഷമിക്കുകയും, ചേർന്നു വസിയ്ക്കുകയും, ആശ്വസിപ്പിക്കുയും ചെയ്യുന്നു. നമുക്ക് താൻ ആയിരിയ്ക്കുന്ന നിലയിൽ യേശുവിൽ വിശ്രമിയ്ക്കുകയും തന്നെ അനുഗമിയ്ക്കുകയും ചെയ്യാം.

ആകുലതകൾക്ക് പകരമായി

നിയമപ്രകാരം ജീവിയ്ക്കുന്ന സത്യസന്ധനായ മനുഷ്യന് ഒരു ശബ്ദ തപാൽ ലഭിച്ചു, അതിൽ, “ഇത് അധികാരി _______ പോലീസ് വകുപ്പിൽനിന്നുമാകുന്നു. ദയവായി ഈ നമ്പരിൽ വിളിക്കുക.” ഉടനെ, അയാൾ ആകുലപ്പെടുവാൻ തുടങ്ങി – ഏതെങ്കിലും തരത്തിൽ താൻ എന്തെങ്കിലും തെറ്റു ചെയ്തുകാണുമെന്ന് ഭയപ്പെട്ടു. താൻ തിരിച്ചു വിളിക്കുവാൻ ഭയപ്പെട്ട്, സാദ്ധ്യമായ സംഭവങ്ങളുടെ സങ്കലപ്പ പരമ്പരയിൽ ചിലവഴിച്ച് നിദ്രാവിഹീന രാവുകളാക്കുകപോലും ചെയ്തു —താൻ ഏതോ കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു എന്ന് ആകുലപ്പെട്ടു. ആ അധികാരി ഒരിയ്ക്കലും തിരിച്ചു വിളിച്ചില്ല, എന്നാൽ ആകുലതയിൽ നിന്ന് കരകയറാൻ ആഴ്ചകളെടുത്തു.

 യേശു ആകുലതയെക്കുറിച്ച് ചിന്താ കർഷകമായ ഒരു ചോദ്യം ചോദിച്ചു: വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തോട് ഒരു മണിക്കൂറെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? (മത്തായി 6:27)

 ഒരുപക്ഷെ ഇത് നമ്മുടെ ആകുലപ്പെടുത്തുന്ന പ്രവണതയെക്കുറിച്ച് പുനർചിന്തനത്തിന് സഹായിച്ചേക്കാം, എന്നാൽ ആകുലചിത്തരാകുന്ന സാഹചര്യങ്ങളിൽ അത് നമ്മെ സഹായിക്കുകയില്ല എന്ന് ഓർമ്മിപ്പിയ്ക്കുന്നു. പ്രശ്നങ്ങൾ നമ്മുടെ ചക്രവാളത്തിൽ ആകുമ്പോൾ, താഴെപ്പറയുന്ന രണ്ടു-കാൽവയ്പ് സമീപനം നമുക്കു ശ്രമിയ്ക്കാവുന്നതാകുന്നു: നടപടി സ്വീകരിയ്ക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. നമുക്ക് പ്രശ്നത്തെ തിരസ്കരിക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, നമുക്ക് ആ വഴി പരിശ്രമിക്കാം. നമുക്ക് മുന്നോട്ടു പോകാൻ നമ്മെ നയിക്കേണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ നമുക്കു ചെയ്യുവാൻ ഒന്നുമില്ലാത്ത സാഹചര്യം വരാം, ദൈവം അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എത്തിപെടുകയില്ലയെന്നു നമുക്ക് ആശ്വവസിയ്ക്കാം. താൻ എപ്പോഴും നമുക്കുവേണ്ടി പ്രവൃത്തിയ്ക്കും. നമുക്കു എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ തന്നിലേയ്ക്ക് വിശ്വാസത്തോടും ഉറപ്പോടുംകൂടി ഭരമേല്പിക്കാം.

 ആകുലപ്പെടാനുള്ള സമയമാണെന്ന് തോന്നുമ്പോൾ, നമുക്ക് ദാവീദ് രാജാവ് തന്റേതായ പ്രതിബന്ധങ്ങളിലും ആകുലതകളിലുള്ള പങ്കു അഭിമുഖീകരിച്ചുകൊണ്ട് ഉപസംഹരിക്കുന്നതു പോലെ: “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും” (സങ്കീർത്തനം 55:22) എന്നുള്ള തന്റെ പ്രചോദിപ്പിയ്ക്കുന്ന വാക്കുകളിലേയ്ക്ക് തിരിയാം. ഇത് ആകുലതയ്ക്കുള്ള എത്ര വലിയ പോംവഴിയാകുന്നു!

ഒരു സാധാരണ മനുഷ്യൻ

വില്ല്യം കേറി ഇംഗ്ലണ്ടിലുള്ള നോർത്താംപ്ടനു സമീപം, ദരിദ്ര കുടുംബത്തിൽ പിറന്ന ഒരു രോഗാതുരനായ ബാലനായിരുന്നു. തന്റെ ഭാവി അത്ര ശോഭനമായി കാണ്മാൻ കഴിയില്ലായിരുന്നു. എന്നാൽ ദൈവത്തിന് തന്നെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരുന്നു. അസാധരണമായ എല്ലാറ്റിനും വിപരീതമായി, താൻ ഭാരതത്തിലേയ്ക്കു വരികയും, അവിശ്വസനീയമായ സാമുഹീക പരിഷ്ക്കരണങ്ങൾ കൊണ്ടുവരികയും ഭാരതത്തിലെ അനവധി ഭാഷകളിൽ ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്തു. താൻ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുകയും, ദൈവത്തിനായി അനവധി കാര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

 യിശ്ശായിയുടെ മകനായ ദാവീദ്, തന്റെ കുടുംബത്തിൽ ഇളയവനും, സാധാരണക്കാരനായ ഒരു യുവാവുമായിരുന്നു. ബെത്ലഹേമിലെ കുന്നിൻ പുറങ്ങളിൽ അപ്രധാനിയായ ഒരു ഇടയനായിരുന്നു. (1 ശമുവേൽ 16:11–12). എങ്കിലും ദൈവം ദാവീദിന്റെ ഹൃദയം കണ്ടു തനിയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നു.  ദൈവം രാജാവായ ശൌലിനെ തന്റെ അനുസരണക്കേടിനാൽ തിരസ്ക്കരിച്ചു. പ്രവാചകനായ ശമുവേൽ, ശൌലിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിലപിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം യിശ്ശായിയുടെ മക്കളിൽ ഒരുവനെ മറ്റൊരു രാജാവായി അഭിഷേകം ചെയ്യുവാൻ ശമുവേലിനെ വിളിച്ചു.

 ശമുവേൽ സുന്ദരനും പൊക്കവുമുള്ള എലിയാബിനെ കണ്ടപ്പോൾ, സ്വാഭാവികമായി താൻ വിചാരിച്ചു, “യഹോവയുടെ മുമ്പാകെ, അവന്റെ അഭിഷിക്തൻ ഇതാ” എന്നു പറഞ്ഞു (വാക്യം 6). എന്തുതന്നെയായിരുന്നാലും, ദൈവത്തിന്റെ രാജാവിനെ തിരെഞ്ഞെടുക്കാനുള്ള മാനദണ്ഡം ശമ്മുവേലിന്റേതിനെക്കാളും വളരെ വ്യത്യസ്ഥമായിരുന്നു. യഥാർത്ഥത്തിൽ, ദൈവം യിശ്ശായിയുടെ മക്കളിൽ ഇളയവനോടൊഴികെ ഓരോരുത്തനോടും ‘ഇല്ല’ എന്നു പറഞ്ഞു. തീർച്ചയായും ദാവീദിനെ രാജാവായി തിരഞ്ഞെടുത്തതിൽ ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ അങ്ങനെ തോന്നുമെങ്കിലും. ഒരു ആട്ടിടയന് തന്റെ രാജ്യത്തെ ഒഴിച്ചു നിർത്തിയാലും, തന്റെ സമൂഹത്തിനു എന്താകുന്നു നൽകുവാനുള്ളതു?

 കർത്താവ് നമ്മുടെ ഹൃദയങ്ങൾ അറിയുന്നു എന്നും നമുക്കുവേണ്ടി തനിയ്ക്ക് പദ്ധതികളുണ്ട് എന്ന് അറിയുന്നതും എത്ര ആശ്വാസകരമായ കാര്യമാകുന്നു.