Category  |  odb

ആകുലതകൾക്ക് പകരമായി

നിയമപ്രകാരം ജീവിയ്ക്കുന്ന സത്യസന്ധനായ മനുഷ്യന് ഒരു ശബ്ദ തപാൽ ലഭിച്ചു, അതിൽ, “ഇത് അധികാരി _______ പോലീസ് വകുപ്പിൽനിന്നുമാകുന്നു. ദയവായി ഈ നമ്പരിൽ വിളിക്കുക.” ഉടനെ, അയാൾ ആകുലപ്പെടുവാൻ തുടങ്ങി – ഏതെങ്കിലും തരത്തിൽ താൻ എന്തെങ്കിലും തെറ്റു ചെയ്തുകാണുമെന്ന് ഭയപ്പെട്ടു. താൻ തിരിച്ചു വിളിക്കുവാൻ ഭയപ്പെട്ട്, സാദ്ധ്യമായ സംഭവങ്ങളുടെ സങ്കലപ്പ പരമ്പരയിൽ ചിലവഴിച്ച് നിദ്രാവിഹീന രാവുകളാക്കുകപോലും ചെയ്തു —താൻ ഏതോ കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു എന്ന് ആകുലപ്പെട്ടു. ആ അധികാരി ഒരിയ്ക്കലും തിരിച്ചു വിളിച്ചില്ല, എന്നാൽ ആകുലതയിൽ നിന്ന് കരകയറാൻ ആഴ്ചകളെടുത്തു.

 യേശു ആകുലതയെക്കുറിച്ച് ചിന്താ കർഷകമായ ഒരു ചോദ്യം ചോദിച്ചു: വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തോട് ഒരു മണിക്കൂറെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? (മത്തായി 6:27)

 ഒരുപക്ഷെ ഇത് നമ്മുടെ ആകുലപ്പെടുത്തുന്ന പ്രവണതയെക്കുറിച്ച് പുനർചിന്തനത്തിന് സഹായിച്ചേക്കാം, എന്നാൽ ആകുലചിത്തരാകുന്ന സാഹചര്യങ്ങളിൽ അത് നമ്മെ സഹായിക്കുകയില്ല എന്ന് ഓർമ്മിപ്പിയ്ക്കുന്നു. പ്രശ്നങ്ങൾ നമ്മുടെ ചക്രവാളത്തിൽ ആകുമ്പോൾ, താഴെപ്പറയുന്ന രണ്ടു-കാൽവയ്പ് സമീപനം നമുക്കു ശ്രമിയ്ക്കാവുന്നതാകുന്നു: നടപടി സ്വീകരിയ്ക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. നമുക്ക് പ്രശ്നത്തെ തിരസ്കരിക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, നമുക്ക് ആ വഴി പരിശ്രമിക്കാം. നമുക്ക് മുന്നോട്ടു പോകാൻ നമ്മെ നയിക്കേണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ നമുക്കു ചെയ്യുവാൻ ഒന്നുമില്ലാത്ത സാഹചര്യം വരാം, ദൈവം അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എത്തിപെടുകയില്ലയെന്നു നമുക്ക് ആശ്വവസിയ്ക്കാം. താൻ എപ്പോഴും നമുക്കുവേണ്ടി പ്രവൃത്തിയ്ക്കും. നമുക്കു എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ തന്നിലേയ്ക്ക് വിശ്വാസത്തോടും ഉറപ്പോടുംകൂടി ഭരമേല്പിക്കാം.

 ആകുലപ്പെടാനുള്ള സമയമാണെന്ന് തോന്നുമ്പോൾ, നമുക്ക് ദാവീദ് രാജാവ് തന്റേതായ പ്രതിബന്ധങ്ങളിലും ആകുലതകളിലുള്ള പങ്കു അഭിമുഖീകരിച്ചുകൊണ്ട് ഉപസംഹരിക്കുന്നതു പോലെ: “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും” (സങ്കീർത്തനം 55:22) എന്നുള്ള തന്റെ പ്രചോദിപ്പിയ്ക്കുന്ന വാക്കുകളിലേയ്ക്ക് തിരിയാം. ഇത് ആകുലതയ്ക്കുള്ള എത്ര വലിയ പോംവഴിയാകുന്നു!

ഒരു സാധാരണ മനുഷ്യൻ

വില്ല്യം കേറി ഇംഗ്ലണ്ടിലുള്ള നോർത്താംപ്ടനു സമീപം, ദരിദ്ര കുടുംബത്തിൽ പിറന്ന ഒരു രോഗാതുരനായ ബാലനായിരുന്നു. തന്റെ ഭാവി അത്ര ശോഭനമായി കാണ്മാൻ കഴിയില്ലായിരുന്നു. എന്നാൽ ദൈവത്തിന് തന്നെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരുന്നു. അസാധരണമായ എല്ലാറ്റിനും വിപരീതമായി, താൻ ഭാരതത്തിലേയ്ക്കു വരികയും, അവിശ്വസനീയമായ സാമുഹീക പരിഷ്ക്കരണങ്ങൾ കൊണ്ടുവരികയും ഭാരതത്തിലെ അനവധി ഭാഷകളിൽ ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്തു. താൻ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുകയും, ദൈവത്തിനായി അനവധി കാര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

 യിശ്ശായിയുടെ മകനായ ദാവീദ്, തന്റെ കുടുംബത്തിൽ ഇളയവനും, സാധാരണക്കാരനായ ഒരു യുവാവുമായിരുന്നു. ബെത്ലഹേമിലെ കുന്നിൻ പുറങ്ങളിൽ അപ്രധാനിയായ ഒരു ഇടയനായിരുന്നു. (1 ശമുവേൽ 16:11–12). എങ്കിലും ദൈവം ദാവീദിന്റെ ഹൃദയം കണ്ടു തനിയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നു.  ദൈവം രാജാവായ ശൌലിനെ തന്റെ അനുസരണക്കേടിനാൽ തിരസ്ക്കരിച്ചു. പ്രവാചകനായ ശമുവേൽ, ശൌലിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിലപിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം യിശ്ശായിയുടെ മക്കളിൽ ഒരുവനെ മറ്റൊരു രാജാവായി അഭിഷേകം ചെയ്യുവാൻ ശമുവേലിനെ വിളിച്ചു.

 ശമുവേൽ സുന്ദരനും പൊക്കവുമുള്ള എലിയാബിനെ കണ്ടപ്പോൾ, സ്വാഭാവികമായി താൻ വിചാരിച്ചു, “യഹോവയുടെ മുമ്പാകെ, അവന്റെ അഭിഷിക്തൻ ഇതാ” എന്നു പറഞ്ഞു (വാക്യം 6). എന്തുതന്നെയായിരുന്നാലും, ദൈവത്തിന്റെ രാജാവിനെ തിരെഞ്ഞെടുക്കാനുള്ള മാനദണ്ഡം ശമ്മുവേലിന്റേതിനെക്കാളും വളരെ വ്യത്യസ്ഥമായിരുന്നു. യഥാർത്ഥത്തിൽ, ദൈവം യിശ്ശായിയുടെ മക്കളിൽ ഇളയവനോടൊഴികെ ഓരോരുത്തനോടും ‘ഇല്ല’ എന്നു പറഞ്ഞു. തീർച്ചയായും ദാവീദിനെ രാജാവായി തിരഞ്ഞെടുത്തതിൽ ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ അങ്ങനെ തോന്നുമെങ്കിലും. ഒരു ആട്ടിടയന് തന്റെ രാജ്യത്തെ ഒഴിച്ചു നിർത്തിയാലും, തന്റെ സമൂഹത്തിനു എന്താകുന്നു നൽകുവാനുള്ളതു?

 കർത്താവ് നമ്മുടെ ഹൃദയങ്ങൾ അറിയുന്നു എന്നും നമുക്കുവേണ്ടി തനിയ്ക്ക് പദ്ധതികളുണ്ട് എന്ന് അറിയുന്നതും എത്ര ആശ്വാസകരമായ കാര്യമാകുന്നു.

വലിയ മഹത്വം

കൈസർ ഔഗുസ്തൊസ് സ്മരിയ്ക്കപ്പെടുന്നത് റോമാ ചക്രവർത്തിമാരിൽ പ്രഥമനും ഏറ്റവും ഉന്നതനും എന്നതിലാകുന്നു. രാഷ്ട്രീയ വൈദഗ്ദ്ധ്യവും സൈനീക ശക്തിയുംകൊണ്ട് താൻ തന്റെ ശത്രുക്കളെ നിർമ്മൂലമാക്കുകയും, സാമ്രാജ്യത്തെ വിപുലീകരിക്കുകയും അയൽ രാജ്യങ്ങളാൽ താറുമാറാക്കപ്പെട്ട റോമിനെ വെള്ളകല്ലു കൊണ്ടുള്ള ശിലാപ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും നഗരമാക്കി മാറ്റി. റോമാ പൌരന്മാർ ആരാധനയോടെ ഔഗുസ്തൊസിനെ ദിവ്യ പിതാവും മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും എന്നു പരാമർശിച്ചു. തന്റെ നാല്പതു വർഷ ഭരണാവസാനത്തിൽ, തന്റെ ഔദ്യോഗീകമായുള്ള അവസാനവാക്കുകൾ ഇപ്രകാരമായിരുന്നു, “ഞാൻ റോമിനെ ഒരു കളിമൺ നഗരമായ് കണ്ടെത്തി, എന്നാൽ വെള്ളക്കല്ലു നഗരമായി അതിനെ ശേഷിപ്പിച്ചു.” തന്റെ പത്നിയുടെ വാക്കുകൾ അനുസരിച്ച്, എങ്ങനെയായിരുന്നാലും, തന്റെ അവസാന വാക്കുകൾ വാസ്തവത്തിൽ, ഞാൻ എന്റെ പങ്കു നല്ലതുപോലെ വഹിച്ചിട്ടുണ്ടോ? എങ്കിൽ ഞാൻ അരങ്ങത്തുനിന്ന് മറയുമ്പോൾ കൈകൊട്ടി അംഗീകരിക്കുക.”

 വലിയ കഥയിലെ സഹായി വേഷമാകുന്നു തനിയ്ക്ക് നല്കിയിരുന്നത് എന്ന് ഔഗുസ്തൊസ് അറിഞ്ഞില്ല. തന്റെ ഭരണത്തിന്റെ നിഴലിൽ, റോമാ സൈന്യത്തിന്റെ ഏതെങ്കിലും വിജയത്തിന്റെയോ, ക്ഷേത്രത്തിന്റെയോ, കളിക്കളത്തിന്റെയോ, കൊട്ടാരത്തിന്റെയോ രഹസ്യത്തെക്കാളും വലിയതു വെളിപ്പെടുത്തുവാൻ ആശാരിയുടെ മകൻ ഭൂജാതനായി (ലൂക്കൊസ് 2:1).

 എന്നാൽ യേശുവിനെ തന്റെ നാട്ടുകാർ മരണശിക്ഷ നടത്തുന്ന റോമാക്കാരോട് ക്രൂശിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്ന രാത്രിയിൽ യേശു അപേക്ഷിച്ച മഹത്വം ആർക്കു മനസ്സിലായി? (യോഹന്നാൻ 17:4–5). ആരാകുന്നു സ്വർഗ്ഗത്തിലും ഭൂമിയിലും എന്നെന്നേയ്ക്കും കൈകൊട്ടി പുകഴ്ത്തുന്ന മറഞ്ഞിരുന്ന അതിശയ യാഗത്തെ മുൻകൂട്ടി കണ്ടത്?

 ഇത് തികച്ചും ഒരു കഥയാകുന്നു. മൌഢ്യ സ്വപ്നങ്ങളുടെ പുറകേയും നാം നമ്മുടെയിടയിലുള്ളവരോട് തന്നെ ശണ്ഠയിട്ടുംകൊണ്ടിരുന്നപ്പോൾ നമ്മുടെ ദൈവം നമ്മെ കണ്ടെത്തി. ഒരു പരുക്കൻ കുരിശിനെക്കറിച്ച് ഒത്തൊരുമിച്ച് പാടുവാൻ നമ്മെ ആക്കിവെച്ചു.

രൂപാന്തരപ്പെടുകയും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയും

ടാനിയും മൊഡൂപ്പെയും നൈജീരിയയിൽ വളരുകയും 1970കളിൽ പഠനാർത്ഥം യുകെയിലേക്ക് പോകുകയും ചെയ്തു. ദൈവത്തിന്റെ കൃപയാൽ വ്യക്തിപരമായി രൂപാന്തരപ്പെട്ടിട്ട്, ഉന്മൂലനം ചെയ്യപ്പെട്ടതും അകറ്റി നിറുത്തപ്പെട്ടതുമായ ഇംഗ്ലണ്ടിൽ ലിവർപൂളിലുള്ള ആൻഫീൽഡിലെ സമൂഹങ്ങളിൽ ഒന്നായതിനെ രൂപാന്തരപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുമെന്ന് അവർ ഒരിയ്ക്കലും സങ്കല്പിച്ചിട്ടില്ലായിരുന്നു. ഭിഷഗ്വരന്മാരായ ടാനിയും മൊഡൂപ്പെ ഒമിഡെയി ദൈവത്തെ വിശ്വസ്ഥതയോടെ അന്വേഷിക്കയും, തങ്ങളുടെ സമൂഹത്തെ സേവിയ്ക്കുകയും ചെയ്തപ്പോൾ ദൈവം അനേകരുടെ പ്രത്യാശയെ പുന:സ്ഥാപിച്ചു. അവർ ഊർജ്ജസ്വലരായി സഭയെ നയിക്കുകയും, അനവധി നിലകളിലുള്ള സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് അസംഖ്യം ആളുകളെ തങ്ങളുടെ ജീവിത രൂപാന്തരത്തിലേയ്ക്ക് നയിച്ചു.

 

മനശ്ശെ തന്റെ സമൂഹത്തിന് മാറ്റം വരുത്തി, ആദ്യം തിന്മയ്ക്കും, പിന്നീട് നന്മയ്ക്കും. മനശ്ശെ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ യെഹൂദായുടെ കിരീടം വെച്ച രാജാവായി വാഴിക്കപ്പെട്ടു, താൻ തന്റെ ജനതയെ ദൈവത്തിൽനിന്ന് അകറ്റുകയും അവർ വളരെ വർഷങ്ങൾ തിന്മ പ്രവൃത്തിക്കുകയും ചെയ്തു (2 ദിനവൃത്താന്തം 33:1–9). അവർ ദൈവത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കാത്തതുകൊണ്ട്, ദൈവം മനശ്ശെയെ തടവുകാരനായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുവാൻ ഏല്പിച്ചു (വാക്യം 10–11).

 

തന്റെ കഷ്ടതയിൽ, രാജാവ് താഴ്മയോടെ ദൈവത്തോട് നിലവിളിച്ചു, ദൈവം തന്റെ യാചന കേട്ട് തന്റെ രാജത്വത്തിലേയ്ക്ക് തിരിച്ചു വരുത്തി (വാക്യം 12–13). ഇപ്പോൾ രൂപാന്തരീകരിക്കപ്പെട്ട രാജാവ് നഗരത്തിന് മതിലുകൾ പുതുക്കി പണിയുകയും അന്യദൈവങ്ങളെ നീക്കുകയും ചെയ്തു (വാക്യം 14–15). “അവൻ യഹോവയുടെ യാഗപീഠം നന്നാക്കി… യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദായോടു കല്പിച്ചു” (വാക്യം 16). മനശ്ശെയുടെ സമൂലപരിഷ്ക്കാരം കണ്ട ജനം, അതുപോലെതന്നെ തങ്ങളെയും രൂപാന്തരപ്പെടുത്തി (വാക്യം 17).

 

നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, താൻ നമ്മെ രൂപാന്തരപ്പെടുത്തുകയും, അതുപോലെതന്നെ നമ്മുടെ സമൂഹങ്ങളെ നമ്മിലൂടെ അതിശക്തമായി സ്വാധീനിക്കുകയും ചെയ്യട്ടെ.

വെളിച്ചത്തിൽ നടക്കുക

ഞങ്ങളുടെ വനഗ്രാമത്തിൽ ചന്ദ്രൻ അപ്രത്യക്ഷമായപ്പോൾ അന്ധകാരം വ്യാപിച്ചു. കൊടുങ്കാറ്റോടുകൂടിയ പേമാരിയുടെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടുകൂടെയുള്ള മിന്നൽ ആകാശത്തെ പിളർന്നു. ഭയപ്പെട്ടുണർന്നുകൊണ്ട് കുട്ടിയെന്ന നിലയിൽ എല്ലാ തരത്തിലുമുള്ള ഭയങ്കരന്മാരായ രാക്ഷസ രൂപികൾ എന്റെ മേൽ ചാടിവീഴുന്നതായിട്ട് കാല്പനീകമായി ചിന്തിച്ചുപോയി! പുലരിയിൽ, ഏതായാലും, ശബ്ദകോലാഹലങ്ങൾ ഒഴിഞ്ഞു, സൂര്യൻ ഉദിക്കുകയും, പക്ഷികൾ സൂര്യപ്രകാശത്തിൽ ഉല്ലസിക്കുമ്പോൾ ശാന്തത തിരികെയെത്തുകയും ചെയ്തു. രാത്രിയുടെ ഭീതിപ്പെടുത്തുന്ന അന്ധകാരവും സന്തോഷ കാരണമായ പകലൊളിയും തമ്മിൽ ഗണ്യവും കൃത്യവുമായ അന്തരം ഉണ്ടായിരുന്നു.

 

യിസ്രായേൽ ജനത സീനായി പർവ്വതത്തിൽ കൂരിരുളും കൊടുങ്കാറ്റും അനുഭവിച്ചപ്പോൾ അവർ ഭയചകിതരായ സമയത്തെ എബ്രായ ലേഖന കർത്താവ് അനുസ്മരിയ്ക്കുന്നു (പുറപ്പാട് 20:18–19). അവരെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സാന്നിദ്ധ്യം, തന്റെ സ്നേഹദാനമായ കല്പനയിലും, കൂരിരുട്ടായും ഭയപ്പെടുത്തുന്നതുമായും തോന്നി. ഇതു എന്തുകൊണ്ടെന്നാൽ, പാപമുള്ള യിസ്രായേൽ ജനതയ്ക്ക് ദൈവത്തിന്റെ നിലവാരത്തിനൊത്ത് ജീവിയ്ക്കാൻ സാധിച്ചില്ല. അവരുടെ പാപം തങ്ങളെ അന്ധകാരത്തിലും ഭയത്തിലും നടക്കുമാറാക്കി (എബ്രായർ 12:18–21).

 

എന്നാൽ, ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല (1യോഹന്നാൻ 1:5). എബ്രായർ 12-ൽ സീനായി പർവ്വതം ദൈവത്തിന്റെ പരിശുദ്ധിയെയും നമ്മുടെ പഴയ ജീവിതമാകുന്ന അനുസരണക്കേടിനെയും പ്രതിനിധീകരിയ്ക്കുമ്പോൾ, സീയോൻ പർവ്വതം പ്രതിനിധീകരിയ്ക്കുന്നത് ദൈവത്തിന്റെ കൃപയെയും വിശ്വാസികളുടെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിലുള്ള പുതിയ ജീവിതത്തെയുമാകുന്നു.  (വാക്യങ്ങൾ 22–24).  

 

യേശുവിനെ അനുഗമിയ്ക്കുന്നവൻ “ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹന്നാൻ 8:12). അവനിലൂടെ, നമുക്ക് നമ്മുടെ പഴയ ജീവിതത്തിന്റെ അന്ധകാരത്തെ പുറത്താക്കിയിട്ട്, തന്റെ വെളിച്ചത്തിൽ നടക്കുന്നതിന്റെ ആനന്ദവും രാജ്യത്തിന്റെ മനോഹാരിതയും ആസ്വദിപ്പാൻ സാധിക്കും.

കണ്ണുകൾ മുറുകഅടഞ്ഞിരിയക്കുന്നു

തനിയ്ക്കറിയാമായിരുന്നു അത് ചെയ്യാൻ പാടില്ലാത്തതാണെന്ന്. അവൻ അത് തെറ്റാണെന്നു അറിഞ്ഞിരുന്നുവെന്ന് എനിയ്ക്ക് വ്യക്തമായി കാണാമായിരുന്നു. തന്റെ മുഖത്ത് മുഴുവൻ അത് ആലേഖനം ചെയ്തിരുന്നു! ഞാൻ തന്റെ തെറ്റായുള്ള ചെയ്തികൾ സംബന്ധിച്ച് സംസാരിയ്ക്കുവാൻ ഇരുന്നപ്പോൾ, എന്റെ അനന്തിരവൻ പെട്ടെന്ന് തന്റെ കണ്ണുകൾ തിരുമ്മി അടച്ചു. അവിടെ അവൻ ഇരുന്നു ചിന്തിച്ചു – മൂന്നുവയസ്സുകാരന്റെ യുക്തി-അവനു എന്നെ കാണ്മാൻ സാധിക്കുന്നില്ലെങ്കിൽ, എനിയ്ക്ക് അവനെയും കാണ്മാൻ സാധിക്കുകയില്ല. എനിയ്ക്ക് താൻ അദൃശ്യനായിരുന്നുവെങ്കിൽ, തനിയ്ക്ക് സംഭാഷണവും (നേരിടേണ്ടുന്ന പരിണിതഫലങ്ങളും) ഒഴിവാക്കാമായിരുന്നുവെന്ന് അവൻ പ്രതീക്ഷിച്ചു.

 

ആ അവസരത്തിൽ തന്നെ കാണ്മാൻ സാധ്യമായതുകൊണ്ട് ഞാൻ അതീവ സന്തുഷ്ടനാകുന്നു. എനിയ്ക്ക് തന്റെ പ്രവൃത്തികളുടെ പിഴകൾക്ക് മാപ്പുകൊടുക്കുവാൻ സാധിയ്ക്കാതെയിരുന്നപ്പോൾ, ഞങ്ങൾക്ക് അതിനെപ്പറ്റി സംസാരിയ്ക്കേണ്ടത് ആവശ്യമായിരുന്നു, എന്നാൽ എനിയ്ക്ക് ഇതിനിടയിൽ മറ്റെന്തെങ്കിലും ഞങ്ങളുടെയിടയിൽ വരുന്നതും ഇഷ്ടമായിരുന്നില്ല. എനിയ്ക്ക് താൻ എന്റെ മുഖത്തേയ്ക്ക് നല്ലതുപോലെ നോക്കണമെന്നും ഞാൻ എത്രമാത്രം തന്നെ സ്നേഹിക്കുന്നുവെന്നും തന്റെ പിഴകളെ മാപ്പാക്കുവാനായി ആകാംക്ഷയോടെയിരിക്കുന്നുവെന്നും താൻ കാണണമെന്നാഗ്രഹിക്കുന്നു! ആ സമയത്ത്, ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ദൈവത്തിന് ഉണ്ടായ അനുഭവം എന്റെ മനോമുകുരത്തിൽ മങ്ങിക്കത്തി. തങ്ങളുടെ പാതകം മനസ്സിലാക്കിയിട്ട്, ഞാൻ എന്റെ അനന്തിരവനെ കണ്ടത് പോലെ അവരെ വ്യക്തമായി “കാണുന്ന” ദൈവത്തിൽനിന്ന് അവർ ഒളിക്കുവാൻ ശ്രമിച്ചു (ഉല്പപത്തി 3:10).

 

നാം ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുമ്പോൾ, നാം പലപ്പോഴും പരിണിതഫലങ്ങളെ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നു. നാം അതിൽനിന്നും ഓടിമാറും, അതിനെ മറെയ്ക്കും, അല്ലെങ്കിൽ സത്യത്തിന് നേരെ നമ്മുടെ കണ്ണുകൾ അടയ്ക്കും. ദൈവം നമ്മെ തന്റെ നീതിയുടെ വ്യവസ്ഥയ്ക്ക് ഉത്തരവാദിയാക്കി വയ്ക്കുമ്പോൾ, താൻ നമ്മെ കാണുകയും അന്വേഷിക്കുകയും ചെയ്യുന്നു! എന്തുകൊണ്ടെന്നാൽ അവിടുന്നു നമ്മെ സ്നേഹിക്കുകയും യേശു ക്രിസ്തുവിലൂടെയുള്ള ക്ഷമയും വാഗ്ദാനം ചെയ്യുന്നു.

ചോദിയ്ക്കുന്നത് നല്ലതാകുന്നു

എന്റെ പിതാവിനോട്‌ എനിയ്ക്ക് അസൂയ തോന്നുന്ന രീതിയിൽ അദ്ദേഹത്തിന് സ്ഥിരമായ ദിശാബോധം ഉണ്ടായിരുന്നു. തനിയ്ക്ക് നൈസർഗ്ഗികമായിതന്നെ എവിടെയാണ് ഉത്തര, ദക്ഷിണ, പൂർവ്വ, പശ്ചിമ ദിക്കുകൾ സ്ഥിതി ചെയ്യുന്നതെന്ന് അറിയാമായിരുന്നു. താൻ ജന്മനാ അത്തരത്തിലുള്ള സിദ്ധിയുള്ള ആളായിരുന്നു എന്ന് തോന്നും. താൻ എപ്പോഴും ശരിയായിരുന്നു, തനിക്കു വഴി തെറ്റിയ രാത്രി വരെ.

 

ആ രാത്രിയിൽ അദ്ദേഹത്തിനു ദിശ നഷ്ടപ്പെട്ടു. താനും എന്റെ മാതാവും പരിചിതമല്ലാത്ത നഗരത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇരുട്ടിയതിന് ശേഷമാണ് മടങ്ങിയത്. പ്രധാന പാതയിലേക്കുള്ള വഴിയറിയാമെന്നുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ തനിയ്ക്കത് സാധ്യമായില്ല. താൻ ചുറ്റിത്തിരിഞ്ഞു, എന്നിട്ട് ആശയക്കുഴപ്പത്തിലാകുയും ആത്യന്തികമായി ആശങ്കാകുലനാകുകയും ചെയ്തു. എന്റെ മാതാവ് തന്നെ ധൈര്യപ്പെടുത്തിക്കൊണ്ട്, “ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിയ്ക്കറിയാം, എന്നാലും താങ്കളുടെ ഫോണിലുള്ള ദിശാ സഹായിയിൽ നോക്കിയാൽ നന്നായിരുന്നു.”

 

ഞാൻ മനസ്സിലാക്കിയിടത്തോളം എഴുപത്തിയാറ് വയസ്സുള്ള എന്റെ പിതാവ് തന്റെ ഫോണിനെ ദിശാസഹായിയായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

 

സങ്കീർത്തനക്കാരൻ അനുഭവസമ്പത്തുള്ള ആളാകുന്നു. എന്നാൽ ദാവീദ് ആത്മീകമായും മാനസീകവുമായി തെറ്റിപ്പോയ നിമിഷങ്ങൾ സങ്കീർത്തനങ്ങൾ വെളിപ്പെടുത്തുന്നു. സങ്കീർത്തനം 143-ൽ അപ്രകാരമുള്ള സന്ദർഭങ്ങളിൽ ഒന്ന് ഉള്ളടക്കം ചെയ്തിട്ടുണ്ട്. വലിയവനായ രാജാവിന്റെ ഹൃദയം വിഷാദിച്ചിരിക്കുന്നു (വാക്യം 4). താൻ കഷ്ടതയിലായി (വാക്യം 11). അതുകൊണ്ട്‍ താൻ താല്കാലിക വിരാമമിട്ടുകൊണ്ട് പ്രാർത്ഥിച്ചത്, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” (വാക്യം 8). ഫോണിൽ കണക്കുകൂട്ടുന്നതിലുപരി, സങ്കീർത്തനക്കാരൻ കർത്താവിനോട്, “ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ” എന്ന് നിലവിളിച്ചു. (വാക്യം 8).

 

ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനു (1 ശമുവെൽ 13:14) അതാത് സമയങ്ങളിൽ തെറ്റിപ്പോകുന്ന അനുഭവമുണ്ടായെങ്കിൽ നാമും ദൈവത്തിങ്കലേക്ക് തന്റെ ദിശാ സഹായത്തിനായി തിരിയണും.

പുതു വർഷം, പുതിയ മുൻഗണനകൾ

ഞാൻ എപ്പോഴും സെല്ലോ എങ്ങനെ കളിക്കാമെന്നുള്ളത്  പഠിക്കണമെന്നു  ആഗ്രഹിച്ചിരുന്നു. എന്നാൽ എനിയ്ക്ക് എന്റെ പേര് ക്ലാസ്സിൽ ചേർക്കുവാനുള്ള സമയം ഒരിയ്ക്കലും കണ്ടെത്താനായില്ല. അല്ലെങ്കിൽ, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അതിനായി സമയം കണ്ടത്താനായില്ല. സ്വർഗ്ഗത്തിൽ എനിയ്ക്കു  ചിലപ്പോൾ ആ ഉപകരണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം നേടാൻ സാധിക്കും എന്നു ഞാൻ കരുതി. അങ്ങനെയിരിക്കെ, ഇപ്പോൾ ദൈവം തന്നെ സേവിപ്പാനെന്നെ വിളിച്ചതിനെന്റെ സമയം  നിശ്ചിത രീതിയിൽ ഉപയോഗിക്കുവാൻ ഞാൻ ആഗ്രഹിച്ചു.

ജീവിതം  അല്പകാലം മാത്രം, അതുകൊണ്ട് ഈ ഭൂമിയിലുള്ള നമ്മുടെ ജീവിത കാലയളവ് നമ്മിൽനിന്ന് വഴുതി മാറും മുമ്പ്  നന്നായി വിനിയോഗിപ്പാനുള്ള സമ്മർദ്ദം നാം എപ്പോഴും അനുഭവിയ്ക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അതർത്ഥമാക്കുന്നത് എന്താകുന്നു?

ശലോമോൻ രാജാവ്  ജീവിതത്തിന്റെ അർത്ഥത്തെ അവലോകനം ചെയ്തുകൊണ്ട്,  രണ്ട് ശുപാർശകൾ നിർദ്ദേശിച്ചു . ഒന്നാമത്, നമുക്ക് ദൈവം ജീവിതത്തിൽ അനുഭവിപ്പാനനുവദിച്ചിട്ടുള്ള ഭക്ഷണം, പാനീയം  (സഭാപ്രസംഗി 9:7), വസ്ത്രം,  സുഗന്ധം  (വാക്യം 8), വിവാഹം (വാക്യം 9) എല്ലാ നല്ല ദാനങ്ങളും ഉൾപ്പടെയുള്ള നല്ല കാര്യങ്ങൾ പൂർണമായി അനുഭവിച്ചുകൊണ്ട് പരമാവധി സാദ്ധ്യമായ അർത്ഥത്തിൽ ജീവിയ്ക്കുക - അതിൽ സെല്ലോ എങ്ങനെ കളിക്കാം എന്ന് പഠിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടാകാം! 

രണ്ടാമതായി, തന്റെ ശുപാർശ ശുഷ്കാന്തിയോടെയുള്ള പ്രവൃത്തി എന്നതായിരുന്നു (വാക്യം 10). ജീവിതം പൂർണ്ണമായും അവസരങ്ങളുടേതാകുന്നു, അതുകൊണ്ടുതന്നെ എപ്പോഴും അധിക ജോലികൾ ചെയ്യേണ്ടിയിരിക്കുന്നു. ദൈവം തരുന്ന അവസരങ്ങളിൽ പ്രവൃത്തിയ്ക്ക് മുൻഗണന കൊടുത്തുകൊണ്ട് അവനെ  സേവിപ്പാനുള്ള നമ്മുടെ താലന്തുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു തന്റെ ജ്ഞാനം അന്വേഷിച്ചുകൊണ്ട് നാം നേട്ടം കൊയ്യണം.

ദൈവത്തിൽ നിന്നുള്ള അതിശയകരമായ ദാനമാകുന്നു ജീവിതം. നാം തന്റെ അനുഗ്രഹങ്ങളിലും, തനിയ്ക്കായുള്ള നമ്മുടെ സേവനങ്ങളിലും ആനന്ദിക്കുമ്പോൾ തന്നെ നാം ബഹുമാനിയ്ക്കുന്നു.

സന്ദേശവാഹകന്

"താങ്കള്‍ക്കൊരു സന്ദേശം എന്‍റെ പക്കലുണ്ട്"  ഞാന്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഒരു തുണ്ട് കടലാസ് എന്‍റെ പക്കല്‍ തന്നിട്ടു പറഞ്ഞു. അതു കേട്ടപ്പോള്‍ അതെന്നെ അസ്വസ്ഥപ്പെടുത്തുമോ അതോ സന്തോഷിപ്പിക്കുമോ എന്നു ഞാന്‍ സന്ദേഹിച്ചു. "നിങ്ങള്‍ക്കൊരു അനന്തരവനുണ്ടായി!" എന്നു വായിച്ചപ്പോള്‍ എനിക്കു സന്തോഷിക്കാമെന്നു തോന്നി.

സന്ദേശങ്ങള്‍ക്ക് സുവാര്‍ത്തയും ചീത്ത വാര്‍ത്തയും അല്ലെങ്കില്‍ വെല്ലുവിളിയുടെ വാക്കുകളും കൊണ്ടുവരാന്‍ കഴിയും. പഴയ നിയമത്തില്‍, പ്രത്യാശയുടെയും ന്യായവിധിയുടെയും സന്ദേശങ്ങള്‍ അറിയിക്കാന്‍ ദൈവം തന്‍റെ പ്രവാചകന്മാരെ ഉപയോഗിച്ചു. എന്നാല്‍ നാം അടുത്തു പരിശോധിച്ചാല്‍, ഈ ന്യായവിധിയുടെ സന്ദേശങ്ങള്‍ പോലും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും യഥാസ്ഥാപനത്തിലേക്കും നയിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.

ഈ രണ്ടു തരത്തിലുള്ള സന്ദേശങ്ങളും മലാഖി 3 ല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്-അവനുവേണ്ടി വഴി ഒരുക്കുവാന്‍ യഹോവ ഒരു ദൂതനെ അയയ്ക്കുന്നിടത്താണത്. യോഹന്നാന്‍ സ്നാപകന്‍ സത്യദൂതനായ യേശുവിന്‍റെ വരവ് പ്രഖ്യാപിച്ചു (മത്തായി 3:11 കാണുക)- ദൈവിക വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുന്ന "നിയമദൂതനുമായവന്‍" (മലാഖി 3:1). എങ്കിലും അവന്‍ "ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും" പ്രവര്‍ത്തിക്കും (വാ. 2), കാരണം തന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ ശുദ്ധീകരിക്കും. യഹോവയ്ക്കു തന്‍റെ ജനത്തിന്‍റെ ക്ഷേമത്തിലുള്ള താല്പര്യം നിമിത്തം അവരെ ശുദ്ധീകരിക്കുവാന്‍ അവന്‍ തന്‍റെ വചനത്തെ അയച്ചു.

ദൈവത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമാണ്. ദൈവം തന്‍റെ പുത്രനെ, നമ്മുടെ ഭാഷ സംസാരിക്കുന്ന ദൂതനായി അയച്ചു-ചിലപ്പോള്‍ തിരുത്തലിന്‍റെയും എന്നാല്‍ എല്ലായ്പ്പോഴും പ്രത്യാശയുടെയും സന്ദേശവുമായി. അവന്‍റെ സന്ദേശത്തില്‍ നമുക്കാശ്രയിക്കാം.

സകലവും പുതിയത്

പഴയ കാറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്നെ ഗൂഢമായി ആകര്‍ഷിക്കാറുണ്ട്. കാറുകള്‍ നന്നാക്കുന്നത് എനിക്കിഷ്ടമായതിനാല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഈ സ്ഥലം ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുണ്ട്. അതൊരു ഏകാന്ത സ്ഥലമാണ്. ഒരു സമയത്ത് ഒരുവന്‍റെ വിലപ്പെട്ട സമ്പാദ്യമായിരുന്നതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ക്കിടയിലൂടെ കാറ്റ് മന്ത്രിച്ചുകൊണ്ടു കടന്നുപോകുന്നു. ചിലത് തകര്‍ന്നതും ചിലത് പഴകിത്തേഞ്ഞതും ചിലത് ഉപയോഗിച്ച് കാലപ്പഴക്കം ചെന്നതും. ആ നിരകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കാറ് എന്നെ ആകര്‍ഷിക്കും, അതിന്‍റെ "ജീവിത കാലത്ത്" അത് ആസ്വദിച്ച സാഹസികതയെക്കുറിച്ച് ഞാന്‍ അത്ഭുതപ്പെടും. ഭൂതകാലത്തിലേക്കുള്ള ഒരു പാതപോലെ, ഓരോന്നിനും ഒരു കഥ പറയാന്‍ ഉണ്ടായിരിക്കും-മനുഷ്യന്‍ ഏറ്റവും പുതിയ മോഡലിനുവേണ്ടി പരക്കം പായുന്നതിനെക്കുറിച്ചും രക്ഷപെടാനാവാത്ത സമയത്തിന്‍റെ വഴിത്താരയെക്കുറിച്ചും.

എന്നാല്‍ ഒരു പഴയ ഭാഗത്തിന് പുതിയ ജീവന്‍ നല്‍കുന്നതിലാണ് ഞാന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്. ഉപേക്ഷിച്ചുകളഞ്ഞ ഒരു ഭാഗം എടുത്ത് നന്നാക്കുന്ന ഒരു വാഹനത്തിലൂടെ അതിനു പുതുജീവന്‍ കൊടുക്കുമ്പോള്‍, സമയത്തിനും നാശത്തിനും എതിരായ ഒരു ചെറിയ വിജയം പോലെ അതു തോന്നാറുണ്ട്.

ബൈബിളിന്‍റെ അവസാനത്തില്‍ യേശു പറഞ്ഞ വാക്കുകളെക്കുറിച്ചു ചിന്തിക്കാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്: "ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു!" (വെളിപ്പാട് 21:5). ഈ വാക്കുകള്‍ ദൈവം സൃഷ്ടിയെ പുതുക്കുന്നതിനെക്കുറിച്ചുള്ളതാണ്, അതില്‍ വിശ്വാസികളും ഉള്‍പ്പെടുന്നു. യേശുവിനെ സ്വീകരിച്ച എല്ലാവരും ഇപ്പോള്‍ തന്നെ അവനില്‍ "പുതിയ സൃഷ്ടി" ആണ് (2 കൊരിന്ത്യര്‍ 5:17).

ഒരു ദിവസം നാം അവനോടൊന്നിച്ചുള്ള അവസാനിക്കാത്ത ദിനങ്ങളുടെ വാഗ്ദത്തത്തിലേക്കു പ്രവേശിക്കും (യോഹന്നാന്‍ 14:3). വാര്‍ദ്ധക്യവും രോഗവും നമ്മെ അലട്ടുകയില്ല, നാം നിത്യമായ ജീവകാലത്തിന്‍റെ സാഹസികത ആസ്വദിക്കും. എന്തു കഥയായിരിക്കും നമുക്കോരോരുത്തര്‍ക്കും പറയുവാനുണ്ടാകുക-നമ്മുടെ രക്ഷകന്‍റെ വീണ്ടെടുപ്പിന്‍ സ്നേഹത്തിന്‍റെയും അവസാനിക്കാത്ത വിശ്വസ്തതയുടെയും കഥകള്‍ ആയിരിക്കും അവ.